ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

പരമുഖം മോഹിച്ചു നോക്കുന്നതും കൂട ദോഷം ആകുന്നു എന്നു ഓരോ
ശാസ്ത്രങ്ങളിൽനിന്നു തെളിയുന്നപ്രകാരം സജ്ജനം ഏറ പ്രമാണിക്കുന്നു.
എന്നാൽ പുലയാടികളും വ്യഭിചാരികളും ദൈവരാജ്യത്തിൽ കടക്കാതെ അ
ഗ്നിനരകത്തിൽ വീഴുമെന്നതു പട്ടാങ്ങാകകൊണ്ടു ഒരുവനും തന്നെത്താൻ
ചതിക്കരുതേ.

II. വിവാഹമില്ലാത്തവരെ കൊണ്ടുള്ള വേദകല്പിതം ആവിതു: "യൌ
വനാഭിലാഷങ്ങളെ വിട്ടോടി നീതി വിശ്വാസസ്നേഹങ്ങളെയും ശുദ്ധ ഹൃ
ദയത്തിൽനിന്നു കൎത്താവെ വിളിക്കുന്നവർ എല്ലാവരോടും സമാധാനത്തെ
യും പിന്തുടൎന്നു കൊൾവിൻ. (൨. തിമോ. ൨, ൨൨.)

തേനും നെയ്യും തൂകിയ സ്ഥലത്തിൽ ഈച്ചകൾ മണം കേട്ടു പറന്നു
വീണു കാലും ചിറകും പിരണ്ടു കുഴങ്ങി തെറ്റിപ്പോവാൻ കഴിവില്ലാതെ
ആ രസത്തിനു വേണ്ടി ജീവനെ കളയുന്നപ്രകാരം ദുൎമ്മോഹികൾ ദുഷ്കാ
മത്താൽ കുടുങ്ങി വലഞ്ഞു തോറ്റു ഒടുവിൽ തങ്ങളുടെ പ്രാണനെ നശി
പ്പിക്കുന്നു. ഇങ്ങനെ അപകടമുള്ള വഴിയിൽ പ്രവേശിച്ചവൻ അതിൽ
വീഴാതിരിക്കയില്ല. കുഴച്ച തവിട്ടിൽ കുടുങ്ങിപ്പോയ പ്രാണി അതിനെ
തിന്നുന്ന പന്നിയുടെ വായിൽ അകപ്പെടുമല്ലോ. പുതിയ പാത്രത്തിൽ
ഒന്നാമതിട്ടു വെച്ച വസ്തുവിന്റെ ചൂർ പാത്രം ഉടയുവോളം വിടാതവണ്ണം
ബാല്യകാലത്തിൽ ആദ്യമായി തോറ്റുവന്ന ദോഷത്തിന്നു മിക്കപേർ മര
ണം വരെക്കും അധീനർ ആയിരിക്കും. തൊട്ടിലിലേ ശീലം ചുടലക്കാടോ
ളമേ.

III. എന്നാൽ ഏതു നിലക്കാരോടും ദൈവം അരുളുന്നതു ധരിപ്പിൻ:
എല്ലാ അശുദ്ധിയും ലോഭവും ചീത്തത്തരം പൊട്ടച്ചൊൽ കളിവാക്കും
നിങ്ങളിൽ നാമം പോലും ഇരിക്കരുതു. (എഫെ. ൫, ൩. ൪.) ചെയ്യരുതാ
ത്തതിനെ പറകയുമരുതല്ലോ. പുകയുള്ള ഇടത്തേ തീയുള്ളൂ എന്നാക
യാൽ നാണമില്ലാത്തവനും നിസ്സാരനും അണ്ണൻ തമ്പിമാരത്രേ.

പിന്നേ നിങ്ങളുടെ ഹൃദയങ്ങൾ ലഹരിപ്രമാദത്താലും ഉപജീവന
ചിന്തകളാലും ഭാരപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിവിൻ. ദുൎന്നടപ്പു
ണ്ടാക്കുന്ന കൂത്തു മദ്യപാനങ്ങളിലും പുലയാട്ടിലുമല്ല പകലിന്നു തക്കപ്ര
കാരം വെളിച്ചമക്കളായി നടന്നുകൊൾവിൻ. മദ്യക്കുടി മതികേടു. മതി
കെട്ടാൽ മാനവും നാണവും കെടും. ബോധവും നാണവും വിട്ടവർ അ
ബദ്ധമേ പ്രവൃത്തിക്കും. ഇങ്ങനെ മുടിയനും പുലയാടിയും പിശാചിന്റെ
പടയാളികളാകുന്നു.—വിശേഷിച്ചു കൊള്ളരുതാത്ത സംസൎഗ്ഗത്തെ ഒഴി
ക്കേണ്ടതു. ഭ്രമപ്പെടായ്വിൻ ഓർ ഉത്തമഭാവങ്ങളെ കെടുക്കുന്നു ദുസ്സംഗ
ങ്ങൾ എന്നും ഇതാ കുറഞ്ഞ തീ എത്ര വലിയ വനത്തെ കത്തിക്കുന്നെ
ന്നും വേദത്തിൽ കല്പിച്ചിരിക്കകൊണ്ടു വാക്കിനാൽ മനസ്സിൽ വീഴുന്ന തീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/266&oldid=188453" എന്ന താളിൽനിന്ന് ശേഖരിച്ചത്