ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

ക്രിസ്തു.
൫൭. കല്ലുതാനോ നിന്മനസ്സുരുകയില്ലേ പെണ്ണേരാഹേൽ
പാറയോനിൻ മാനസം ചൊൽ പാരമിളകാത്തതോ ചൊൽ.

൫൮. കാരിരിമ്പുരുക്കു ചെമ്പോ കാലമിളകാത്തനെഞ്ഞു
കടുക്കരുതെൻ തേനേമാനേ കപടമററു വന്നുകോൾ നീ.

൫൯. കോഴി തൻകുഞ്ഞുങ്ങളെ പോൽ ചേൎത്തു കൊൾവാൻ വാഞ്ഛ പൂണ്ടു
വാനിലേ മഹത്വമിട്ടു വന്നു ഞാൻ നിന്നെ വരിപ്പാൻ.

൬൦. എത്രവട്ടം നിന്നെ ചേൎത്തു പാൎത്തു കൊണ്ടിരിപ്പതിന്നായി
മൽപ്രിയമെല്ലാം നിനക്കു അപ്രിയമായ് വന്നിതോ ചൊൽ.

GIBRALTAR
ജിബ്രല്ത്താർ.

യൂരോപ ആഫ്രിക്ക എന്നീ ഖണ്ഡങ്ങൾക്കിടയിൽ ഒരു കടൽ ഉണ്ടു.
അതു ധരാ (terma) ആകുന്ന ഭൂമിക്കിടയിൽ (മദ്ധ്യ media) കിടക്കയാൽ
അതിനു മദ്ധ്യധരാന്യാഴി (Mediterranean Sea) എന്ന പേർ നല്ലവണ്ണം
പററുന്നു.

കിഴക്കേ ഭാരതഖണ്ഡക്കാൎക്കു ഇന്ത്യാസമുദ്രത്തിൽനിന്നു അറവിക്കടലും
ചെങ്കടലും വഴിയായി സുവെജ്ക്കീറുത്തോട്ടിൽ കൂടി പത്തുവൎഷത്തിന്റെ
ഇങ്ങോട്ടു മാത്രം മദ്ധ്യധരാന്യാഴിയിൽ കടപ്പാൻ കഴിവുവന്നുള്ളു. എന്നാ
ൽ ഈ കടലിനു പടിഞ്ഞാറേ വിളുമ്പിൽ ഒരു സ്വാഭാവികവാതിൽ ഉണ്ടു.
അതിനു ജിബ്രല്ത്താർകടൽവഴി എന്നു പറയുന്നു. അതിനാൽ മദ്ധ്യധരാ
ന്യാഴി അത്ലന്തികസമുദ്രത്തോടു ഇണങ്ങിയിരിക്കുന്നു. ഈ കൈവഴിയു
ടെ തെക്കു ആഫ്രിക്കാഖണ്ഡത്തിലേ മരൊക്കോസാമ്രാജ്യത്തിന്റെ മുനമ്പും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/35&oldid=189235" എന്ന താളിൽനിന്ന് ശേഖരിച്ചത്