ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

കൊണ്ടു കൊതിച്ചു ലാഭം കിട്ടായ്കയാൽ മുഖം വാടി വീൎത്തു അതിദുഃഖി
തനായി വീട്ടിലേക്കു മടങ്ങി വരുമ്പോൾ വണ്ടി തെളിക്കുന്ന ചെറുക്കൻ
ബഹു സന്തോഷത്തോടെ ഓരോ പാട്ടുകൾ പാടിയപ്പോൾ യജമാനൻ
ആ ചെറുക്കനോടു; നീ ഇത്ര സന്തോഷത്തോടെ പാടുന്നതെന്തുകൊണ്ടു?
എന്നതിനു ചെറുക്കൻ: യജമാനാ! മുത്താറിക്കു വീണ്ടും സഹായം വന്നു
എളിയവൎക്കും ഇല്ലാത്തവൎക്കും പള്ളനിറപ്പാൻ തഞ്ചമായി പഞ്ചം നീ
ങ്ങിയല്ലോ എന്നു ഉത്തരം പറഞ്ഞു. പിന്നെയും ചാടുന്നതിന്നിടേ ലോ
ഭിയായ യജമാനൻ പൊറുക്കറായ്മയാൽ അഴിനില പൂണ്ടു വണ്ടിയുടെ പി
ന്നിൽ കെട്ടി ഞാന്നുകളഞ്ഞു. യജമാനൻ വളരെ നേരമായി മിണ്ടാതി
രിക്കുന്നതെന്തു എന്നു ചെറുക്കൻ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞു നോക്കിയ
പ്പോൾ യജമാനൻ വിറന്നു ഞേലുന്നതിനെ കണ്ടു.

അന്യായലാഭം കൊണ്ടു മുതൽ പെരുക്കുന്നതും വല്ലിയും കൂലിയും കു
റെച്ചും താമസിപ്പിച്ചും ദരിദ്രന്മാരെ വലച്ചും തന്റെ അറയും ശീലയും
നിറെക്കുന്നതു യഹോവെക്കു വെറുപ്പത്രേ. "തന്റെ ഭവനത്തെ നീതികേ
ടുകൊണ്ടും തന്റെ മാളികമുറികളെ അന്യായംകൊണ്ടും പണിയിക്കയും
തന്റെ അയല്ക്കാരന്നു കൂലി കൊടുക്കാതെ അവനെക്കൊണ്ടു വേല എടു
പ്പിക്കയും ചെയ്യുന്നവന്നു ഹാ കഷ്ടം" (യറമിയ 22, 13). കട്ട മുതൽ ഈ
ടേറാതെ കട്ടും ചുട്ടും പോകും. അന്യായമായി സമ്പാദിച്ചതു അരിച്ചു
പോകയും ചെയ്യും. "കണ്ടാലും നിങ്ങളുടെ നിലങ്ങളെ കൊയ്തിട്ടുള്ള പ
ണിക്കാരുടെ കൂലിയെ നിങ്ങൾ പിടിച്ചുകളഞ്ഞതു അങ്ങു നിന്നു നിലവി
ളിക്കുന്നു; മൂൎന്നവരുടെ മുറവിളികളും സൈന്യങ്ങളുടെ കൎത്താവിന്റെ ചെ
വികളിൽ എത്തി; നിങ്ങൾ ഭൂമിമേൽ ആഡംബരത്തോടെ പുളെച്ചു മദി
ച്ചു കുലദിവസത്തിൽ എന്ന പോലെ നിങ്ങളുടെ ഹൃദയങ്ങളെ പോഷി
പ്പിച്ചു." യാക്കോബ് 5, 4.

"ദുഷ്ടൻ കടം വാങ്ങുന്നു തിരികെ വീട്ടുന്നതുമില്ല; നീതിമാനോ ദയ
തോന്നി കൊടുക്കുന്നു" അന്യനെ വിശ്വസിപ്പിച്ചു വാങ്ങിയ കടം വീട്ടാതെ
ഇരിക്കുന്നതു പരദ്രവ്യാപഹാരം അല്ലാതെ വിശ്വാസവഞ്ചനയായ കളവു
കുറ്റവും തന്നേ എന്നറിയേണം. അങ്ങിനെയുള്ളവർ ഒരിക്കലും നന്നായി
വരികയില്ല. അതു പോലെ: കടം വീടാഞ്ഞാലും എന്തു ദോഷം; അവിടേ
അറുതിയില്ലാത്ത മുതലുണ്ടല്ലോ എന്നും മറ്റുമുള്ള ഭാവത്തോടെ കടം
വായ്പ വാങ്ങുന്നതു ഏറ്റവും നികൃഷ്ടം.

എന്നാൽ തന്റെ നിലത്തിൽ വേല ചെയ്യുന്നവൻ ആഹാരംകൊണ്ടു തൃപ്തനാകും; ലക്ഷപ്രള
വായാലും ദുൎവ്വ്യയത്താൽ ഇരപ്പനായും ഇരപ്പൻ ക്രമക്കാരനായാൽ ധനവാനായും തീരാം.

"ദ്രവ്യാഗ്രഹമോ സകല ദോഷത്തിന്നും മൂലമായിരിക്കുന്നു" (൧ തിമോത്ഥ്യൻ ൬, ൧൦). ഗുണ
മുള്ളവന്നു പണമില്ല; പണമുള്ളവന്നു ഗുണമില്ല. ലാഭം പെരുകുമ്പോൾ ലോഭം പെരുകും;
ലോഭമുള്ളടഞ്ഞു പരോപകാരവുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/271&oldid=188463" എന്ന താളിൽനിന്ന് ശേഖരിച്ചത്