ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

മ്മയഛ്ശന്മാർ വളരെ വിസ്മയിച്ചു സന്തോഷിക്കേണ്ടതിന്നായി എന്തൊരു
ഉപായം ചെയ്യേണം എന്നു ആലോചിച്ച തന്റെ ചങ്ങാതിയോടു പറ
ഞ്ഞതാവിതു: ഞാൻ ഇപ്പോൾ എന്റെ വീട്ടിലേക്കു ചെന്നു എന്നേ അ
റിയിക്കാതെ രാ പാൎക്കേണ്ടതിനു പെറ്റോരോടു അപേക്ഷിക്കും. നീ വഴി
യമ്പലത്തിലേക്കു പോയി നാള പുലൎച്ചെക്കു എന്റെ വീട്ടിൽ വന്നു എ
ന്റെ അമ്മയഛ്ശന്മാരോടു എന്റെ പേരിൽ നിങ്ങളുടെ മകനെ ഞാൻ
കാണ്മാൻ വന്നിരിക്കുന്നു എനു പറയേണം. നീ വരുവോളം ഞാൻ എ
ഴുനീല്ക്കയില്ല. ഇങ്ങനേ ചെയ്താൽ എന്റെ പെറ്റവൎക്കു വളരെ വിസ്മയ
വും സന്തോഷവും ഉണ്ടാകും. അതിന്നു ചങ്ങാതി സമ്മതിച്ചു താൻ വ
ഴിയമ്പലത്തിലേക്കു പോകയും ചെയ്തു. എന്നാൽ അവൻ തന്റെ വീട്ടി
ലേക്കു ചെന്നു അമ്മയഛ്ശന്മാൎക്കു തന്നേ അറിയിക്കാതെ രാത്രി താമസി
ക്കേണ്ടതിനു വണക്കമായി അവരോടു അപേക്ഷിച്ചതിന്നു അവർ സമ്മ
തിക്കായ്കയാൽ അവൻ മടിശ്ശീലയിൽനിന്നു ഒരു ഉറുപ്പിക എടുത്തു അവ
ൎക്കു കൊടുത്തപ്പോൾ അവർ രാ തങ്ങുവാൻ അനുവദിച്ചു അവന്നു അത്താ
ഴവും ഒരു കട്ടിലും കോതടിയും കൊടുത്തു. അവൻ അത്താഴം ഉണ്ടശേ
ഷം വഴിയാത്ര കൊണ്ടു നന്ന തളൎന്നിരിക്കയാൽ വീടെത്തിയ സന്തോഷ
ത്തെ മറെച്ച കിടന്നു നന്നായി ഉറങ്ങി. വീടുടയവൎക്കോ പരദേശിയുടെ
കൈയിൽ ഉള്ള പണം പറ്റേണം എന്ന വിചാരം ഉണ്ടായിരുന്നതിനാൽ
ഉറക്കു വന്നില്ല താനും. അങ്ങനെ ഇരിക്കുമ്പോൾ വീട്ടമ്മ തന്റെ കെട്ടി
യവനോടു: നിങ്ങൾ ചെന്നു ആ പരദേശിയെ കൊന്നു വളപ്പിൽ മറ ചെ
യ്തു കളക എന്നാൽ അവന്റെ കൈയിലുള്ള മുതലെല്ലാം നമുക്കെടുക്കാം.
അവൻ ആരും അറിയാതെ കണ്ടു. ഇങ്ങു വന്നതിനാൽ കാൎയ്യം പ്രസിദ്ധ
മാകയില്ല താനും എന്നു പറഞ്ഞു ഭൎത്താവിനെ ധൈൎയ്യപ്പെടുത്തി. പാതി
രാക്കോ പരദേശി ഉറങ്ങുന്ന മുറിയിൽ വീട്ടപ്പൻ ചെന്നു നോക്കിയപ്പോൾ
അവൻ ഗാഢനിദ്ര കൊണ്ടിരിക്കുന്നു എന്നു കണ്ടു പുലത്തിലുള്ള പാമ്പു
വെറുതേ പോകുന്നവനെ തീണ്ടുംപോലേ ആശ്വസിച്ചുറങ്ങുന്ന വഴിപോ
ക്കനേ അവൻ വെണ്മഴുകൊണ്ടു കൊത്തി കണ്ടിച്ചു പറമ്പിൽ കൊണ്ടു
പോയി മറ ചെയ്തുകളഞ്ഞു. പുലൎച്ചെക്കു മകന്റെ ചങ്ങാതി വന്നു: നി
ങ്ങളുടെ മകന്റെ ഉറക്കു തെളിഞ്ഞില്ലയോ? അവനേ കണ്ടു സംസാരി
ക്കേണ്ടതിന്നു ഞാൻ വന്നിരിക്കുന്നു എന്നതു കേട്ടപ്പോൾ അവർ: ഞങ്ങ
ളുടെ മകൻ ഇവിടെ ഇല്ല. അവൻ നാടുവിട്ടു പോയിട്ടു അഞ്ചാറു കൊ
ല്ലമായി. അയ്യോ! അവന്റെ ഒരു വൎത്തമാനവും ഞങ്ങൾ അറിയുന്നില്ല
ല്ലോ എന്നു പറഞ്ഞതിനു അവൻ—: നിങ്ങൾ എന്തു പറയുന്നു? നിങ്ങ
ളുടെ മകൻ ഇവിടേ ഇല്ലയോ? ഇന്നലേ സന്ധ്യെക്കു വന്നവൻ നിങ്ങളു
ടെ മകൻ അല്ലയോ? അവൻ എവിടെ? എന്നതു കേട്ടപ്പോൾ അവർ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/262&oldid=188444" എന്ന താളിൽനിന്ന് ശേഖരിച്ചത്