ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

ങ്ങളെ ആരാധിപ്പാൻ എന്നാൽ കഴിവ് ഒട്ടും
ഇല്ല. എന്റെ ഹൃദയത്തിന്റെ താക്കോൽ ക
ൎത്താവിന്റെ കൈയിൽ ആകകൊണ്ട് അവൻ
അത്രേ എന്റെ ഉടമസ്ഥൻ എന്നും പറഞ്ഞു.
ൟ വിശ്വാസികൾ ൧൮൭൫ നൊവെംബർ
൫ാം൹ തൊട്ടു ൧൮൭൬ നൊവെംബർ ൭ാം൹
വരേ അഴിനില പൂണ്ടു പോവാൻ തക്ക അരി
ഷ്ടമുള്ള സ്ഥിതിയിൽ ഇരുന്നു. ബൊന്നിയിൽ
ഉള്ള വിലാത്തിക്കാരായ കച്ചവടക്കാരും കപ്പ
ത്തലവന്മാരും അവൎക്കുവേണ്ടി അപേക്ഷിച്ചതു
നിമിത്തം മാത്രം തങ്ങൾക്കു നാട്ടുഭ്രഷ്ടന്മാരായി
അധ്യക്ഷനായ ക്രൌത്തർ പാൎക്കുന്ന ലാഗോ
സിലേക്ക് തെറ്റിപ്പോകേണ്ടതിനു അനുവാ
ദം ഉണ്ടായുള്ളൂ. അവർ ലാഗോസിൽ എത്തി
യപ്പോൾ ഒരു നാട്ടുബോധകൻ അവരെക്കുറി
ച്ചു എഴുതുന്നതാവിതു: കൎത്താവിലേ വിശ്വാ
സം നിമിത്തം ഹിംസ അനുഭവിച്ച ൟ ബ
ല്യക്കാരുടെ നിലയെ എങ്ങനെ വൎണ്ണിക്കേണ്ടു?
ചപ്രത്തല കഴുകന്റെ നഖം ഈൎക്കിലിച്ച ഉ
ടൽ ചുളുങ്ങിയ തോൽ കോഴിനെഞ്ഞു കൈക്കു
ചങ്ങല കാലിന്മേൽ നില്പാൻ ബലം ഇല്ലായ്ക
അരെക്കു കീറ്റു തുണി ഇങ്ങനെ മനം ഉരുകു
വാൻ തക്ക അരിഷ്ടതയിൽ ഇവർ ഇവിടേ
വന്നു ചേൎന്നു. മിശ്ശൻ വെറുതേ എന്നു പറയു
ന്ന അംഗ്ലർ തുടങ്ങിയ വിലാത്തിക്കാർ ഇവ
രെ ഈ നിലയിൽ കണ്ടിരുന്നുവെങ്കിൽ കാപ്പി
രികൾക്കും കൎത്താവിനെ സ്നേഹിക്കയും അവ
ന്നു വേണ്ടി പാടുപെടുകയും ചെയ്യാം എന്നു
സമ്മതിക്കുമായിരുന്നു.

എന്നിട്ടും ബൊന്നിയിലേ ഹിംസ അതോ
ടു തീൎന്നീട്ടില്ല താനും. മാറ്റാന്മാർ കുറേഎ സമ
യത്തോളം അഞ്ചിനിന്നു എങ്കിലും അവർ
൧൮൭൬ാമതിൽ കൎത്താവിന്റെ പിറവിനാളിൽ
൩൦൦൦ പേരോളം ദൈവാരാധനെക്കു ചെല്ലു
ന്നതു കണ്ടപ്പോൾ ക്രിസ്ത്യാനർ പള്ളിയിൽ
പോകരുതു എന്ന കല്പനയെ പുതുക്കി, ൧൮൭൭
ഒക്തോബർ ൨൫ാം൹യിൽ അസെനിബിയേ
ഗ എന്ന അടിമ രക്തസാക്ഷിയായി മരിക്കേ
ണ്ടിയും വന്നു. ആയവൻ ഒരു വിഗ്രഹസദ്യ
യിൽ ചേരായ്കയാൽ അവന്റെ മുതലാളി സം

ഗതി ചോദിച്ചതിന്നു: റാൻ ഞാൻ ജീവനുള്ള
ദൈവപക്ഷത്തിൽ ഇരിക്കേ വിഗ്രഹാൎപ്പിതം
നിന്നുകൂടാ അല്ലോ എന്നു പറഞ്ഞുതു കേട്ടറെ
യജമാനൻ അവനെ അകന്ന തോട്ടത്തിൽ
കൊണ്ടാക്കി ആഹാരവും വെള്ളവും കിട്ടാതവ
ണ്ണം കാവൽക്കാരെ വെച്ചു കാപ്പിച്ചു പട്ടിണി
യിട്ടു കൊല്ലിച്ച ശേഷമേ ബൊന്നിയിൽ വേ
ല ചെയ്തു വന്ന അദ്ധ്യക്ഷന്റെ മകൻ വസ്തുത
അറിഞ്ഞുള്ളൂ.

ബൊന്നിയിലേ മന്നനായ ജോൎജ് പെപ്പൽ 1)
ക്രിസ്ത്യാനൻ എങ്കിലും തലവന്മാരുടെ അധി
കാരം തനിക്കു പ്രമാണം. അദ്ധ്യക്ഷൻ ആ
യവരെ ഒരു യോഗത്തിന്നായി വിളിച്ചിട്ടും
അവൎക്കു വരുവാൻ മനസ്സുണ്ടായില്ല. അടിമ
കൾ വിശ്വസിക്കുകേ വേണ്ട എന്നും വിശ്വ
സിച്ചാൽ അവൎക്കും ഞങ്ങൾക്കും സമത്വം വന്നു
പോകുമല്ലോ അതരുതേ എന്നും അവരുടെ
സിദ്ധാന്തം. ഇംഗ്ലിഷ് അറിയുന്ന ക്രിസ്ത്യാ
നൎക്കു തടവുകൂടാതെ ബൊന്നിയിലേ വെള്ള
ക്കാരോടു ആംഗ്ല ആരാധനയിൽ ചേരാം; അ
ടിമകൾ നാട്ടുഭാഷയിലും ക്രടെ ദൈവവചനം
കേൾപ്പാൻ പോകുന്നതോ സമ്മതമല്ല, എ
ന്നാൽ ആയവർ ൟ വിലെക്കൽ കൂട്ടാക്കാതെ
കാട്ടിൽ ദൈവാരാധനെക്കായി കൊത്തിവയ
ക്കിയ സ്ഥലങ്ങളിൽ ൩൦ ഈതു ആളോളം
ഞായറാഴ്ചതോറും കൂടി വരികയും വായന
യിൽ ശീലമുള്ള ഒരുവൻ ദൈവവചനം വാ
യിച്ചു വിവരിക്കുകയും ഓരോരുത്തർ മാറിമാ
റി പ്രാൎത്ഥിക്കുകയും ചെയ്യും.

ബ്രാസ്സിൽ അദ്ധ്യക്ഷൻ ൧൮൭൭ നൊവെം
ബരിൽ ൪൮൦ സഭക്കാരെ കണ്ടു ൫൮ പേരെ
സ്ഥിരീകരിച്ചിരിക്കുന്നു. വിശ്വസിച്ചവരിൽ
തലവനായ ശാമുവേൽ സംബൊ തനിക്കു ഉ
ത്തമമായ ഒരു വീടു എടുത്തു അതിൽ താനും
കുഡുംബവും വമ്പിച്ച വേലക്കാരുടെ കൂട്ടവും
രാവിലെയും വൈകുന്നേരവും കുഡുംബാരാധ
നെക്കു കൂടുവാൻ തക്കതായ പ്രാൎത്ഥനമുറിയും
ഉണ്ടാക്കുകയും പള്ളിയുടെ പ്രസംഗപീഠത്തി
ന്നു വേണ്ടി ൨൪൦ ഉറുപ്പിക ചെലവിടുകയും

1) Pepple.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/42&oldid=187962" എന്ന താളിൽനിന്ന് ശേഖരിച്ചത്