— 214 —
രംഭിച്ചു. നായകന്മാർ ഇരുന്ന മുറികളിൽ ഗുരുക്കന്മാർ പാൎപ്പിക്കയും ദീനക്കാർ കിടന്ന നിടുമുറി
കളിൽ പഠിപ്പു നടത്തുകയും ശവപ്പുരകളെയോ നഗ്നന്മാൎക്കും വിശന്നവൎക്കും ഉടുപ്പു തീമ്പണ്ടങ്ങ
ളെ സൂക്ഷിക്കുന്ന കലവറ ആക്കുകയും ചെയ്തു. അടിമകളുടെ അനവധിയുള്ള ഇരിമ്പു ചങ്ങ
ലകളെ വിറ്റു വേദപാഠകപുസ്തകങ്ങളെയും വാങ്ങി താനും. ഗുരുക്കന്മാരും ബോധകന്മാരും
ആയി തീരേണ്ടതിന്നു ഏറിയ കാപ്പിരി ബാല്യക്കാർ പഠിപ്പാൻ വന്നു കൂടി. മിക്ക പേർ പത്തു
കൊല്ലത്തോളം അഭ്യസിച്ച ശേഷം ശാലയെ വിടുമ്പോൾ തിറത്തോടെ ഒടുക്കത്തെ പരീക്ഷ ജ
യിച്ചു തങ്ങളുടെ കൂട്ടുകാരായ കപ്പിരികൾക്കു സുവിശേഷത്തെ ഘോഷിപ്പാൻ പുറപ്പെട്ടു. കലാ
ശാലമേധാവികൾക്കു വലിയ കാൎയ്യസാദ്ധ്യം ഉണ്ടായിരുന്നെങ്കിലും പഠിപ്പു നടത്തിവന്ന മര
യെടുപ്പുകൾക്കു കേടും ഇടിച്ചലും തട്ടിയതു കൊണ്ടു സ്ഥിരപാൎപ്പിടത്തെയുണ്ടാക്കുന്ന വഴി കാണാ
യ്കയാൽ വളരെ ബുദ്ധിമുട്ടി. വലെച്ചലും തട്ടി ഉൾനാട്ടിൽ ജനിച്ച ജൊൎജ്‌ഹ്വൈത്ത് എന്നൊ
രു ദരിദ്രനായ തുന്നക്കാരന്റെ മകൻ അവൎക്കു ഈ കുഴക്കൽ വഴി കാണിച്ചു. അപ്പനിൽനിന്ന്
തന്നിൽ പകൎന്നു വന്ന വാദ്യവാസന എന്ന വരത്തെ താൻ ഉപയോഗിച്ചു ക്രമത്താലെ മിടുക്ക
നായ ഗീതഗുരു ആയ്തീൎന്നു. യുദ്ധം കിളൎന്നപ്പോൾ പോൎക്കളത്തിൽ ഓരോ പടവെട്ടി വന്നു
എങ്കിലും താൻ ഞായറാഴ്ചതോറും കാപ്പിരികളെ പൂൎണ്ണ മനസ്സോടെ പഠിപ്പിക്കും. ഫിസ്കു സ
ൎവ്വകലാശാലയെ സ്ഥാപിതമായ ശേഷമോ ഒഗ്ദൻ പണ്ഡിതൻ ആ പരമാൎത്ഥിയെ പാട്ടിനെയും
ഭണ്ഡാരത്തെയും നടത്തിപ്പാൻ ക്ഷണിച്ചു. (ശേഷം പിന്നാലെ).
2. POLITICAL NEWS ലൌകികവൎത്തമാനം
ആസ്യ Asia.
അബ്ഘാനിസ്ഥാനം.— സപ്തമ്പ്ര ൨൨ ൹ ശതർഗൎദ്ദൻ കരതിക എന്നി സ്ഥല ങ്ങൾക്കിടേ പോൎക്കോപ്പുകളെ കൊണ്ടുപോകു ന്ന കാവല്ക്കാരെ ഒരു കൂട്ടം മൊംഗൊലരും ഘിൽജെക്കാരും എതിൎത്തു ൮ ശിപായ്കളെയും ൧൮ കോവൎക്കഴുതക്കാരെയും വൎത്തമാനക്കമ്പി പ്പണിക്കാരെയും കൊല്ലുകയും കോവർകഴുത കളെ കൊണ്ടുപോകയും ചെയ്തു. ഇവർ വഴി പോക്കരായി ഒരുമിച്ചു നടന്നു ചങ്ങാതിഭാവം നടിച്ചു മുമ്പേ ചൊൽക്കൊണ്ട ഠക്കരെ പോ ലേ പെട്ടെന്നു കത്തിയൂരി അവരെ കുത്തി ക്കൊന്നിരിക്കുന്നു. ഒരു കൂട്ടം പടയാളികൾ ഇ വരെ പിന്തേൎന്നതു വെറുതെയായിരുന്നു. യാക്കൂബ്‌ഖാൻ അമീർ രോബത്സ് സേനാ സേനാപതിഒയായ ബേക്കർ കുഷിയിൽ എ |
ഇരുനൂറു അകമ്പടിക്കാരുമായി കാബൂൽനി ന്നു പുറപ്പെട്ടു അനുവാദപ്രകാരം അംഗ്ലപ്പാള യത്തിൽ ആശ്രയം പ്രാപിച്ചിരിക്കുന്നു. ഖേ ലാത്ത് ഈ ഘിൽജെയിൽ ഹ്യൂഗ് നായക ന്റെ ഉപസൈന്യം (Brigade) എത്തിയിരി ക്കുന്നു. (സപ്തമ്പ്ര ൨൮ ൹). ശതർഗൎദ്ദനിൽനിന്നു സേനാപതിയായ രോ കാബൂലിലേ ബാലഹിസ്സാർ എന്ന അരമ |