— 237 —
ഒക്തോബ്ര ൧൯ ൹ രോബൎത്ത്സ് പടത്തല വൻ പുനരാലോചന ചെയ്വാൻ കല്പിച്ചിട്ടും അമീർ അബ്ഘാനസ്ഥാനവാഴ്ചയെ രാജി കൊടുക്കുന്നു എന്നു സിദ്ധാന്തിച്ചിരിക്കുന്നു. ഒ ക്തോബർ ൧൬ ൹ ബാലഹിസ്സാർ എന്ന അ രണിൽ (citadel, ചെറുകോട്ടയിൽ) ഒരു കൂട്ടം വെടിമരുന്നു മൂന്നു വട്ടം പൊട്ടിത്തെറിച്ചിരു ന്നു. അതിനാൽ മേലരൺ (upper citadel) എല്ലാം ഇടിഞ്ഞു പോയി. ചില പടയാളികൾ മാത്രം പൊടിത്തെറിപ്പു നടന്നെടത്തു ഉണ്ടാ യതു ദൈവകടാക്ഷം എന്നേ വേണ്ടു. ഒരു നാ യകനും ഇരുപതു പടയാളികളും വീഴുന്ന മ തിലിന്റെ കല്ലിനാൽ മൂടിപ്പോയി അവരിൽ നിന്നു ൧൧ പേരേ ഓരോ മുറിവോടേ വലി പ്പാൻ കഴിവുണ്ടായി. ശേർആലി ആ സ്ഥല ത്തിൽ ശേഖരിച്ച ഏറിയ ആയുധങ്ങൾ മുഴു വനേ നശിച്ചുപോയിരിക്കുന്നു. മേലേ ബാല ഹിസ്സാരിന്നു പിടിച്ച തീയെ ൧൭ ൹ൽ മാത്രം അടക്കുവാൻ സാധിച്ചു. ഏകദേശം 250,000 റാ ത്തൽ വെടിമരുന്നുള്ള മരുന്നറ കേടു വരാതെ രക്ഷപ്പെട്ടു. ഈ സംഭവം നിമിത്തം രണ്ടു പ ട്ടാളങ്ങൾ ചെറു കോട്ടയെ വിട്ടു അടുത്ത സ്ഥ ലങ്ങളിൽ പാളയം ഇറങ്ങി. ഹിമക്കാലത്തി ന്റെ കടുപ്പം വിചാരിച്ചാൽ പടയാളികൾക്കു സങ്കടം തന്നെ. യുദ്ധബദ്ധന്മാരെയും കോയ്മബദ്ധന്മാരെ ൨൦൹ യിൽ ദൂതവധത്തിലും ആയുധം എ |
ത്തെ അംഗ്ലക്കോയ്മയുടെ കൈയിൽ ഏല്പിച്ചതു കൊണ്ടു ഇംഗ്ലിഷ്ക്കാർ ആ ഭാരം ഏറ്റിരിക്കു ന്നു എന്നും ഓരോ സ്ഥാനപതികൾ ഇംഗ്ലിഷ് ക്കാൎക്കു ബാദ്ധ്യസ്ഥന്മാർ ആകുന്നു എന്നും വി രോധമായി നടക്കുന്നവർ ശിക്ഷ അനുഭവി ക്കേണ്ടിവരും എന്നും എല്ലാപ്രജകൾക്കു പൂൎണ്ണ സ്വാതന്ത്ര്യവും നീതിന്യായമുള്ള കൎയ്യവിചാര വും ഉണ്ടാകും എന്നും അംഗ്ലകോയ്മ നാട്ടിലേ മു മ്പന്മാരോടും ഗോത്രമൂപ്പന്മാരോടും ഭാവിയിലേ വാഴ്ചക്രമങ്ങളെ കുറിച്ചു ആലോചന കഴിക്കും എന്നും മറ്റും തന്നെ. നൊവെമ്പ്ര ൩ ൹ത്തേ കമ്പിവൎത്തമാന ശേർ ആലിയുടെ പൊൻമകനായ അ ചതികുല ചെയ്ത 3 നായകന്മാരെ കഴിച്ചി |