ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 185 —

ന്നു എല്ലാവരും അറിയുന്നുണ്ടല്ലോ. പുറത്തു വിടുന്ന ശ്വാസത്തിന്റെയും
നെഞ്ചടകത്തിൻ മാംസപേശികളുടെയും ഊക്കുപ്രകാരം, ശബ്ദത്തിന്റെ
ബലം ഏറുകയോ കുറയുകയോ ചെയ്കകൊണ്ടു സ്ത്രീകൾ കുട്ടികൾ എന്നി
വരുടേതിൽ പുരുഷശബ്ദത്തിന്നു ബലം ഏറും. ഉയരമുള്ള സ്വരങ്ങളെ
പാടുമ്പോൾ കൃകകവാടം (തൊണ്ടവാതിൽ) ഏകദേശം അടഞ്ഞും താ
ഴ്ത്തിപ്പാടുന്നെങ്കിൽ മുഴുവനും തുറന്നും ഇരിക്കും. സംസാരിപ്പാൻ വേണ്ടിയു
ള്ള കരണങ്ങൾ എല്ലാ മനുഷ്യൎക്കും ഉണ്ടെങ്കിലും സംസാരിക്കുന്നതു ക്രമേ
ണ അത്ര ശീലിച്ചു കൂടൂ. സംസാരിച്ചു കേൾക്കുന്ന വാക്കുകളെ പൈ
തൽ മാതിരിയാക്കി തനിയെ സംസാരിപ്പാൻ ആരംഭിക്കുന്നതുകൊണ്ടു കേ
ൾവിയും ഭാഷയും തമ്മിൽ അടുത്ത സംബന്ധത്തിൽ ഇരിക്കുന്നു എന്നു
കാണുന്നു. ഊമനും ചെവിടനുമായ ഒരു കുട്ടിക്കു വാക്കുകളെ എങ്ങിനേ
രൂപിക്കേണം എന്നു ലേശംപോലും അറിയായ്കകൊണ്ടു അതു തന്നാലേ
ഒരിക്കലും സംസാരിപ്പാൻ ശീലിക്കുന്നില്ല.* വാക്കു പറവാൻ കഴിവുള്ളോ
രേ! "മധുരത്തിൽ വായ്മധുരം ഉത്തമം" എന്നു വിശേഷിച്ചു ഓൎക്കുക. മറ്റു
ള്ളവരുടെ സന്തോഷം നന്മ ഉപകാരം രക്ഷ ആശ്വാസം എന്നിത്യാദി
സൽകൎമ്മങ്ങൾക്കും ദൈവസ്തൊത്രത്തിന്നും ഭാഷയെ ഉപയോഗിച്ചാൽ പ
റഞ്ഞുകൂടാതവണ്ണം വലിയ അനുഗ്രഹം കിട്ടും. എന്നാൽ ദൈവത്തെ ദുഷി
ച്ചു നുണ ഏഷണി കളവു കള്ളാണ നാണംകെടുക്കൽ പ്രാക്കൽലീലാവാ
ക്കു മുതലായ വാവിഷ്ഠാണങ്ങളാൽ കൂട്ടുകാരനെ കെടുക്കുന്നവനു ഹാ കഷ്ടം.

പുളിങ്കുരു അണ്ടി മുതലായവ തൊണ്ടയിൻ അകത്തു കടന്ന ആളുടെ
സമീപം നില്ക്കുവൻ തന്റെ ഒരു കൈകൊണ്ടു അവന്റെ നെഞ്ഞി
നെ അമൎത്തി മറ്റേ കൈകൊണ്ടു പുറത്തു രണ്ടുമൂന്നു അടി അടിക്കേണം.
ഇതിനാൽ ആ വസ്തു പുറത്തു വരുന്നില്ലെങ്കിൽ ഒരു വിരൽ തൊണ്ടയിൽ
ഇട്ടു കുരെപ്പിക്കുകയോ ഛൎദ്ദിപ്പിക്കുകയോ ചെയ്തിട്ടു വെളിയിൽ വരുത്തുവാ
ൻ ശ്രമിക്കേണം. അതിനാലും സാദ്ധ്യമാകാഞ്ഞാൽ ചിലപ്പോൾ അ
തിനെ ഭക്ഷണനാളത്തിൽ കൂടി ജീൎണ്ണകോശത്തിലേക്കു തള്ളിക്കളവാൻ
പാടുണ്ടാകും. എന്നാൽ അതു ശ്വാസനാളത്തിൽ പ്രവേശിച്ചാൽ അസ
ഹ്യമായ ശ്വാസമ്മുട്ടൽ ഉണ്ടാകും. അപ്പോൾ താമസം എന്നിയേ സമ
ൎത്ഥനായ ഒരു വൈദ്യനെ വിളിപ്പിക്കുകയോ അദ്ദേഹത്തെ ഒരു വൈദ്യരു
ടെ അടുക്കേ കൊണ്ടു പോകുകയോ വേണ്ടതു. കുട്ടികൾ കണ്ടതു വായിൽ
ഇടായ്വാൻ സൂക്ഷിച്ചുകൊള്ളേണം. ഭക്ഷണസമയത്തു തുമ്പില്ലാത്ത നേര
മ്പോക്കു പറഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്നതു ദോഷമായി വന്നുകൂടുവാൻ മ
തി എന്നു ഓൎത്താൽ നന്നു. ശരീരശാസ്ത്രത്തിന്റെ സമാപ്തി. E. Lbdfr.


*കേരളോപകാരി 124—126ഉം 135—136ഉം ഭാഗങ്ങളിൽ ഊമരെ സംസാരിപ്പിക്കുന്ന അ
ദ്ധ്വാനസാദ്ധ്യങ്ങളെക്കൊണ്ടു വായിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/93&oldid=189345" എന്ന താളിൽനിന്ന് ശേഖരിച്ചത്