ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

കോപത്തിൽ തല്ലിക്കൊന്നു. ശവത്തെ എടുത്തു മറു ചെയ്തു. കിഴവൻ മ
കന്റെ കയ്യാൽ മരിച്ചതു യാതൊരുത്തരും കാണാഞ്ഞിട്ടും ഊഹിക്കാ
ഞ്ഞിട്ടും മരിച്ചുപോയ തൊണ്ടന്റെ മകൻ മൂന്നുനാലു പക്ഷിക്കുഞ്ഞങ്ങ
ളുള്ള ഒരു കൂടിനെ പിച്ചനേപോലെ വടികൊണ്ടു തല്ലുമ്പോൾ തന്റെ
തോട്ടത്തിൽ നില്ക്കുന്ന ഒരുത്തൻ യദൃഛ്ശയാ കണ്ടാറെ അവനോടു; അയ്യോ
പാപി ഇതെന്തൊരു പണി? ആ സാധുക്കളായ പക്ഷിക്കുഞ്ഞികളെ നീ
എന്തിന്നു തല്ലി ഉപദ്രവിക്കുന്നു? അവ നിന്നോടു എന്തു ചെയ്തു? എന്നു പ
റഞ്ഞു തടുത്തതിനു ആയവൻ: ൟ കൂട്ടർ ഘാതക! പിതൃഘാതക! എ
ന്നു എന്നെ നോക്കി കൂകുന്നതിന്റെ നീ കേട്ടിട്ടില്ലയോ? ഇങ്ങനെ എന്തു
കൊണ്ടു കൂകുന്നു? എന്നു ചൊല്ലി കണ്ണു ചുവപ്പിച്ചു കയൎത്തു നോക്കി പി
ന്നെയും അവറ്റെ തല്ലേണ്ടതിന്നു മരത്തിന്മേൽ കയറി. ആ മനുഷ്യനോ
ഇവൻ തന്നെ അപ്പനായ വയസ്സനെ കൊന്നവനായിരിക്കും. എന്നു സം
ശയിച്ചു വേഗം ചെന്നു തോട്ടത്തിൽ കണ്ടതിനെ പൊലീസ്സ് ഠാണാവിൽ
അറിയിച്ചു. ഉടന പൊലീസ്സുകാർ വന്നു അവനെ പിടിച്ചു തുമ്പുണ്ടാ
ക്കി. ന്യായാധിപൻ വിസ്തരിച്ചതിൽ താൻ അഛ്ശനെ അടിച്ചു കൊന്ന
കുറ്റത്തെ സമ്മതിച്ചു തുക്കുമരത്തിൽ മരിപ്പാൻ സംഗതി വന്നു.

തന്റെ അമ്മയഛ്ശന്മാരെയും കാരണവന്മാരെയും മറ്റും അടിക്കുന്ന
വൻ സ്വന്ത മക്കളുടെ കൈയിൽ തന്നേ തല്ലുവാൻ വടിയെ കൊടുക്കുന്നു
നിശ്ചയം. ദുഷ്ടനായ ഒരു മകൻ തന്റെ അഛ്ശന്റെ തലമുടിയെ (കുടു
മയെ) പിടിച്ചു അവനെ അകായിൽനിന്നു പുറത്തേ വാതില്പടിയോളം
വലിച്ചു കോലായിലേക്കും ഇഴെച്ച് വലിക്കുന്ന ഭാവം അഛ്ശൻ കണ്ടപ്പോൾ:
അയ്യോ മകനേ, മതി! ഇപ്പോൾ വിടുക! മുമ്പേ ഞാനും നിന്റെ മൂത്ത
പ്പനെ മുടി പിടിച്ചു ൟ വാതിലോളമേ വലിച്ചു കൊണ്ടു വന്നിട്ടുള്ളൂ എ
ന്നു കേട്ടു മകൻ ഞെട്ടി പിടി വിട്ടുകളഞ്ഞു.

അമ്മയഛ്ശന്മാരെ തല്ലിയ കൈ ശവക്കുഴിയിലും സ്വസ്ഥമായിരിക്കയി
ല്ല. തന്റെ അമ്മയെ ദുഃഖിപ്പിച്ചവൻ അതിൻ ഫലം അനുഭവിക്കാതെ
ഇരിക്കയുമില്ല. എന്നതിന്നു ഒരു ദുഃഖവൎത്തമാനത്തെ കേൾ്പിൻ.

പോക്കിരിയായ ഒരുവൻ സാധുവും വയസ്സനുമായ തന്റെ അഛ്ശനോ
ടു കൂടക്കൂടെ കയൎത്തും ചൊടിച്ചുകൊണ്ടും അവനെ ദുഃഖിപ്പിച്ചതല്ലാതെ
ചാവു കിടക്കയിലും മനം നൊന്തു കരവാൻ ഇട വരുത്തി. അവന്റെ മ
രണത്തിൽ ആ ബാല്യക്കാരൻ സന്തോഷിച്ചതു കൂടാതെ പെറ്റപ്പനെ കു
ഴിച്ചിടുമ്പോൾ പൊട്ടിച്ചിരിച്ചതു കണ്ടവർ: ദൈവം ഇവനെ ഇത്ര പൊ
റുത്തതും ജീവനോടെ വെച്ചതും അത്ഭുതമല്ലയോ; ഇങ്ങനേത്തവന്നു ദൈ
വം വരുത്തുന്ന ശിക്ഷ എന്തായിരിക്കും പോൽ എന്നു തങ്ങളിൽ വിചാരി
ച്ചു കാത്തിരുന്നു. അതിൽ പിന്നെ വേണ്ടുന്ന പൊന്നും മണ്ണും ഉള്ള ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/258&oldid=188434" എന്ന താളിൽനിന്ന് ശേഖരിച്ചത്