ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 205 —

A MEDITATION.

(10) വേദധ്യാനം.

"നിങ്ങളുടെ നിക്ഷേപം എവിടെ അവിടെ നിങ്ങളുടെ ഹൃദയം
ആകും." മത്താ. ൬, ൨൧.

മൂഢന്മാരെ കുറിച്ചു തിരുവെഴുത്തിൽ വായിക്കുന്നിതു: "ഇവരുടെ ആ
ന്തരം (ഹൃദയം) ആയതു തങ്ങളുടെ വീടുകൾ എന്നേക്കും പാൎപ്പിടങ്ങൾ
തലമുറകളോളവും ഇരിക്കും; ദേശങ്ങൾ തോറും തങ്ങളുടെ നാമങ്ങളെ
വിളങ്ങിക്കുന്നു എന്നത്രേ." ഹൃദയം ശരീരത്തിന്റെ നടുമയ്യം (കേന്ദ്രം) ആ
കും പ്രകാരം ആയതു സ്നേഹം ആഗ്രഹം തേറ്റം ഇത്യാദികളുടെ ഉറവും കൂ
ടെ ആകകൊണ്ടു ദൈവം മനുഷ്യന്റെ അറിവോ ഇമ്പറും കപടഭക്തി
യുമുള്ള വാക്കുകളോ അല്ല തന്റെ ഹൃദയം അടക്കമേ നോക്കി അവനെ മ
തിക്കുന്നുള്ളൂ. അതിൽ അവന്റെ സാരത്വം അടങ്ങുന്നുവല്ലോ! "നിങ്ങളുടെ
നിക്ഷേപം എവിടെ അവിടെ നിങ്ങളുടെ ഹൃദയവും ആകും." എന്നു ക
ൎത്താവു അരുളിചെയ്തിൻ മുമ്പേ "നിങ്ങൾ ഭൂമിമേൽ അല്ല സ്വൎഗ്ഗത്തിലെ
ത്രേ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വത്രപിച്ചു കൊൾവിൻ" എന്നു ജനങ്ങ
ളെ പ്രബോധിപ്പിച്ചു. അതിന്റെ സംഗതിയോ നിങ്ങളുടെ നിക്ഷേപം
ഇരിക്കുന്നേടത്തുനിങ്ങളുടെ ഹൃദയം ആകും എന്നത്രേ. ആകയാൽ നിന്റെ
സ്നേഹത്തേയും ആഗ്രഹത്തേയും ആകൎഷിക്കുന്ന നിധിയോ വസ്തുവോ ആ
ളോ മറ്റോ ഉള്ളേടത്തും തന്നെ നിന്റെ ഹൃദയവും ഇരിക്കും. ലോകത്തെ
അനുഭവിച്ചു അതിനെ ദുരനുഭോഗമാക്കാതേയും മുതൽ വൎദ്ധിച്ചാലും അ
തിൽ മനസ്സു വെക്കാതെയും ചെയ്യുന്നവൻ നശ്യമായ മുതൽ ഉണ്ടെങ്കി
ലും ഭൂമിമേൽ ഉറെച്ചു കുടുങ്ങീട്ടില്ല. നമുക്കുത്തമവും അതിപ്രേമവുമുള്ള
നിക്ഷേപം സ്വൎഗ്ഗത്തിൽ അത്രേ ഇരിക്കേണ്ടതാകുന്നു. അവിടെ ദൈവമ
ക്കൾക്ക് കേടും മാലിന്യം വാട്ടം എന്നിവ ഇല്ലാത്തതുമായ ഓർ അവകാ
ശം സൂക്ഷിച്ചു വെച്ചിരിക്കുന്നു. വിശ്വാസത്താൽ ജയിച്ചവൎക്കു അങ്ങു
കിരീടങ്ങൾ വെച്ചിരിക്കുന്നു. അവർ നീതിമാന്മാരാക്കൊണ്ടു സ്ഥിരവും
സ്വൎഗ്ഗീയമായ രാജ്യത്തെ അവകാശമായനുഭവിക്കയും ചെയ്യും. നല്ല
ക്രിയയിലേ ക്ഷാത്തിപൂണ്ടു നിത്യജീവനെ അന്വേഷിക്കുന്നവൎക്കു നീതിയു
ള്ള ന്യായാധിപതിയായ കൎത്താവു അവിടെ നിക്ഷേപങ്ങളെ ചരതിച്ചു
വെച്ചിരിക്കുന്നു. ൟ നിക്ഷേപങ്ങളെ ഇപ്പോൾ കാണായ്കിലും അവറ്റെ
അന്വേഷിച്ചു സമ്പാദിപ്പാൻ ഏവൎക്കും കഴിവുണ്ടു താനും. ദൈവത്തിന്നാ
യി സമ്പന്നനാകയും ദൈവരാജ്യത്തെ അന്വേഷിക്കയും നന്മ ചെയ്ക
യിൽ മന്ദിച്ചു പോകായ്കയും ചെയ്യുന്നവൻ ആ നിധികളെ നേടിക്കൊ
ള്ളും നിശ്ചയം. മനുഷ്യൻ ഭൂമിയിൽ ഉള്ളന്നു നിക്ഷേപം ചരതിച്ചു വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/213&oldid=188343" എന്ന താളിൽനിന്ന് ശേഖരിച്ചത്