ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

പത്യത്തിന്റെ ആരംഭത്തിൽ തുടങ്ങി എങ്കിലും ഇംഗ്ലിഷ്‌ക്കാർ മൂന്നാം വി
ല്യമിനെ രാജാവാക്കി വരിക്കുവോളം അതു അമൎന്നില്ല. ചാൎല്സിന്റെ നീ
ചനായ ഒന്നാം പുത്രന്റെ കാലത്തു ഇംഗ്ലന്തിൽ പടവെട്ടിയില്ലെന്നു വ
രികിലും, രണ്ടാം പുത്രൻ രാജാസനത്തെ വെടിഞ്ഞ നാൾ മുതൽ മാത്രം
അന്തശ്‌ഛിദ്രത്തിന്റെ മൂലഭാവത്തിന്നു (principles) പൂൎണ്ണ സാഫല്യം
പ്രാപിച്ചുള്ളൂ. അതുകൊണ്ടു ആ മൂന്നു രാജാക്കന്മാരുടെ കാലം ഒന്നാക്കി വി
ചാരിക്കപ്പെടേണം.

അന്നു ഇംഗ്ലിഷ് ജാതിയിൽ രണ്ടു ബലമുള്ള പരിഷകൾ ഉണ്ടു: രാ
ജാവിനെ താങ്ങുന്ന നരപതിഭക്തർ (Royalists) അവനെ എതിരിടുന്ന
പ്രജാവാഴ്ചപ്രിയർ (Republicans) എന്നിവർ തന്നെ. ഒന്നാം പരിഷ
രാജാധികാരത്തെ രക്ഷിക്കേണം എന്നുവെച്ചു അവനു വേണ്ടി തങ്ങളുടെ
സമയം ധനം ബലം എന്നിവറ്റെ സൌജന്യമായി ചെലവഴിക്കും. രാജാ
വിന്റെ അനുഷ്ഠാനവും ശാഠ്യമനസ്സും നിമിത്തം അവർ പലപ്പോഴും ഖേ
ദിച്ചു എങ്കിലും അനുസരണക്കേടു കാണിച്ചു അവന്റെ കല്പന വിരോധി
ക്കുന്നതു സ്വാമിദ്രോഹമത്രേ എന്നു അവർ നിശ്ചയിച്ചു. ചാൎല്സ് രാജാ
വിന്നു സ്വഭാവത്താൽ മഹിമയും നയശീലവും വളരെ ഉണ്ടാകകൊണ്ടു,
അവർ അവനെ മനഃപൂൎവ്വതയോടെ മാനിച്ചു സ്നേഹിക്കയും, അവന്റെ
കാൎയ്യം അബദ്ധമായാറെയും തളരാത്ത ശുഷ്കാന്തിയും താല്പൎയ്യവും കാട്ടി
തുണെക്കയും ചെയ്യും. നരപതിഭക്തരായ മിക്കപേരും ധനപുഷ്ടിയുള്ള
കുലോത്തമന്മാർ ആകകൊണ്ടു അവരുടെ അനുചാരികൾ (retainers) അ
വരോടു കൂടെ യുദ്ധത്തിന്നു പുറപ്പെടും. അതിൽ ഒരു വലിയ കൂട്ടം സുകൃ
തികളും ചീത്തത്തരപ്രവൃത്തികളെ വെറുക്കുന്നവരും ആയിരിക്കേ, മറ്റേ
വർ സുഖഭോഗലീലകളിലും പടവെട്ടലിലും മാത്രം രസിക്കുന്ന ഗൎവ്വിക
ളും കലഹക്കാരുമായ ചേകവരത്രേ. പ്രജാവാഴ്ചപ്രിയർ രാജാറിനെ ചെ
റുത്തതു ഒരു മതഭ്രാന്തു എന്നീ മൂലഭാവം നിമിത്തം ആകുന്നു. ദൈവം നി
യമിക്കയാൽ രാജാവു വാഴുന്നു എങ്കിലും അവൻ നന്നായി വാഴേണം, ദോ
ഷമായി വാണു കൊണ്ടാൽ അതു സഹിക്കാവതല്ല നിഷിദ്ധമത്രേ. പ്രജാ
സംഘം മാത്രമല്ല രാജാവും കൂട രാജ്യധൎമ്മവെപ്പുകൾ്ക്കു കീഴ്പെട്ടിരിക്കുന്നു.
പ്രജകളുടെ സ്വാതന്ത്ര്യന്യായങ്ങളെ പൊളിച്ചുകളവാൻ അല്ല അവറ്റെ
രക്ഷിച്ചു നടത്തിപ്പാനായി രാജാവിന്നു ഉദ്യോഗം ലഭിച്ചു. ആകയാൽ രാ
ജാവു പ്രജകളുടെ ന്യായങ്ങളെ തൃണീകരിച്ചു അവരുടെ സ്ഥാനാപതിക
ളെ (representatives) അതിക്രമിക്കുന്നെങ്കിൽ അവന്റെ നേരെ പടവെ
ട്ടുന്നതു ആവശ്യം തന്നെ. രാജാധികാരം പൌരാണികമാകുന്നു എങ്കിലും
അതിനേക്കാൾ പൌരാണികം പ്രജാവാഴ്ചയത്രെ. രാജാധികാരം ദുഷിച്ചു
പോയാൽ അതിനെ നീക്കി പ്രജകൾ ഒക്കത്തക്ക വാഴുന്നതു ഏറെ നല്ലു എ
ന്നത്രേ പ്രജാവാഴ്ചപ്രിയരുടെ ഉപദേശം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/79&oldid=188044" എന്ന താളിൽനിന്ന് ശേഖരിച്ചത്