ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

സ്വിസ്സ്നാടു പഴങ്കൂറ്റുതനത്തിന്റെ മൂല
സ്ഥാനം. 1875 ഏകദേശം 75,000 ആത്മാക്കൾ
ഉള്ള സഭയോടു 1876 ഒമ്പതു സഭകൾ ചേൎന്നു
വന്നു. അവരെ 1877ാമതിൽ 74 ബോധക
ന്മാർ പാലിച്ചിരുന്നു. അദ്ധ്യക്ഷനായ ഹെ
ൎസ്സൊഗ് (Herzog) 1877ാമതിൽ 1800 പേൎക്കു ഇ
റുതിപൂജയെ (സ്ഥിരീകരണത്തെ) കഴിച്ചു. പ
രന്ത്രീസ്സഭാഷ സംസാരിക്കുന്ന പഴങ്കൂറ്റുകാ
ൎക്കു തിരുവത്താഴത്തിൽ അപ്പവും വീഞ്ഞും കി
ട്ടുന്നു. ഇരുഭാഷക്കാൎക്കു സ്വന്ത ചോദ്യോത്തര
പുസ്തകങ്ങൾ ഉണ്ടു. ഈയിടേ ഉണ്ടായ സഭാ
യോഗത്തിൽ കുമ്പസാരിക്കുന്നതു ആവശ്യം ഇ
ല്ലെന്നും വിവാഹസ്ഥന്മാർ എത്രദുഷ്ടന്മാരായാ
ലും വേളിക്കെട്ടു അഴിച്ചുകൂട എന്ന രോമക
ത്തോലിക്ക സങ്കല്പത്തെ സമ്മതിച്ചു കൂട എന്നും
തിൎച്ചപ്പെടുത്തിയിരിക്കുന്നു. ഇവൎക്കു ഗൎമ്മാന
പഴങ്കൂറ്റുകാരേക്കാൾ ഒരുമ ഏറുന്നു, എങ്കിലും
ആകാത്തതു തന്നെ അല്ല നല്ലതും ക്രടെ തള്ളാ
തെ ഇരിപ്പാൻ അവർ സൂക്ഷിക്കേണ്ടതാവശ്യം.

ഔസ്ത്ര്യ സാംരാജ്യത്തിൽ 3 പഴങ്കൂറ്റുകാരുടെ
സഭകൾ ഉണ്ടു. അവർ അമ്മിയെ ചവിട്ടിയ
പ്രകാരം രോമകത്തോലിക്ക സഭയെ തീരേ
വിട്ടു കോയ്മ സമ്മതിച്ചു വരുന്ന സഭയായി
തീൎന്നു. N. Ev. Kirch. Z. 1878. No. 16.

ഇതാല്യ.— തൊസ്കാന കൂറുപാട്ടിൽ ആ
ഗൊസ്തു 18൹ യൌവ്വനക്കാരനായ ഒരു കൃഷി
ക്കാരൻ ഒരു ചെറിയ കലഹം ഉണ്ടാക്കി. ത
ന്റെ നെറ്റിയിൽ ഹൃദയരൂപത്തിലുള്ള ഒരു
കല അപോസ്തലനായ പേത്രൻ തിരുവിര
ലാൽ എഴുതിച്ചിട്ടുണ്ടായിരുന്നു എന്നു പറഞ്ഞു
കൊണ്ടു ഒരു വിധം സന്ന്യാസം ദീക്ഷിച്ചതി
നാൽ താൻ സാന്നിദ്ധ്യമുള്ള ഓരാൾ എന്നു പ
ലരും നിശ്ചയിച്ചു അവനെ സന്ത് ദാവീദ് എ
ന്നു വിളിച്ചു തുടങ്ങി. ക്രമത്താലേ ശിഷ്യന്മാർ
പെരുകി ഒരു വിധം യോഗം ആയ്തീൎന്നു. അ
വൎക്കു രോമകത്തോലിക്ക സഭയുടെ ചടങ്ങാ
ചാരങ്ങൾ പ്രമാണം ആയിരുന്നതു ക്രടാതെ
യോഗക്കാർ എല്ലാവരും തമ്മിൽ തമ്മിൽ സ
ഹായം ചെയ്തു ഇല്ലാത്തവരെ പോറ്റുകയും പ
ഠിപ്പിക്കയും ചെയ്യും. ധനവാന്മാർ എല്ലാവരും
ഓരേ രാത്രിയിൽ മരിച്ചു സാധുക്കൾ അവരു

ടെ അവകാശികളാകും എന്ന ദീൎഘദൎശനം ഈ
ദാവീദ് പറഞ്ഞശേഷം ശിഷ്ടന്മാരുടെ കൂട്ടം
നന്ന വൎദ്ധിച്ചു. ആയവർ ദീൎഘദൎശനത്തിന്റെ
നിവൃത്തി കാണായ്കയാൽ പടെക്കു പുറപ്പെടേ
ണം എന്നു സന്ത് ദാവീദിനെ ഉത്സാഹിപ്പി
ച്ചപ്പോൾ താൻ 3000 ശിഷ്യന്മാരുമായി ഒരു മ
ലയിൽനിന്നു ചുകന്ന കൊടിയോടു കൂട ഇറ
ങ്ങി. അൎച്ചിദൊസ്സൊ (Arcidosso) എന്ന ചെറി
യ നഗരത്തെ കൊള്ള പുറപ്പെട്ടു "ജനവാഴ്ചക്കു
ജയ ജയ" എന്നു കൂക്കി പോന്നു. പൊലീസ്റ്റ്
ക്കാർ അവരെ എതിരേറ്റു രാജനാമം ചൊല്ലി
തങ്ങളുടെ തുമ്പില്ലായ്മയെ മതിയാക്കേണം എ
ന്നു കല്പിച്ചപ്പോൾ ദാവീദ്: "രാജാവു ഞാനത്രേ"
എന്നു തിണ്ണം വിളിച്ചു കൂട്ടരോടു തനിക്കായി
പോരാടുവാൻ കല്പിച്ചു. ആയവർ കല്ലെറിയു
വാൻ തുനിഞ്ഞപ്പോൾ പോലീസ്സ്ക്കാർ വെടി
വെച്ചു തുടങ്ങിയാറെ ദാവീദിന്നും കൂടയുള്ള ചി
ലൎക്കും കൊണ്ടു. ശിഷ്യന്മാർ ദാവീദിന്റെ ശ
വത്തെ എടുത്തു മലയേറി താൻ മരിച്ചവരിൽ
നിന്നു എഴുനീറ്റു തന്റെ ദീൎഘദൎശനത്തെ തി
കെക്കും എന്നു വെറുതെ കാത്തു ആശെക്കു കൂ
റൊക്കാതെ തോററുപോകയും ചെയ്തു.

Chr. Volksb. 1878. No. 36.

മദ്ധ്യരേഖയോടടുത്ത കിഴക്കേ ആ
ഫ്രിക്ക.— V. ൧൨൫ാം ഭാഗത്തു രണ്ടു മിശ്ശ
നേരിമാർ കുലപ്പെട്ടപ്രകാരം പറഞ്ഞുവല്ലോ.
ഇവർ ലപ്തനന്ത് ഷൎഗ്ഗൊല്ദ് സ്മിത്തും ഓനീൽ
ബോധകനും തന്നെ. അവർ വിക്തോൎയ്യ പൊ
യ്കയുടെ തെക്കേ അറ്റത്തു ഉക്കെരെവേ എന്ന
തുരുത്തിയിൽ അവിടുത്തേ തലച്ചന്നോരായ ലൂ
ക്കൊങ്ങേയിൻ കീഴേ സമാധാനത്തോടു പാ
ൎത്തിട്ടുണ്ടായിരുന്നു. ഈ തലച്ചെന്നോർ സൊ
ഹോരോ എന്നൊരു അറവിക്കച്ചവടക്കാരനോ
ടു ഒരു പടകു നിമിത്തം വിവാദിച്ചു അവന്നും
കുഡുംബത്തിന്നും കേടു വരുത്തുവാൻ ഭാവിച്ച
പ്പോൾ ബോധകന്മാർ അവനെയും കുഡുംബ
ത്തെയും പാൎപ്പിച്ചതിനാൽ ലുകൊങ്ങേ രാക്കാ
ലത്തിൽ ആൾ ശേഖരത്തോടെത്തി സൊംഗൊ
രോവിനെയും അവന്റെ അടിമകളെയും കൂ
ടാതെ ആ രണ്ടു മിശ്ശനേരിമാരെയും അവരോ
ടു കൂട താമസിച്ച മുപ്പതു പേരെയും കുത്തിക്കൊ
ന്നിരിക്കുന്നു. അവരിൽ തെറ്റിപ്പോയ ൩
പേർ ഉഗന്ദയിൽ പാൎക്കുന്ന വിൽസൻ ബോ
ധകന്നു വൎത്തമാനം അറിയിച്ചു കൊടുത്തു. അം
ഗ്ലമിശ്ശൻ സംഘക്കാർ കൊന്നവൎക്കു പകരമാ
യി വേറെ വേലക്കാരെ അയപ്പാൻ പോകുന്നു.
N. Ev. Kirch. Z. 1878. No. 26.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/22&oldid=187919" എന്ന താളിൽനിന്ന് ശേഖരിച്ചത്