ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 175 —

ആസ്യ Asia.

അബഘാനസ്ഥാനം.— അമീർ
സമാധാനപ്പെട്ടതു കൊണ്ടു ആ നാട്ടിൽ എ
ങ്ങും സന്തോഷമുണ്ടു. കാബൂലിലും ചുറ്റുവട്ട
ത്തിലും നടപ്പുദീനം അധികം പകൎന്നുവരുന്നു.
(ജൂലായി ൧൫൹) മേജർ കവഞ്ഞാരി എന്ന
അംഗ്ലകാൎയ്യസ്ഥൻ പരിവാരങ്ങളുമായി ജൂലാ
യി ൧൬൹യിൽ കാബൂലിൽ എത്തി. അമീർ
അവരെ രാജകീയമാനത്തോടേ എഴുന്നെള്ളി
ച്ചു കൈക്കൊണ്ടിരിക്കുന്നു.

ബൊംബായി.— ദക്ഷിണഖണ്ഡത്തി
ന്റെ കിഴക്കേ അംശങ്ങളിൽ അകവില വള
രെ പൊന്തിയിരിക്കുന്നതു കൂടാതെ എലികൾ
അനവധി പെരുകി കൃഷിക്കു വളരെ നഷ്ടം
വരുത്തുന്നു. അവിടങ്ങളിൽ ൩൪,൨൦൦ പേൎക്കു
ധൎമ്മാമറാമത്തു പണിയും ൧൦,൮൦൦൦ പേൎക്കു ധ
ൎമ്മക്കഞ്ഞിയും ഉണ്ടു. കോയ്മ പിടികിട്ടി മരണ
വിധിയെ കല്പിച്ച കത്തിക്കുവൎച്ചക്കാരിൽ ഒരു
ത്തൻ ചില മഹരാട്ടി ബ്രാഹ്മണർ ഞങ്ങളെ
മാസപ്പടിക്കു വെച്ചു ഞങ്ങളും കവൎന്നു നേടി
യ മുതലിനെ അവൎക്കു ഏല്പിക്കയും ചെയ്തിരി
ക്കുന്നു എന്നു ഏറ്റു പറഞ്ഞതു ഓൎത്താൽ വള
രേ വ്യസനം തോന്നുന്നു.

രാജമന്ത്രി.— രമ്പ എന്ന സ്ഥലത്തിൽ
ചില മാസമായി ഒരു ലഹള നടക്കുന്നു. അതി
ന്റെ ആരംഭം ചെറിയ ഒരു സംഗതിയാല
ത്രേ എന്നു കേൾക്കുന്നു. ആ നാട്ടിൽ അല്പം
പനകൾ ഉണ്ടു. നാട്ടുകാർ അവറ്റെ കള്ളിന്നു
ചെത്തിയിരിക്കെ, കോയ്മ ശേഷം സ്ഥലങ്ങ
ളിൽ ഉള്ളതുപോലെ അവിടെ ഇത്രോടം ക
ത്തിപ്പണം വാങ്ങുകയോ കള്ളുകുത്തുക നടപ്പാ
ക്കുകയോ ചെയ്യാതെ എല്ലാവിടത്തും സമന്യാ
യം പ്രമാണം വേണം എന്നു കല്പിച്ചു ഒട്ടാകേ
നൂറുറുപ്പിക നികുതി കെട്ടിയിരിക്കുന്നു. ആ
പണം വസൂലാക്കേണ്ടതിന്നു പോയ ഉദ്യോഗ
സ്ഥൻ ആയിരം ഉറുപ്പിക പിരിപ്പാൻ ഭാവി
ച്ചപ്പോൾ എല്ലാവരും വളരെ മനസ്സുകേടു കാ
ണിച്ചു. ഇവർ സങ്കടം ബോധിപ്പിപ്പാൻ ഭാ
വിച്ചതു ലഹള ചെയ്വാനാകുന്നു എന്നു മറ്റു ഉ
ദ്യോഗസ്ഥന്മാൎക്കു തോന്നീട്ടു കൂടിയ ജനങ്ങളു

ടെ മേൽ വെടിവെപ്പാൻ തുടങ്ങി. ഇവരോ
ആരും ഞങ്ങളുടെ സങ്കടം എടുക്കുന്നില്ല എന്നു
വിചാരിച്ചു മത്സരിപ്പാൻ തുനിഞ്ഞ ശേഷം നാ
ടൂടേ ദ്രോഹം കിളൎന്നു ചിലർ തലവന്മാരായി
ഓരോ കൂട്ടം ആളുകളെ ചേൎത്തു അവിടവിടേ
ചെന്നു കത്തിക്കുവൎന്നും കൊള്ളയിട്ടും തറകളെ
എരിച്ചുംകൊണ്ടു നാട്ടുകാരെ ഭ്രമിപ്പിച്ചുപോന്നു.
പോലീസ്സുകാർ ഇവരെ അമൎത്തി നോക്കിയെ
ങ്കിലും അവൎക്കു തോല്മ വന്നതല്ലാതെ തോക്കുക
ളും വെടിക്കോപ്പുകളും മത്സരക്കാരുടെ കൈ
യിൽ വന്നതുകൊണ്ടു കോയ്മ നാട്ടുപട്ടാളക്കാ
രെ അയക്കേണ്ടി വന്നു.

ജൂലായി ൧൮൹ രണ്ടു ചെറിയ തീക്കപ്പലു
കൾ സപ്രി പുഴയുടെ അഴിക്കൽ നങ്കൂരം ഇ
ട്ടപ്പോൾ ലഹളക്കാർ ഒന്നിൽ അല്പം പോലീ
സ്സുകാർ മാത്രം ഉള്ളൂ എന്നു കണ്ടു നേ
രേ വെടിവെച്ചു. അതിനെ പിടിച്ചു കൊള്ള
യിടുകയും ചെയ്തു. ഈ കാൎയ്യസാദ്ധ്യത്താൽ
ലഹളക്കാൎക്കു ധൈൎയ്യവും നാട്ടുകാൎക്കു ഭയവും
വൎദ്ധിച്ചു കോയ്മയോ ജൂലായി ൨൧൹ രണ്ടു
ചെറിയ പീരങ്കിത്തോക്കും ൧൦ആം നാട്ടു പ
ട്ടാളവും അതിന്റെ ശേഷം ൩൯ആം നാട്ടു
പട്ടാളവും രാജമന്ത്രിയിലേക്കു അയച്ചിരിക്കു
ന്നു. മലപ്രദേശത്തിൽ ഓടി തഞ്ചം കാണു
ന്തോറും മിന്നൽ പോലെ ഇറങ്ങി ഓരോ ഗ്രാ
മങ്ങളെ കൊള്ളയിടുന്നു കവൎച്ചക്കൂട്ടങ്ങൾ ഏറ
കാലതാമസം കൂടാതെ വലയിൽ കുടുങ്ങി തങ്ങ
ളുടെ ക്രിയകൾക്കു തക്ക പ്രതിഫലത്തെ ലഭി
ക്കും എന്നു നണ്ണേണ്ടു.

ഭാരതഖണ്ഡത്തിൽ.— ആകെ നൂ
റ്റിനാല്പത്തൊമ്പതു ബ്രഹ്മസമാജ സഭകൾ
ഉണ്ടു. അവറ്റിൽ നാല്പത്തുനാലിന്നു മന്ദിര
ങ്ങൾ എന്നൊരു വിധം ആരാധനസ്ഥലങ്ങൾ
ഉണ്ടു. ഈ ബ്രഹ്മസമാജ സഭകൾ ഉള്ള രാ
ജ്യങ്ങളും നഗരങ്ങളും ആവിതു: കാലികാത
൨൦, വങ്കാളം ൫൪, ആസ്സാം ൭, ചോട്ടനാഗപൂർ
൩, വിഹാരം ൭, ഒരിസ്സ ൨, വടക്കുപടിഞ്ഞാ
റേ പകപ്പു ൮, മദ്ധ്യദേശം ൧, പഞ്ചനദം ൫,
സൈന്ധവം ൩, ഗുൎജ്ജരം ൩, ബൊംബായി
൬, ചെന്നപ്പട്ടണം ൬, ഇവർ പതിനെട്ടു വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/183&oldid=188275" എന്ന താളിൽനിന്ന് ശേഖരിച്ചത്