ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

(സിയുത Ceuta) വടക്കു യുരോപയിലേ സ്പാന്യരാജ്യത്തിന്റെ. മുനമ്പും
(ജിബ്രലക്കാർ) അഞ്ചുനാഴികയോളം തമ്മിൽ അടുക്കുന്നു. ഈ വാതിൽ ഉ
ള്ളവൻ മദ്ധ്യധരാന്യാഴിയുടെ താക്കോല്ക്കാരനായി മനസ്സുള്ള കപ്പൽ തടു
ത്തുവെക്കാം. മുമ്പേ സ്പാന്യർ മലകൂടിയ ഇരുമുനമ്പിനെ കൈവശപ്പെ
ടുത്തി ഉറപ്പിച്ചിരുന്നു. 1704ഇലോ സ്പാന്യൎക്കും ഇംഗ്ലിഷ്ക്കാൎക്കും ഉണ്ടായ
യുദ്ധത്തിൽ ജിബ്രല്ത്താർ ഇംഗ്ലിഷ് സ്വാധീനത്തിൽ വന്നു. സ്പാന്യരും പ
രന്ത്രീസ്ക്കാരുമായി ജിബ്രല്ത്താർ കോട്ടയെ 1779 ജൂൺ 21-ാം നു- തൊട്ടു 1788
ഫിബ്രുവരി 6-ാം നു വരേ ഇങ്ങനേ ഏകദേശം മൂന്നര വൎഷത്തോളം
നിരോധിച്ചു എങ്കിലും അതിനെ പിടിക്കാൻ കഴിഞ്ഞില്ല.

എന്നാൽ ചരിത്രത്തെ നോക്കുവിൻ. ആയിരത്തു നാന്നൂറു കാലടി
ഉയൎന്ന പാറ അതാ. വടക്കോട്ടും കിഴക്കോട്ടും കടുന്തൂക്കമായും പടിഞ്ഞാറോ
ട്ടു പടിപടിയായും തെക്കോട്ടു കോടു തുടങ്ങി ഏകദേശം ആയിരം അടി
യോളം ഏറക്കുറയ കുത്തനെയായും പിന്നേ ചാമ്പ്രയായും നില്ക്കുന്നു.പാ
റ മുകളിൽ ഗോപുരമതിലുകളും പാറയുടെ ഉള്ളിൽ വമ്പിച്ച അറകളും
അവിടവിടേ കടലിലേക്കു നോക്കുന്ന പീരങ്കിത്തോക്കുകളും പടിഞ്ഞാറും
വിശേഷിച്ചു തെക്കും ആവശ്യമുള്ളേടത്തെല്ലാം ഗാംഭീൎയ്യമായ മതിലുകളും
ഓരോ തളങ്ങളിൽ കാളന്തോക്കുകളും ഗൎഭംകലക്കികളും കാണാം. ഈ കോ
ട്ട ഭൂലോകത്തിലേ കോട്ടകളിൽ വെച്ചു ബലമേറിയതും കയറിപ്പിടിപ്പാൻ
കൂടാത്തതും എന്നു മേൽപ്പറഞ്ഞ മൂന്നര വഷത്തിന്റെ നിരോധത്താൽ
തെളിയും. അഞ്ചു നാഴിക ദൂരത്തോളം ഉണ്ട തെറിപ്പിക്കുന്ന കാളന്തോക്കു
കൾ ഉണ്ടു എന്നു ഓൎത്താൽ ഇംഗ്ലിഷ്ക്കാൎക്കു ആ കടൽവഴിയിൽ കൂടി കട
പ്പാൻ ഭാവിക്കുന്ന ചെറു തോണിയെയും കൂടെ നശിപ്പിപ്പാൻ വകയുണ്ടു
എന്നു ബോധിക്കും. കോട്ടയെ 3-5,000 പടയാളികളെക്കൊണ്ടു കാക്കുന്നു.
പാറയുടെ പടിഞ്ഞാറേ അടിയിൽ ജിബ്രലത്താർ എന്ന നഗരം നല്ല തുറ
മുഖത്തു കിടക്കുന്നു. 1871-ാമതിൽ അവിടേ 18,695 ആൾ പാൎത്തു. ക്രി
സ്ത്യാനൎക്ക് ഓരോ പള്ളികൾ ഉണ്ടാകുന്നതു കൂടാതെ യഹൂദൎക്കു മൂന്നു പ
ള്ളികളും ആഫ്രിക്കാവിൽനിന്നു വന്ന മുഹമ്മദീയൎക്കു ഒരു പള്ളിയും ഉണ്ടു.
അവിടേ 1872-ാമതിൽ നടന്ന കച്ചവടം ആകട്ടേ 10,40,000 രൂ. ഇറക്കുമ
തിയും1,11,89,000 കയററുമതിയും കാണിക്കുന്നു. ഇങ്ങനേ പത്തിരട്ടിച്ചക
യറ്റുമതി എന്നത്രേ.* ആ സ്ഥലം ചെറിയതെങ്കിലും സ്പാന്യരാജ്യത്തിൽ
വിശ്വാസം നിമിത്തം ഹിംസ അനുഭവിച്ച തെററുവാൻ കഴിവു വന്ന ഓ
രോ സുവിശേഷക്രിസ്ത്യാനൎക്കു ഇംഗ്ലിഷ് വാഴ്ചെക്കാധീനമായ ജിബ്രലത്താരിൽ
എത്തിയശേഷം സ്വാതന്ത്ര്യപ്രകാരം നടപ്പാൻ സംഗതിവന്നതു വിചാരി
ച്ചാൽ ആ കോയ്മയെ അവിടേ ആക്കിയ ദൈവത്തെ സ്തുതിപ്പാനേ പാടുള്ളൂ.


*III. Conv. Lex. Otto Spamar etc.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/36&oldid=189237" എന്ന താളിൽനിന്ന് ശേഖരിച്ചത്