ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 226 —

ത്തേക്കു ഒരു വെടിവെച്ചു അതു അന്തകജന്തുക്കളെ അകറ്റുവാൻ തന്നെ.
അത്തൌവ്വിൽ 14 അടി നീളവും, 2 അടി വണ്ണവും ഉള്ളൊരു പെരുമ്പാ
മ്പ് ആ ഇരുട്ടറയിൽനിന്നു കുതിച്ചു എന്നെയും കൂട്ടരെയും അതിവേഗത
യോടെ തുരത്തി.

ഗുഹയുടെ മറ്റൊരു ഭാഗത്തു ഹിന്തുവടിവിൽ ഇരിക്കുന്ന ഒരു സ്ത്രീയും
പുരുഷനുമുണ്ടു. ആ പുരുഷന്റെ കാൽ ഒരു കാളപ്പുറത്തു വെച്ചിരിക്കു
ന്നു. ഇതിൻ നാലു പാടും പല കാവല്ക്കാർ കിടക്കുന്നു.

ഗുഹയുടെ പടിഞ്ഞാറേ അറ്റത്തിൽ 20 ചതുരശ്ര അടി വിസ്താരമു
ള്ള നാലു വാതിലുകൾ ഉള്ള ഓർ ഇരുട്ടുമുറിയുണ്ടു. ഇതിൻ ഗൎഭത്തിൽ
ബലിപീഠം ഉള്ളതു കൂടാതെ നാലു വാതിലുകളെ കാക്കുവാൻ നാലു ദ്വാ
രപാലകരുമുണ്ടു. ഈ പ്രതിമകളിൽ നന്ന ഉയരമുള്ളതിന്നു 13½ അടി
പൊക്കം. ദ്വാരപാലകരുടെ ചിത്രച്ചെലുത്തുകൾ നന്ന ചന്തമുള്ളതു. അ
തിനെ തൊട്ടു ഹന്തൻ 1) സായ്പ് പറയുന്നതാവിതു: ദ്വാരപാലകരിൽ
ഏറ്റം ഉയരമുള്ള വിഗ്രഹം വലങ്കാൽ ഊന്നിയും, ഇടങ്കാൽ വില്ലിച്ചും
വലഞ്ചുമൽ ശരീരവശം കുനിച്ചും‌കൊണ്ടു ഹിന്തു മാൎഗ്ഗത്തിന്റെ വലിയ
രഹസ്യം വഹിക്കുന്നപ്രകാരം നില്ക്കുന്നുണ്ടു. എങ്കിലും ഇത്ര ബുദ്ധികൌ
ശലങ്ങളോടു കൂടിയ ഈ ഹിന്തുക്കൾ ഇങ്ങിനേത്ത വിഗ്രഹാരാധനയിൽ
അകപ്പെട്ടതുകൊണ്ടു നമുക്കു സങ്കടം എന്നു പരിതപിച്ചിരിക്കുന്നു പോൽ.

ഈ വിവരിച്ച മാടം പെരുംപാറ കൊത്തി തുരംഗമിട്ടു ചിത്രിച്ചതു.
അവിടെയുള്ള ക്ഷേത്രവും ഇപ്പോൾ രണ്ടംശമായുണ്ടു. ഗുഹയുടെ വല
ഭാഗത്തുള്ള ക്ഷേത്രം അനേകമാനുഷരൂപചിത്രകൊത്തുകളാൽ അലങ്ക
രിച്ചിരിക്കുന്നു; ഇവകളിൽ ജ്ഞാനത്തിന്റെ ദേവനും ശിവന്റെ പുത്ര
നുമായ ഗണപതിയുടെ ചിത്രം മുഖ്യം. ഗുഹയിൽ തന്നെയുള്ളൊരു പാ
റയും വളരെ ആഴത്തിൽ കണ്ണീൎക്കൊത്ത തണ്ണീരും ഉണ്ടു. ആയതിന്നു
സൂൎയ്യകിരണം തട്ടുവതാൽ ആ വെള്ളം സുഖകരം. ഗോൽദിങ്ങ്ഹം 2) എ
ന്നൊരു സായ്പിന്നു ഒരു ഹിന്തുശാസ്ത്രി ഈ വെള്ളത്തിൻ വൈശിഷ്ട്യം തൊ
ട്ടു ഒരു കവിത ചമച്ചു കൊടുത്തിരിക്കുന്നു. ആ വിദ്വാനായ സായ്പ് ഈ
ഗുഹയിലുള്ള അവസ്ഥയെ നോക്കീട്ടു ഹിന്തുക്കളുടെ ചരിത്രമൎയ്യാദകളെയും
മറ്റും അറിവാനായി ഇതു നല്ലൊരു പുസ്തകമെന്നു പറഞ്ഞിരിക്കുന്നു.
ഈ മാടം നാശത്തിന്റെ ദേവനായ ശിവന്റേതാകുന്നു എന്നു പല അ
റിവാളികൾ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും ഹിന്തുമതത്തിന്റെ പ
തനം പോലെ തന്നെ അവരുടെ ബുദ്ധികൌശലാദികളും ക്ഷയിച്ചു പോ
യതിന്നു ഈ എലെഫന്ത ഗ്രഹപുരി ഇന്നോളം സാക്ഷിയായി നില്ക്കുന്നു.

Rvshwr.

1) Hanton. 2) Goldingham.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/234&oldid=188386" എന്ന താളിൽനിന്ന് ശേഖരിച്ചത്