ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 206 —

ച്ചേടത്തു തന്റെ ഹൃദയത്തിന്റെ ആഗ്രഹവും പ്രത്യാശയും കൊണ്ടു
മാറാതെ പറ്റി കിടക്കും. ആകയാൽ സ്വൎഗ്ഗീയ നിക്ഷേപങ്ങളായ മനന്തി
രിവു, വിശ്വാസം, ഭക്തി മുതലായവ നേടുകയും അവറ്റെ ഒടുവിൽ അ
നുഭവിക്കയും ചെയ്യേണ്ടതിന്നു മനുഷ്യർ ഏറ്റവും താല്പര്യപ്പെടേണ്ടതു.
ഇങ്ങിനെയുള്ളവർ ഇഹത്തിലും പരത്തിലും ആനന്ദ തൃപ്തിയുള്ളവരാ
കും ഭൂമിക്കടുത്ത നിക്ഷേപങ്ങളെ അന്വേഷിക്കുന്നവരോ "അൎത്ഥം എ
ത്ര വളരെ ഉണ്ടായാലും തൃപ്തിവരാ മനസ്സിന്നൊരു കാലം" എന്നൊരു
കവി പറയും പ്രകാരം ഒരു നാളും തൃപ്തിയും ഭാഗ്യവും ഇല്ലാത്തവരായി
തീരുന്നതൊഴികെ മരണത്തിൽ മഹാദരിദ്രന്മാരായി കാണപ്പെടുകയും
ചെയ്യും. അഴിഞ്ഞു പോകുന്ന നിക്ഷേപങ്ങളെ സമ്പാദിക്കുന്നവരോടു
കൎത്താവു അരുളി ചെയ്യുന്നിതു: "മൂഢ, ഈ രാത്രിയിൽ (അല്ലെങ്കിൽ ഈ
പകലിൽ) നിന്റെ ദേഹി നിന്നോടു ചോദിക്കപ്പെടും. പിന്നെ നീ ഒരു
ക്കിയവ ആൎക്കാകും?

S. W.

൧. എൻധനം—നില്ക്കണം!

പോരാ, കെട്ടു പോം മുതൽ.
ദ്രവ്യത്തിങ്കൽ ആത്മപ്രീതി
വെച്ചവൎക്കു ചോരഭീതി
തീരുന്നില്ല രാപ്പകൽ.

൫. സൎവ്വദാ—നിറയാ

ക്ഷേയത്താലെ ഹൃദയം.
ദൈവം നിധി ആക്ക ന്യായം!
താൻ വ്യയം വരാതൊരായം;
അവൻ മാത്രം എൻ ധനം. (൧൮൦)

THE ELEPHANT ISLE.

ഗൃഹപുരി ദ്വീപു (എലെഫഞ ദ്വീപു).

ഗ്രഹപുരി അല്ലെങ്കിൽ എലെഫന്ത ഗുഹ ബൊംബായിക്കു സമീപ
മുള്ള ഒരു തുരുത്തിയിലുണ്ടു. എലെഫന്റ് എന്ന ഇംഗ്ലീഷ് പദത്തിന്നു
ആന എന്നൎത്ഥം. ഈ പേർ ആ ഗുഹയിലുള്ള പാറെക്കു ആനയുടെ വടി
വുള്ളതുകൊണ്ടു കൊടുത്തിരിക്കുന്നു. ഈ ഗുഹ ഏറ്റം ആശ്ചൎയ്യമുള്ളതെ
ന്നിട്ടും അനേകം അന്യദേശികളായ [നമ്മുടെ ചക്രവൎത്തിനിയുടെ തിരു
മനസ്സിലേ കുമാരനും കൂട] സഞ്ചാരികൾ ഭാരതഖണ്ഡത്തിൽ വന്നു കണ്ടു
അതിനെ തൊട്ടു പല വിവരണകൾ എഴുതിയിരിക്കുന്നു എങ്കിലും പൂൎവ്വ
കാലത്തിൽ ഹിന്തുക്കൾക്കുണ്ടായ വീൎയ്യകൌശലങ്ങളെ പാറയിൽ കുഴിച്ച
ചുവരിന്മേൽ ചെത്തിക്കിടക്കുന്ന ചിത്രകൊത്തുകളാൽ ഗ്രഹിച്ചു തലകു
ലുക്കുകയും ചെയ്തിരിക്കുന്നു.

ഗൃഹപുരി ഗുഹയാകട്ടെ; ഒരു കരിങ്കൽ പാറക്കുന്നിൽനിന്നു പാതി
കീഴോട്ടിറങ്ങുന്ന ദിക്കിൽ വടക്കോട്ടു മുഖമായി കിടക്കുന്നു. അതിന്റെ മേ
ല്മാടങ്ങൾ നാലു വരിയായി ക്രമത്തിൽ ഉരുണ്ട കല്ലുകൊണ്ടു കെട്ടി ഇക്കാല
ങ്ങളിൽ പണിതു കൂടുവാൻ പ്രയാസമായ വിധത്തിൽ കെട്ടി പൊന്തിച്ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/214&oldid=188345" എന്ന താളിൽനിന്ന് ശേഖരിച്ചത്