ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40

ച്ചാൽ അതിന്റെ അൎത്ഥം അറിയാമെന്നും പറഞ്ഞുകൊണ്ടുവ
ന്നു. ഒരു നാൾ ആ മന്ത്രി രാജാവിനൊട കൂടെ നായാടുവാൻ
പൊയി മടങ്ങി വരുമ്പൊൾ വഴിയിൽ ഒരു മരത്തിന്റെ കീ
ഴെ രണ്ട മൂങ്ങകൾ ഇരുന്ന ചെലെക്കുന്നത കെട്ട രാജാവ മ
ന്ത്രിയെ നൊക്കി ൟ മൂങ്ങകൾ എന്താണ പറയുന്നത എന്ന
അറിവാൻ ഇഛയുണ്ട. അതുകൊണ്ട ആ വാക്കൂകൾ കെട്ട അ
തിന്റെ താല്പൎയ്യം പറക എന്ന കല്പിച്ചപ്പൊൾ മന്ത്രി മരത്തി
ന്റെ സമീപത്ത പൊയിനിന്ന ബഹു ജാഗ്രതയായി കെൾക്കു
ന്നപൊലെ ശ്രദ്ധ കൊടുത്ത മടങ്ങി വന്നപ്പൊൾ എന്താണ
കെട്ടത എന്ന രാജാവ ചൊദിച്ചു. തനിക്ക ആ വാക്ക പറഞ്ഞ
കൂടാ എന്ന മന്ത്രി ഉണൎത്തിച്ചു. രാജാവ ആയ്ത പൊരാ എന്ന
വിചാരിച്ച ആ മൂങ്ങകൾ പറഞ്ഞ വാക്കിനെ കെൾക്കെണം
അതുകൊണ്ട പറക എന്ന അരുളിചെയ്തപ്പൊൾ എന്നാൽ
കെൾപ്പിൻ എന്ന മന്ത്രി ഉണൎത്തിച്ച പറഞ്ഞത എന്തെന്നാൽ
ൟ കൂമ പക്ഷികൾ ഒന്നിന്ന ഒരു ആണ്കുഞ്ഞും ഒന്നിന ഒ
രു പെണ്കുഞ്ഞും ഉണ്ട അവര രണ്ടും തങ്ങളുടെ കുഞ്ഞുങ്ങളെ
തമ്മിൽ വിവാഹം ചെയ്യിക്കെണമെന്ന പ്രയത്നപ്പെടുന്നു. അ
വയിൽ ആണ്കുഞ്ഞുള്ളത പെണ്കുഞ്ഞുള്ളതിനെ നൊക്കി നി
ന്റെ മകൾക്ക ൫൦ ക്ഷയിച്ച ഗ്രാമങ്ങൾ കൊടുത്താൽ ൟ വി
വാഹത്തിന്ന ഞാൻ സമ്മതിക്കാം എന്ന പറഞ്ഞു. ദൈവത്തി
ന്റെ ദയകൊണ്ട നമ്മുടെ മഹമ്മത സുൽത്താൻ സുഖമായി
രാജ്യം വാണുകൊണ്ടിരിക്കുന്നവരെയും പാഴ ഗ്രാമങ്ങൾക്ക എ
ന്ത കുറച്ചിൽ നീ അമ്പത ഗ്രാമങ്ങളെയൊ ചൊദിച്ചത ഞാൻ
൫൦൦ ഗ്രാമങ്ങളെ തരുന്നുണ്ട എന്ന പെണ്കുഞ്ഞുള്ളത പറഞ്ഞ
പ്രകാരം മന്ത്രി ബൊധിപ്പിച്ചപ്പൊൾ അത രാജാവ കെട്ട ബ
ഹു വ്യസനാക്രാന്തനായി. പാഴായിപ്പൊയ ഗ്രാമങ്ങൾ എല്ലാം
വീണ്ടും നന്നാക്കിച്ച പിന്നെ സകല ജനങ്ങൾക്കും സുഖമാ
കും പ്രകാരം പരിപാലിച്ചവന്നു.

29th. STORY.

In the country of Arabia, the Sultan Mahummud, by his wars
abroad and tyranny at home, had filled his dominions with ruin
and desolation. His minister pretended that he had been
taught the language of the birds by a certain dervise, so that
not a bird could speak but he knew what he said. One day
as he was returning from hunting with the king, they saw a
couple of owls upon a tree in close conversation, I should like

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/52&oldid=178833" എന്ന താളിൽനിന്ന് ശേഖരിച്ചത്