ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

പോയി. പിന്നെ മുസല്മന്നർ ഔസ്ത്യരോടു പട
വെട്ടുമ്പോൾ കൈക്കുകിട്ടിയ ക്രിസ്ത്യാനരെ ഉ
യിരുള്ള മതിൽ കണക്കേ തങ്ങൾക്കു മുമ്പിൽ
നിൎത്തി അവരും വഴിയെ ഇരുന്നു. ശത്രുവി
ന്റെ മേൽ വെടി വെച്ചു. പഴയ ഗ്രദിസ്ക എ
ന്ന നഗരം പുകയുന്ന ഇടിവിടം ആയ്തീൎന്നു.
അതിൽ മിക്കതും ക്രിസ്ത്യാനരായ 3000 പേരുടെ
ശവം കിടന്നിരുന്നു എന്നാൽ കാണി (ആഗൊ
സ്തു ൨൧) കണ്ണീരോടിയിച്ചിരിക്കുന്നു. ഔസ്ത്ര്യർ
ഒരു കൂട്ടം നഗരങ്ങളും തറകളും പിടിച്ചു എ
ങ്കിലും മുസൽമന്നർ അടങ്ങാതെ ചെറുകൂട്ടങ്ങ
ളായി ഔസ്ത്ര്യരെ ചെറുത്തു നില്ക്കുന്നതേയുള്ളൂ.

100,000 ബൊസ്ന്യ ക്രിസ്ത്യാനർ പല സംഗതി
കളാൽ ചത്തൊടുങ്ങിയിക്കുന്നു എന്നു തോ
ന്നുന്നു. ഹുംഗാൎയ്യക്കു ൟ യുദ്ധത്തിൽ എത്രയും
രസക്കേടുണ്ടാകകൊണ്ടു ഔസ്ത്ര്യക്കോയ്മയോടു
മുഷിച്ചൽഭാവം കാണിച്ചു വരുന്നു.
Chr. Volksb. 36.

ആസ്യ Asia.

റൂമിസ്ഥാനം Turkey.— റൂമിസുല്ത്താ
ന്നു രൂസ്സരോടുള്ള യുദ്ധത്തിൽ സംഭവിച്ച തോ
ല്മയിൽനിന്നു ഓരോ പുതിയ സങ്കടങ്ങൾ വി
ശേഷിച്ചു അറവിക്കെട്ടിൽ ഉണ്ടായി വരുന്നു.
അറവികൾ സ്വഭാവപ്രകാരം സ്വതന്ത്ര്യചി
ത്തരും ഒരു മേൽക്കോയ്മക്കു ദുഃഖേന കീഴ്പെ
ടുന്നവരും ആകകൊണ്ടു തുൎക്കർ അവരെ പ്ര
യാസത്തോടു അടക്കുകയും ഓരോ ദ്രോഹങ്ങ
ളെ അമൎക്കുകയും സാമദാനഭേദദണ്ഡങ്ങളാൽ
പല വഴിയായി നടത്തുകയും ചെയ്തു. രുസ്സർ
തങ്ങളുടെ സുല്ത്താനെ ജയിച്ച ശേഷമോ അറ
വികൾ അവനെ പുഛ്ശീകരിച്ചു കളിയാക്കുവാ
നും മൂന്നു കൊല്ലംകൊണ്ടു അറവിശേഖുമാൎക്കു
റൂമിക്കോയ്മയിൽനിന്നു കാലത്താൽ കൊടുത്തു
വന്ന പണസഹായം കിട്ടാത്തിനാൽ മുറുമുറു
പ്പാനും ദ്രോഹിപ്പാനും തുടങ്ങി. തീയിൽ എ
ണ്ണ പകരുന്നപ്രകാരം മുങ്കാലങ്ങളിൽ തുൎക്കരിൽ
നിന്നു അനുഭവിച്ച കൊടൂരാന്യയങ്ങളുടെ ഓ
ൎമ്മ തങ്ങളുടെ ലഹളഭാവത്തിന്നു ഊക്കു കൂട്ടു
ന്നു. അതിന്റെ വിവരത്തെ കേട്ടാലും:

൧. ഹിജാസ്‌കൂറുപാടു. അറവിയുടെ നടു
വിൽ കിടക്കുന്ന നെജെദ് എന്ന പരന്ന നാ
ട്ടിൽ വഹാബികൾ എന്നൊരു മതഭേദക്കാർ
പാൎക്കുന്നു. അവർ ഏകദേശം ൧൭൬൦ാം ആ
ണ്ടിൽ അവിടെ ഉദിച്ച അബ്ദുൽ വഹാബ്
എന്ന ഇസ്ലാംമതനവീകരണക്സാരനെ അനു
സരിച്ചു വരുന്നു. ഈ വഹാബികൾ 1836 മെ
ദീന നഗരത്തെ നിരോധിച്ചപ്പോൾ അവിടു
ത്തെ അമീർ അബ്ദുൽ ഘലിബ് ജിദ്ദയിലേ

ക്കോടി. മിസ്രയിലെ മെഹെമത് ആലി എന്ന
പാഷാവ് സുല്ത്താൻ മാഹ്മുദിന്റെ കല്പനപ്ര
കാരം അവരെ ജയിച്ചു മടക്കി, മെദീനക്കാർ
അബ്ദുൽ ഘലിബിനെ പെരുത്തു മാനിക്കുന്നു
എന്നു കണ്ടു ഭയപ്പെട്ടു അവനെ കെട്ടി സലൊ
നീക്കിയിലേക്കു കടത്തി നബിയുടെ അനന്ത
രവനായ മഹ്മൂദ് ഇബ്ൻ നാവും എന്ന മാന
ശാലിക്കു അമീർസ്ഥാനം കൊടുത്തു. ജനങ്ങളു
ടെ പിറുപിറുപ്പു കേട്ടു സുല്ത്താൻ അബ്ദുൽ മെ
ജിദ് ഘലിബിന്റെ മകന്നു മെദീനയിലെ
അമീർസ്ഥാനം ഏല്പിച്ചു. ഇവനോ ചെങ്കട
ലിന്റെ തുറമുഖങ്ങളിൽ പരദേശികൾ കച്ച
വടത്തിനു അടുക്കരുതു എന്നു ക്രുദ്ധിച്ചു അതി
ന്നായി സമ്മതം കൊടുത്ത തുൎക്കരോടു മതയു
ദ്ധം ചെയ്വാൻ പുറപ്പെട്ടു അപജയം തട്ടി 1850
ഇസ്തംബൂലിക്കു ബദ്ധനായി പോകേണ്ടിവ
ന്നു. 1856 സുല്ത്താൻ അവനെ യഥാസ്ഥാന
പ്പെടുത്തിയാറെ താൻ റൂമിക്കോയ്മയോടു പി
ന്നെയും ദ്രോഹിച്ചതിനാൽ രണ്ടാമതു ഇസ്തംബൂ
ലിൽ തടവുകാരനായി പോകേണ്ടി വന്നു അ
വിടെ മരിക്കയും ചെയ്തു. മുൻചൊന്ന ഘലി
ബ് എന്നവൻ ഹസ്സാൻ കിതബേ എന്ന പ
ണ്ടേത്ത ശേഖുമാരുടെ അനന്തരവൻ. ആ വം
ശത്തിന്നു ഏകദേശം ൮൫ കുഡുംബങ്ങൾ ഉണ്ടു.
അവരിൽനിന്നു ന്യായപ്രകാരം ഒരു അമീരി
നെ എടുക്കാതെ മേൽപറഞ്ഞ നാവുമിന്റെ
മകനെ മെദീനയിൽ അമീർ ആക്കിയതുകൊ
ൺറ്റു ഹിജാസിൽ ഉള്ള അറവികൾ കോപപര
വശന്മാരായി തീൎന്നു ഹബ്, ദോനിഹൎന്നുദ്,
കൊദയിൽ, ദോനിഹസ്സാൻ, ഒതൈബ മുത
ലായ അറവി ഗോത്രങ്ങളും മത്സരിപ്പാൻ തുട
ങ്ങി. ഇവൎക്കു ഒരു ലക്ഷത്തോളം പടയാളിക
ളെ യുദ്ധത്തിന്നായി അയക്കാം.

൨. നെജെദ്‌ കൂറുപാടു. വടക്കേ അറവിയി
ൽ ഉള്ള വഹാബികൾ റൂമിക്കൊയ്മെക്കു ഏറി
യോരു അലമ്പൽ വരുത്തിയ ശേഷം 1872 ആ
മതിൽ മാത്രം സുല്ത്താന്നു കീഴ്പെട്ടുള്ളൂ. ഇപ്പോ
ഴോ അബ്ദുള്ള‌ഇബ്ൻഫയിസത്തു എന്നൊരു
ശൂരൻ തുൎക്കുപടയാളികളെയും ഉദ്യോഗസ്ഥ
ന്മാരെയും ഓടിച്ചു കളഞ്ഞു.
൩. യെമൻ (തെഹമൻ) കൂറുപാടു. ഇതു
ചെങ്കടൽ അറവിക്കടൽ എന്നീകടലുകളുടെ തീ
രപ്രദേശം അത്രേ. അഞ്ചു വൎഷം മുമ്പെ നെ തുൎക്കർ
ആ നാടിനെ രണ്ടുപ്രാവശ്യം ആക്രമിച്ചു സന
എന്ന പട്ടണത്തെ കൈക്കലാക്കിയിരിക്കുന്നു.
ഒന്നാം യുദ്ധത്തിൽ രിദിഫ് പാഷാവു നാടെ
ല്ലാം പാഴാക്കിക്കളഞ്ഞതു കൂടാതെ താൻ ബൈ
ദാവിൽ ഒരു സദ്യക്കു ക്ഷണിച്ച നാല്പതു ഷേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/46&oldid=187972" എന്ന താളിൽനിന്ന് ശേഖരിച്ചത്