ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

3. POLITICAL NEWS ലൌകികവൎത്തമാനം

യൂരൊപ Europe

mass. യു രോം- Europe.

I.R.I. The Princess Alice.

മഹിമയുള്ള അല്ലിസ്സ് എന്ന രാജത്തമ്പാട്ടിയുടെ മരണവിവരം.

കാരുണ്യവതിയായ ഭാരതഖണ്ഡചക്രവൎത്തിനിത്തമ്പുരാൻ അവൎകളുടെ മകളായ അല്ലി
സ്സ് ൧൮൭൮ ദിസെമ്പ്ര ൧൪ ൹ നിദ്ര പ്രാപിച്ചു. അവർ ൧൮൪൩ ഏപ്രിൽ ൨൫ ൹ ജനി
ച്ചു ൧൮൭൨ ജൂലായി ൧ ൹ ഹെസ്സെദൎമ്മസ്തത്തിലെ പ്രഭുവായ ലൂയിസ് എന്ന ശ്രേഷ്ടനെ
പാണിഗ്രഹം ചെയ്തു അഞ്ചു തമ്പാട്ടിമാൎക്കും രണ്ടു തമ്പാക്കന്മാൎക്കും മാതാവായിരുന്നു. ജനകൻ
൧൭ വൎഷം മുമ്പേ അന്തരിച്ച ദിവസത്തിൽ താനും തന്റെ മുപ്പത്താറാം വയസ്സിൽ ഇപ്പോൾ
നീങ്ങിയതുകൊണ്ടു ചക്രവൎത്തിനിയവൎകൾക്കു ഏറ്റവും വ്യസനം ജനിച്ചു. ഈ തമ്പാട്ടി
മഹിഷിയായ മാതാവിന്നു പ്രത്യേകം സ്നേഹമുള്ള പുത്രി ആയതു കൂടാതെ പിതാവു രോഗ
പ്പെട്ടു കിടന്നപ്പോൾ അവൎക്കു നിൎയ്യാണത്തോളം (൧൮൬൧ ദിസെമ്പ്ര ൧൪ ൹) ബഹുവാത്സ
ല്യത്തോടു ശുശ്രൂഷ കഴിച്ചുപോയതിനാൽ മാതൃപ്രീതിയും സമ്മതവും അധികം നേടിപ്പോ
ന്നു. ൧൮൭൩ മേയി ൨൩ ൹ ഒരു തമ്പാൻ വെണ്മാടജാലകത്തിൽനിന്നു വീണു മരിച്ചതി
നാലും ൧൮൭൮ നൊവെമ്പ്ര ൧൩ ൹ ഇളയ തമ്പാട്ടി വ്യാധിയിൽ കഴിഞ്ഞതിനാലും രാജത്ത
മ്പാട്ടിക്കു ഓരോ ക്ലേശം നേരിട്ടു. വിശേഷിച്ചു പ്രഭുവായ ഭൎത്താവും പുത്രീപുത്രന്മാരും ദി
ഫ്‌തേൎയ്യ (തൊണ്ടയിലെ ദശ വളൎന്നതിനാൽ ഉമ്മിട്ടപ്പാടു എന്നൊരു പകരുന്ന വ്യാധി) എ
ന്ന വല്ലാത്ത രോഗത്തിൽ വലഞ്ഞിരിക്കുമ്പോൾ അവർ തന്നാൽ ആകുന്ന പാടുപെട്ടു ഉറക്കി
ളെച്ചു ശുശ്രൂഷിച്ചതുകൊണ്ടു തനിക്കും ആ ദിനം പകൎന്നു വിഷമിച്ചതിനാൽ അന്തരിക്കയും
ചെയ്തു. എവ്വിച്ചിധത്തിൽ സ്ത്രീജനത്തിന്നു മാതൃകയും രാജകലത്തിന്നു അലങ്കാരവും പരോപ
കാരം ചെയ്യുന്നതിൽ അഗ്രസ്ഥയും ആയ ഈ രാജത്തമ്പാട്ടിയുടെ അകാലമരണംകൊണ്ടു
ചേൎന്നു ചാൎന്നവൎക്കും എങ്ങും സങ്കടം തോന്നും. കൎത്താവു ചക്രവൎത്തിനിത്തമ്പുരാനവൎകളെ
യും മറ്റും ആശ്വസിപ്പിച്ചു നാം അന്യോപകാരത്തിനു ജീവനം കഴിപ്പാൻ നമെ ഉത്സാ
ഹിപ്പിച്ചു നമുക്കെല്ലാവൎക്കും മരിക്കേണ്ടതിന്നു ഒരുങ്ങുവാൻ കൃപ നല്കേണമേ.

M. M. No. 279.

റൂമേന്യ.— ൟ കോയ്മ ബെസ്സറാവ്യയെ
രുസ്സ്യൎക്കു ഏല്പിച്ചു കൊടുത്തിരിക്കുന്നു.

ബൊസ്ന്യ.— ഔസ്ത്ര പട്ടളങ്ങൾ ബൊ
സ്ന്യ രാജ്യത്തിന്റെ അതിർ കടന്ന ശെഷം അ
വിടെ പാൎക്കുന്ന ക്രിസ്ത്യാനർ ഇനി സുല്ത്താന്നു
അല്ല ഔസ്ത്ര്യ കോയ്മെയ്ക്കു നികുതി കൊടുത്താൽ
മതി എന്നും തുൎക്കരുടെ കൊടൂര വാഴ്ച അവസാ
നിച്ചു എന്നും നിനെച്ചു സന്തൊഷിച്ചിരിക്കു
മ്പോൾ മുസല്മന്നർ മതവൈരാഗ്യം പൂണ്ടു ആ
ഗൊസ്തുമാസത്തിൽ ബൻയലൂക്കു എന്ന നഗര
ത്തിലേ 25,000 ക്രിസ്ത്യാനരെ കൊല്ലുകയും ദീന
ശാലയിൽ മുറിവേറ്റു കിടക്കുന്ന ഔസ്ത്ര്യ പട
യാളുകളെ തുണ്ടിക്കുകയും ആ നഗരത്തെ എരി
ച്ചുകളയുകയും ചെയ്തു. ഈ കാൎയ്യ സാദ്ധ്യത്താലും
ഔസ്ത്ര്യ സേനാപതി പിടിച്ച സ്ഥലങ്ങളിൽ പ

ടജ്ജനങ്ങളെ പാൎപ്പിക്കയാലും മുസല്മന്നൎക്കു
ധൈൎയ്യം വൎദ്ധിച്ചു. അവർ എങ്ങും ആയുധ
ങ്ങളെ എടുത്തതു അല്ലാതെ ക്രിസ്ത്യാനരോടു
പോൎക്കപ്പം വാങ്ങുവാനും വിരോധിച്ചു നില്ക്കു
ന്നവരെ കൊല്ലുവാനും തുടങ്ങി. ക്രിസ്ത്യാനരെ
നന്നായി ഭയപ്പെടുത്തേണം എന്നു അതിക്രൂര
നായ ബൊസ്‌ദരാഗ്‌ബേ എന്ന തുൎക്കപ്രമാ
ണി വിചാരിച്ചു സസിൻ എന്ന ഊരിൽനിന്നു
ചെറിയ ക്രിസ്ത്യാനക്കുട്ടികളെ പിടിപ്പിച്ചു ഒ
രു വലിയ തൊട്ടിയിൽ തല കീഴ്പെട്ടു നിറെ
ച്ചിട്ടു ആ എളിയ പൈതങ്ങളുടെ സാധുക്കളാ
യ പെറ്റവർ കാണ്കേ താൻ തൊട്ടിയിൽ ഇട്ട
കുട്ടികളുടെ മേൽ ഏറി ചമ്മണപ്പടിയായിട്ടി
രുന്നു ബഹു സന്തോഷത്തോടെ ഒരു ഹു
ക്കയെ വലിച്ചു കാപ്പികുടിക്കയും ചെയ്തു. കുട്ടി
കൾ എല്ലാവരും ഞെങ്ങി വീൎപ്പുമുട്ടി മരിച്ചു
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/45&oldid=187969" എന്ന താളിൽനിന്ന് ശേഖരിച്ചത്