ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 237 —

ഒക്തോബ്ര ൧൯ ൹ രോബൎത്ത്സ് പടത്തല
വൻ പുനരാലോചന ചെയ്വാൻ കല്പിച്ചിട്ടും
അമീർ അബ്ഘാനസ്ഥാനവാഴ്ചയെ രാജി
കൊടുക്കുന്നു എന്നു സിദ്ധാന്തിച്ചിരിക്കുന്നു. ഒ
ക്തോബർ ൧൬ ൹ ബാലഹിസ്സാർ എന്ന അ
രണിൽ (citadel, ചെറുകോട്ടയിൽ) ഒരു കൂട്ടം
വെടിമരുന്നു മൂന്നു വട്ടം പൊട്ടിത്തെറിച്ചിരു
ന്നു. അതിനാൽ മേലരൺ (upper citadel)
എല്ലാം ഇടിഞ്ഞു പോയി. ചില പടയാളികൾ
മാത്രം പൊടിത്തെറിപ്പു നടന്നെടത്തു ഉണ്ടാ
യതു ദൈവകടാക്ഷം എന്നേ വേണ്ടു. ഒരു നാ
യകനും ഇരുപതു പടയാളികളും വീഴുന്ന മ
തിലിന്റെ കല്ലിനാൽ മൂടിപ്പോയി അവരിൽ
നിന്നു ൧൧ പേരേ ഓരോ മുറിവോടേ വലി
പ്പാൻ കഴിവുണ്ടായി. ശേർആലി ആ സ്ഥല
ത്തിൽ ശേഖരിച്ച ഏറിയ ആയുധങ്ങൾ മുഴു
വനേ നശിച്ചുപോയിരിക്കുന്നു. മേലേ ബാല
ഹിസ്സാരിന്നു പിടിച്ച തീയെ ൧൭ ൹ൽ മാത്രം
അടക്കുവാൻ സാധിച്ചു. ഏകദേശം 250,000 റാ
ത്തൽ വെടിമരുന്നുള്ള മരുന്നറ കേടു വരാതെ
രക്ഷപ്പെട്ടു. ഈ സംഭവം നിമിത്തം രണ്ടു പ
ട്ടാളങ്ങൾ ചെറു കോട്ടയെ വിട്ടു അടുത്ത സ്ഥ
ലങ്ങളിൽ പാളയം ഇറങ്ങി. ഹിമക്കാലത്തി
ന്റെ കടുപ്പം വിചാരിച്ചാൽ പടയാളികൾക്കു
സങ്കടം തന്നെ.

യുദ്ധബദ്ധന്മാരെയും കോയ്മബദ്ധന്മാരെ
യും (political prisoners) വിസ്തരിക്കേണ്ടതി
ന്നു രണ്ടു വക ത്രിവീരന്മാരെ നിയമിച്ചു.

൨൦൹ യിൽ ദൂതവധത്തിലും ആയുധം എ
ടുക്കുന്നതിലും കുറ്റക്കാരായ കാബൂലിലേ കൊ
ത്തുവാളും ആഗാർഖാനും സുൽത്താൻ അജിദ്
ഖാനും ജിഹാദ് പ്രസംഗിച്ച മുഖ്യമുല്ലാവും ഒ
രു അബ്ഘാന സേനാപതിയും എന്നീ അ
ഞ്ചു പേരെ തൂക്കിക്കുളഞ്ഞു. ദ്രോഹികളുടെ ത
ലവന്മാരെ പിടികൂടുവാൻ വളരെ ഉത്സാഹി
ക്കുന്നു. ബാലഹിസ്സാരിൽനിന്നു നീങ്ങിയ അം
ഗ്ലപട്ടാളങ്ങളെ ശേൎപ്പൂർ പാളയത്തിൽ പാൎപ്പി
ക്കുന്നു. ഒക്തോബർ ൩൦൹ രോബൎത്ത്സ് സേ
നാപതി കാബൂലിൽ രണ്ടാം പരസ്യമറിയി
ച്ചതു എന്തെന്നാൽ: അമീർ തന്റെ സ്ഥാന

ത്തെ അംഗ്ലക്കോയ്മയുടെ കൈയിൽ ഏല്പിച്ചതു
കൊണ്ടു ഇംഗ്ലിഷ്ക്കാർ ആ ഭാരം ഏറ്റിരിക്കു
ന്നു എന്നും ഓരോ സ്ഥാനപതികൾ ഇംഗ്ലിഷ്
ക്കാൎക്കു ബാദ്ധ്യസ്ഥന്മാർ ആകുന്നു എന്നും വി
രോധമായി നടക്കുന്നവർ ശിക്ഷ അനുഭവി
ക്കേണ്ടിവരും എന്നും എല്ലാപ്രജകൾക്കു പൂൎണ്ണ
സ്വാതന്ത്ര്യവും നീതിന്യായമുള്ള കൎയ്യവിചാര
വും ഉണ്ടാകും എന്നും അംഗ്ലകോയ്മ നാട്ടിലേ മു
മ്പന്മാരോടും ഗോത്രമൂപ്പന്മാരോടും ഭാവിയിലേ
വാഴ്ചക്രമങ്ങളെ കുറിച്ചു ആലോചന കഴിക്കും
എന്നും മറ്റും തന്നെ.

നൊവെമ്പ്ര ൩ ൹ത്തേ കമ്പിവൎത്തമാന
പ്രകാരം യാക്കൂബ് ഖാൻ കോയ്മത്തടവുകാരൻ
ആയ്പോയി എന്നു കേക്കുന്നു. നഗരപ്രവേ
ശനനാളിൽ കൂട ചെല്ലായ്വാൻ ഓരോ ഒഴിക
ഴിവു പറഞ്ഞതിനാൽ അവന്റെ മേൽ സംശ
യം ജനിച്ചു. അവന്റെ കൂടാരത്തെ പടത്ത
ലായ്മസ്ഥാനത്തു (head-quarters) അടിപ്പിച്ചു.
ഒക്തോബ്ര 28 ൹ താൻ ഓടിപ്പോകുവാൻ തു
നിഞ്ഞതു കൊണ്ടു നാല്പതു വെള്ളക്കാരെ കാ
വൽ നിശ്ചയിച്ചു. ഇവരിൽ ഒരു കാവൽ കൂ
ടാരത്തിന്റെ അകത്തും നാലു കാവല്ക്കാർ പുറ
ത്തും സഞ്ചരിച്ചു വരുന്നു.

ശേർ ആലിയുടെ പൊൻമകനായ അ
ബ്ദുള്ളജാനിന്റെ അമ്മയുടെ കൈയിൽനിന്നു
യാക്കൂബ് ഖാൻ ഓരോ മുതൽ തട്ടിപ്പറിച്ചു കു
ഴിച്ചിടീച്ചു. കിട്ടിയ ഒറ്റു പ്രകാരം നൊവെ
മ്പ്ര 4൹ പൊന്നും വിലയേറിയ കല്ലും ഒമ്പതു
ലക്ഷം വിലയോളം കുഴിച്ചെടുത്തിരുന്നു. അ
മീർ എണ്പതു ലക്ഷത്തിന്റെ പൊന്നും വെള്ളി
യും മറ്റും ഓരോ അരമനകളിൽ കുഴിച്ചു വെ
ച്ചിരിക്കുന്നു പോൽ.

ചതികുല ചെയ്ത 3 നായകന്മാരെ കഴിച്ചി
ട്ട സ്ഥലം എവിടെ എന്നു കോയ്മക്കാർ അന്വേ
ഷിച്ചാറെ നാട്ടുകാർ ൩ ശവക്കുഴികളെ കാണി
ച്ചു കുഴിച്ചു നോക്കിയപ്പോഴോ അതിൽ നാട്ടു
കാരെ ഇട്ട പ്രകാരം കണ്ട ശേഷം ആ നായ
കന്മാരുടെ ശവങ്ങളെ ദ്രോഹികൾ കാബൂലിൽ
കൂടി വലിച്ച പ്രകാരം കേട്ടു ശവങ്ങളെ ഇട്ട
സ്ഥലം ഇതു വരെക്കും കണ്ടു കിട്ടിയതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/245&oldid=188409" എന്ന താളിൽനിന്ന് ശേഖരിച്ചത്