ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

ഗൎമ്മാന്യ (ജൎമ്മനി) രാജ്യത്തിൽ അതിപിശുക്കനും ധനവാനുമായ ഒരു
പുള്ളിക്കാരൻ ദീനക്കാരനായി തന്റെ മരണവേളയിൽ ഇടവിടാതെ വാ
രി കോരി തിന്നുന്നപോലെ നടിക്കുന്നതു അവന്റെ ശേഷക്കാർ കണ്ടു:
നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചതിന്നു അവൻ: "എന്റെ പ
ണം എന്റെ പണം; അതിനെ എല്ലാം ഞാൻ വിഴുങ്ങീട്ടേ പോകേയുള്ളൂ."
എന്നു പറഞ്ഞു. പണംകൊണ്ടുള്ള വിഭ്രാന്തി നിമിത്തം പണം എന്നു
പറഞ്ഞാൽ പിണവും വായി പിളൎക്കും എന്ന പഴഞ്ചൊൽ പോലെ ഉയിർ
പോവോളം അവൻ വാരി കോരികൊണ്ടിരുന്നു. ഒടുക്കം പണം തൊണ്ട
യിൽ വിലങ്ങി അവൻ മരിക്കയും ചെയ്തു.

മേൽപറഞ്ഞ ദോഷമെല്ലാം വൎജ്ജിച്ചു ദൈവത്തിന്റെ പലവിധമു
ള്ള കൃപയുടെ നല്ല കലവറക്കാരായി തമ്മിൽ തമ്മിൽ സഹായിപ്പാൻ
ഈ ലോകത്തിൽ പരദേശികളും സഞ്ചാരികളുമായിരിക്കുന്ന നമ്മുടെ ക
യ്യിൽ ദൈവം ഏല്പിച്ചിരിക്കുന്ന വസ്തുക്കളെ കുറിച്ചു യാത്രയെ തികെച്ച
ശേഷം നാം അവന്നു കണക്കു ഏല്പിക്കേണ്ടി വരും.

നിശ്ചയമില്ലാത്ത ധനത്തിൽ അല്ല നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന
ജീവനുള്ള ദൈവത്തിന്മേൽ ആശ വെച്ചു നന്മ ചെയ്തു സൽക്രിയകൾ എന്ന സമ്പത്തുണ്ടാക്കി
ദാനശീലവും കൂറ്റായ്മയും പുണ്ടുകൊണ്ടു സത്യജീവനെ പിടിപ്പാൻ വേണ്ടി ഭാവിയിങ്കലേക്കു
തങ്ങൾക്കു നല്ല അടിസ്ഥാനത്തെ നിക്ഷേപിച്ചു പോരേണം. ഇഹലോകത്തിലേക്കു നാം ഒന്നും
കൊണ്ടുവന്നിട്ടില്ലല്ലോ ഏതാനും കൊണ്ടുപോവാനും കഴികയുമില്ല സ്പഷ്ടം (തിമോത്ഥ്യൻ ൬,
൭. ൧൭. ൧൮.). വിശപ്പുള്ളവന്നു നിന്റെ അപ്പത്തെ മുറിച്ചു കൊടുക്ക! ഹിംസിക്കപ്പെടുന്നവരെ
നിന്റെ വീട്ടിൽ ചേൎത്തുകൊൾക! നഗ്നരെ കണ്ടാൽ ഉടുപ്പിക്കയും ചെയ്ക!

ദരിദ്രൎക്കു കൊടുത്തതു ദൈവത്തിന്നു പലിശക്കു കൊടുത്ത പോലേയാ
കുന്നു. കൊടുക്കുന്നതു വിതെക്കുന്നതിന്നു സമം."വാങ്ങുന്നതിനേക്കാൾ
കൊടുക്കുന്നതു നല്ലതു. എന്നാലും സന്തോഷത്തോടെ കൊടുക്കുന്നവനിൽ
ദൈവം പ്രസാദിക്കുന്നു. തന്റെ വാതില്ക്കൽ വരുന്ന ദരിദ്രരോടു കോപി
ച്ചു നാണം കെടുത്തുന്ന ഒരുവനോടു മറ്റൊരുവൻ ചോദിച്ചതു: "ഇവർ
നിന്റെ വാതുക്കൽ വരുന്നതോ അല്ല നീ അവരുടെ വാതില്ക്കൽ പോകേ
ണ്ടിവരുന്നതോ ഏതു നിണെക്കു നന്നു"? ദരിദ്രരെ നോക്കേണ്ടി വന്നാലും
"വേല ചെയ്വാൻ മനസ്സില്ലാഞ്ഞാൽ ഭക്ഷിക്കയും അരുതു" എന്നും "നി
ങ്ങൾ്ക്കു ഉള്ളതിൽ അലംഭാവത്തോടിപ്പിൻ" എന്നും ദൈവത്തിന്റെ അ
രുളപ്പാടുകൾ ഉണ്ടു.

അല്പം മാത്രമുള്ളവൻ ദരിദ്രനല്ല. ഉള്ളതിനേക്കാൾ അധികം വേണ
മെന്നു ആശിക്കുന്നവൻ അത്രേ ദരിദ്രൻ. അതിമോഹം ആയുസ്സിന്നു കേ
ടു. അതിസുഖത്തിൽ അതിദുഃഖത്തിന്നു ഇടയുണ്ടു. സൎവ്വലോകത്തിന്നും
ഉടയവനായ ദൈവത്തിന്റെ കരുണ ലഭിച്ചവന്നു സൎവ്വവും ഉണ്ടു; കാ
ണുന്ന വസ്തുകളെല്ലാം പരിരത്രേ. ദൈവാനുഗ്രഹമോ മണി തന്നേ. കാ
ണുന്നവയെല്ലാം താല്ക്കാലികം; കാണാത്തതോ നിത്യമുള്ളതു എന്നറിക.

Mangalore, Basel Mission Book & Tract Depository, 1880.

Printed at the Basel Mission Press.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/272&oldid=188465" എന്ന താളിൽനിന്ന് ശേഖരിച്ചത്