ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42

ക്കെണമെന്ന വെച്ച സിംഹത്തെ നൊക്കി ഇനി മെൽ ഒരിക്ക
ലും ഞങ്ങളെ ഹിംസ ചെയ്യാതെ ഇരിക്കാമെന്ന വാഗ്ദത്തം ചെ
യ്താൽ ദിവസെന നിങ്ങൾക്ക ഓരൊ മൃഗം വീതം തരാമെന്ന
പറഞ്ഞു. ഇപ്രകാരം ഉടമ്പടി ചെയ്തു കൊണ്ട കുറെനാൾ വ
രെയും ഇരുകക്ഷിക്കാരും ൟ ഉടമ്പടി പ്രകാരം നടന്ന വരു
മ്പൊൾ ഒടുക്കം സിംഹത്തിന്റെ അടുക്കൽ ഒരു നരി പൊകെ
ണ്ടുന്ന മുറ വന്നു. അതുകൊണ്ട സിംഹത്തിന്ന ആഹാരമാ
യി ഭവിപ്പാൻ ആ നരിക്ക സമ്മതമില്ലായ്കയാൽ ആ സിംഹ
ത്തെ കൊന്ന തന്റെ പ്രാണനെ രക്ഷിച്ചുകൊള്ളുന്നതിന്ന
ഏതെങ്കിലും സൂത്രം ഉണ്ടാക്കെണമെന്ന നിശ്ചയിച്ച പതു
ക്കെ നടന്ന ചെന്നു. അപ്പൊൾ അത നെരത്തിന്ന വരാ
തെ പൊയി എന്നവെച്ച സിംഹം എത്രയും കൊപിച്ചുകൊ
ണ്ട ഇപ്രകാരം താമസിപ്പാൻ കാരണം എന്ത- പറക എന്ന
കുറുക്കനൊട ചൊദിച്ചു. അന്നെരം കുറുക്കൻ സിംഹത്തെ
നൊക്കി അങ്ങുന്നെ മൃഗങ്ങൾ അങ്ങെക്ക ആഹാരത്തിന്നാ
യ്ക്കൊണ്ട ഒരു കുറുക്കനെ എന്നെ ഏല്പിച്ചയച്ചു. എന്നാൽ ഇ
ങ്ങൊട്ട വരുന്ന വഴിമെൽ എന്റെ നെരെ മറ്റൊരു സിംഹം
അടുത്തുകൂടി നിങ്ങളുടെ ആഹാരത്തെ എടുത്തുകൊണ്ടുപൊയ്തും
അല്ലാതെ നിങ്ങളുടെ അടുക്കൽ വന്ന ൟ സംഗതി അറിയി
പ്പാൻ പറഞ്ഞൂ എന്ന ബൊധിപ്പിച്ചു. ആ സിംഹം ൟ വാ
ക്ക കെട്ട തന്റെ ശത്രു ഇരിക്കുന്ന സ്ഥലത്തെക്ക തൽക്ഷണം
തന്നെക്കൂട്ടി കൊണ്ടുപൊകണം എന്ന കല്പിച്ചു. ൟ ഉപാ
യി ആയ കുറുക്കൻ ആ സിംഹത്തെ ഒരു കിണറിന്റെ അരി
കെ കൂട്ടിക്കൊണ്ടുപൊയി മറ്റെ സിംഹം ആ കിണറ്റിൽ ഉ
ണ്ടെന്ന പറഞ്ഞു. ഇനിക്കും ആ സിംഹത്തെ കാണെണം
അതുകൊണ്ട എന്നെ എടുത്തു വെച്ച കാട്ടെണമെന്ന അപെ
ക്ഷിച്ചു. ആ സിംഹം വെള്ളത്തിലൊട്ട കുനിഞ്ഞ നൊക്കു
മ്പൊൾ കുറുക്കനെ എടുത്തുകൊണ്ടിരിക്കും പ്രകാരം തന്റെ ഛാ
യ വെള്ളത്തിൽ കണ്ടു. അപ്പൊൾ തന്റെ ആഹാരത്തെ ത
ന്റെ ശത്രു തിന്നൂ എന്ന ഊഹിച്ചുംകൊണ്ട ആ കുറുക്കനെ
താഴെ വെച്ച അതിക്രൊധത്തൊട കൂടി കിണറ്റിലെക്ക ചാടി.
ഉടനെ അപായം വരികയും ചെയ്തു. അതുകൊണ്ട പ്രബല
ന്മാരായ ശത്രുക്കളെ ഉപായംകൊണ്ട നശിപ്പിക്കാം.

30th. STORY.

In the forest of Dundakah there was a lion, who was in the
habit of attacking and devouring the beasts thereof. To rid

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/54&oldid=178835" എന്ന താളിൽനിന്ന് ശേഖരിച്ചത്