ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

ലിന്നു ഒശീനക്കൊൽ (പാര) മുതലായ ആയുധങ്ങളെ ഉണ്ടാക്കിക്കൊടുക്കു
ന്നവൻ കള്ളന്റെ ഇണയും അവന്നു ബന്ധുവുമത്രേ. കൈക്കൂലി വാങ്ങി
വ്യവഹാരത്തിൽ പാരപക്ഷം കാട്ടി നേരും ന്യായവും മറെച്ചു അന്യായ
ത്തിന്നു സഹായിക്കുന്നവർ സൎവ്വലോകന്യായാധിപനായ ദൈവത്തിന്നു
വെറുപ്പു തന്നേ. പിന്നെ വാരം അളക്കുന്നതിൽ വൻപറ ഇടങ്ങഴികളും
വല്ലികൊടുക്കുമ്പോഴോ ചെറുപറ നാഴികളും കൊണ്ടളക്കുക, ചരക്കു വാ
ങ്ങുമ്പോൾ അളവിലും തൂക്കത്തിലും മികെച്ചുകൊള്ളുക, വില്ക്കയിൽ ഉപാ
യമായി അളവുതൂക്കങ്ങളെ ഒപ്പിക്ക, എണ്ണ നൈ മുതലായവറ്റിൽ മായം
കൂട്ടുക, ധാന്യാദികളിൽ പെരോലം ചേൎക്കുക, പാൽ മുതലായതിൽ വെ
ള്ളം കൂട്ടുക, തുണി അളക്കുമ്പോൾ വലിച്ചു പിടിക്കുക, വാങ്ങുന്ന ചരക്കി
നെ താഴ്ത്തിപറക, വില്ക്കുമ്പോഴോ പുകഴ്ത്തക, പീടികയിലും മറ്റും കടം
വാങ്ങുന്നവരുടെ കണക്കിൽ കൂട്ടിച്ചേൎക്കുക, അയല്ക്കാരന്റെ വലെച്ചലും
ബുദ്ധിമുട്ടും കണ്ടിട്ടും രണ്ടു മൂവിരട്ടിച്ചു ഉരുൾപലിശ (അതിവൃദ്ധി, ഏറ
വട്ടി) ചുമത്തുക മുതലായ തന്നേപ്പോററുന്ന പിരട്ടുകൾ എല്ലാം ജീവനു
ള്ള ദൈവത്തിന്നു വെറുപ്പത്രേ. ആകയാൽ കോന്തലിലോ ശീലയിലോ
പെട്ടിയിലോ ലാഭം എന്നു വെച്ചു ഇടുന്നതെല്ലാം മനസ്സാക്ഷിയാകുന്ന
ത്രാസ്സിൽ തൂക്കിനോക്കി ശാപത്തിന്നും കഷ്ടത്തിന്നും ഹേതുവായ വല്ല കറ
അവറ്റിന്നു പറ്റീട്ടുണ്ടോ എന്നു ശോധന ചെയ്കേ വേണ്ടു.— പിശുക്കനും
ഈറ്റനും ആയ ഒരു വലിയ ജന്മിയുടെ കളത്തിൽ പിടിപ്പതു കുറ്റകളെ
കൊണ്ടു കൂട്ടിവെച്ചിട്ടും ഇനിയും അധികമുണ്ടല്ലോ എന്നു സന്തോഷിച്ചു
താൻ നാൾതോറും കളത്തിൽ ചെന്നു നോക്കും. ഒരു ദിവസം വൈകുന്നേ
രം കളം കറ്റ കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന വൎത്തമാനം കേട്ടാറെ
അത്യന്തം ഉല്ലസിച്ചു വെറിയാവോളം കുടിച്ചു കിടന്നിരിക്കുമ്പോൾ അവ
നിലുള്ള അത്യാൎത്തികൊണ്ടു ഉറങ്ങാതെ: ഞാൻ എന്റെ കളം ചെന്നു
ഒന്നു നോക്കേണം എന്നു വെച്ചു എഴുനീറ്റു. വേലക്കാർ യജമാനൻ ഇ
പ്പോൾ പോകുന്നതു നന്നല്ല നേരം പുലൎന്നിട്ടാകാമല്ലോ എന്നു ചൊന്ന
തു കൂട്ടാക്കാതെ ചങ്ങലവട്ടക കത്തിച്ചു അതിനെ മറ്റാരും എടുപ്പാൻ
സമ്മതിക്കാതെ താൻ തന്നെ പിടിച്ചുംകൊണ്ടു കളത്തിലേക്കു ആടിക്കുഴ
ഞ്ഞുകൊണ്ടു ചെന്നു. കളത്തിൽ താൻ കറ്റ തടഞ്ഞു വീണു അതിന്നു
തീപ്പറ്റി ഉടനെ കറ്റകളുടെ അയിരി കത്തിപ്പോകയും ചെയ്തു. വീട്ടുകാ
രും വേലക്കാരും അവനെ വലിച്ചെടുത്തില്ലെങ്കിൽ താനും കറ്റകളോടു
കൂടെ തീക്കു ഇരയായി പോകുമായിരുന്നു.

ഒരു കച്ചവടക്കാരൻ പഞ്ചകാലത്തിൽ ഒരു വണ്ടിയിൽ നിറച്ചും ധാ
ന്യം കയറ്റി വഴിയിൽ വെച്ചു കണക്കു കൂട്ടി ലാഭം കണ്ടു സന്തോഷിച്ചു
ചന്തയിലേക്കു ചെന്നപ്പോൾ അന്നു തന്നെ അകവില താണുപോയതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/270&oldid=188461" എന്ന താളിൽനിന്ന് ശേഖരിച്ചത്