ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

ശ്യമായിരുന്നു. ദൈവാലയത്തെ പുതുക്കുവാനുള്ള അഭിപ്രായം ഹെരോദാ
ജനത്തോടു അറിയിച്ചപ്പോൾ ഈ വമ്പണി തുടങ്ങി തികെക്കേണ്ടതിന്നു
രാജാവിന്നു മനസ്സും കഴിവും ഉണ്ടോ എന്നു സംശയിച്ചതിനാൽ അവൻ
പണിത്തരങ്ങളെല്ലാം ഒരുങ്ങും മുമ്പേ ഞാൻ ആലയത്തെ പൊളിക്കുന്നി
ല്ല എന്നവൎക്കു ഉറപ്പു കൊടുക്കേണ്ടി വന്നു. എല്ലാ വിധമായ പണിത്തര
ങ്ങളെ ഒരുക്കുവാൻ രണ്ടു സംവത്സരം വേണ്ടി വന്നു. തെയ്യാറായ ശേ
ഷവും ദൈവാലയത്തെ ഒരുമിച്ചല്ല അംശാംശമായി പൊളിച്ചു ന
ന്നാക്കുവാൻ സമ്മതിച്ചതേയുള്ളൂ—. ഒമ്പതര സംവത്സരത്തിന്നകം മു
ഖ്യ പണികൾ തീൎത്തിരുന്നെങ്കിലും ദൈവാലയത്തെ മുഴുവൻ നന്നാക്കേ
ണ്ടതിന്നു ഹെരോദാവിന്റെ ജീവകാലം മാത്രമല്ല 64ാം ക്രിസ്താബ്ദത്തോ
ളം തന്നെ പണിനടത്തേണ്ടി വന്നു. അത് കൊണ്ടത്രേ യഹൂദന്മാർ യേശു
വോടു "ഈ മന്ദിരം നാല്പത്താറു വൎഷംകൊണ്ടു പണിയിക്കപ്പെട്ടു..."
"എന്നു പറവാൻ സംഗതിയുണ്ടായി. യോഹ. 2, 20.
(ശേഷം പിന്നാലെ.)

A MEDITATION.

വേദധ്യാനം (8)

ദൈവവചനം എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു
ആനന്ദവുമായിരിക്കുന്നു. എന്തെന്നാൽ സൈന്യങ്ങളുടെ ദൈവമായ യഹോവായേ,
നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നു. യറ. ൧൫, ൧൬.

നാമവും ക്രിയയും ഭക്തനിൽ ഒത്തു വരേണ്ടതു. ദൈവപുത്രൻ എന്ന
നാമത്തെ നീ ആഗ്രഹിക്കുന്നെങ്കിൽ യേശുവെ വിശ്വസിക്കുന്നവനായി
ജീവിച്ചു നടക്കുകേ വേണ്ടു. നീ വാക്കു ആചാരക്രിയകളിൽ നിന്നെ ത
ന്നെ ദൈവപുത്രനായി കാണിക്കേണം. വാക്കു തന്നെ പോരാ. പലർ
കൎത്താവേ കൎത്താവേ എന്നു വിളിക്കുന്നെങ്കിലും സ്വൎഗ്ഗസ്ഥപിതാവിന്റെ
ഇഷ്ടത്തെ ചെയ്യുന്നവരത്രേ അവന്റെ ആളുകളാകുന്നു. ശേഷമുള്ളവരോ
തങ്ങൾ ജീവനുള്ളവർ എന്നു നിനെച്ചാലും ദിവ്യ ജീവൻ പരിശുദ്ധാത്മാ
മൂലം സൽക്രിയകൾക്കായി അവരിൽ വ്യാപരിപ്പാൻ കഴിയായ്കകൊണ്ടു
ചത്തവരത്രേ. ആത്മിക വഞ്ചന എല്ലാ ചതിവുകളിൽ വലിയതും ന
ഷ്ടം വരുത്തുന്നതും ആകുന്നു. "ഞാൻ രക്ഷപ്പെട്ടവൻ" എന്നു വല്ലവൻ
തന്നെക്കൊണ്ടു ഊഹിച്ചാലും അവൻ വേഷധാരിയത്രേ എന്നു തെളിയു
ന്നതു കഷ്ടമല്ലയോ. അവൻ രക്ഷപ്പെട്ടവൻ അല്ല എന്നും വിധിക്കപ്പെട്ട
വനും നശിക്കുന്നവനും അത്രേ എന്നും കാണായ്വരും. ൟ തരമുള്ള കപ
ടഭക്തരും ആത്മവഞ്ചകരുമായവരെ ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങ
ളെയും ശോധന ചെയ്യുന്ന കൎത്താവിന്റെ കണ്ണു കാണുന്നു. പുറമേ ഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/172&oldid=188251" എന്ന താളിൽനിന്ന് ശേഖരിച്ചത്