ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 THE MALAYALAM READER

വാളും രാമറ വക്കൽ പിശ്ശാംകത്തിയും കണ്ടു എത്ത്രൊട്ട വരുന്നു.
എന്ന ചൊദിച്ച കുഞ്ഞന്മൻ അടിച്ചാറെ മടങ്ങി പൊന്നു എന്നും
മറ്റും ൯-ം ൧-൦ ൧൧-ം ൧൨-ം ൧൩-ം ൧൪-ം ൟ സാക്ഷികൾ ക
ലശൽ കണ്ടീട്ടില്ലാ കെട്ടറിഞ്ഞവരാകുന്നു. ൟ കാൎയ്യത്തിന്ന ചെ
യ്തെടത്തൊളം വിസ്താരങ്ങളാലും അന്ന്യെഷണത്തിലും ൧—ാം തട
വകാരനുമായി കലശൽ ഉണ്ടായ പ്രകാരം ൧—ാം തടവകാരൻ സ
ന്മതിക്കുന്നത കൂടാതെ സാക്ഷികളാലും തെളിവ കണ്ടിരിക്കുന്നു.
കലശൽ സമയം ഉടുത്തിരുന്ന മുണ്ടുകൾ അലക്കാൻ കൊടുത്തദി
ക്കിൽനിന്ന വരുത്തി നൊക്കിയ്തിൽ അധികമായ ചൊര കറ കാണു
കയും ചെയ്തിരിക്കുന്നു— അതുകൊണ്ട അന്ന്യായം പ്രതി സാക്ഷി
കളെ വിവരം റപ്പൊടത്തൊടു കൂടി കൊടത്തിക്ക കന്മിറ്റ ചെയ്തി
രിക്കുന്നു. ൟ കലശലും കുലയും ഉണ്ടാവാനുള്ള കാരണം പ്രത്യ
ക്ഷമായി വെളിവിൽ കിട്ടായ്കകൊണ്ടും സാക്ഷികളെ പെര അ
ന്ന്യായക്കാരൻ പറയാതെയും ഹാജരാക്കി തരാതെയും ഇരിക്കയാ
ലും ൬— ദിവസത്തൊളം ഹെഡ പൊലീസാപ്സര ആ ദിക്കിൽ ക
ച്ചെരി ചെയ്തു. അധികമായ വിസ്താരങ്ങളും വെണ്ടി വന്നിരിക്കു
ന്നു കുറ്റം ഉണ്ടായ ദിവസം രാത്രിയിൽ ൧—ാം തടവകാരൻ ഉണ്ട
അവന്റെ അച്ശന്റെ അടുക്കെക്കായി അന്ന്യായക്കാരന്റെ
വീട്ടിലെക്ക വരുന്ന സമയം വഴിക്ക മരിച്ച പൊയ രയിരുവും
അന്ന്യായക്കാരനും മറ്റും കൂടി കലശൽക്കായി പതി ഇരുന്നു. ൧—ാം
തടവകാരനെ കണ്ട ഉടനെ രയിരു കടന്ന പിടിച്ച മറിച്ചിടുകയും
അവന്റെ നിലവിളി കെട്ട ൨-ം ൩-ം തടവകാര പാഞ്ഞ എത്തി
രയിരുവിനെ മുറികൾ ഏല്പിക്കുകയും അത സങ്ങതിയായി രയി
രു രാത്രി തന്നെ മരിച്ച പൊയ്തായിട്ടും ആകുന്നു കാണുന്നത. അ
ന്ന്യായക്കാരന്റെ കുത്തിനാലും അമ്പുവിന്റെ വെടി കൊണ്ടും
രയിരു മരിച്ചത എന്ന തടവകാരൻ പറയുന്ന വാക്ക നെരായ
അവസ്ത എന്ന കണ്ടീട്ടില്ലാ. ഹെഡ പൊലീസാപ്സര ആ സ്ഥ
ലത്ത എത്തി. ശവം നൊക്കിയ മുതൽക്കെ അന്ന്യായത്തിന്നും
സാക്ഷികളെ കാൎയ്യത്തിലും അന്ന്യായക്കാരനൊട പറഞ്ഞതിൽ
ഒരു ദിവസം താമസിച്ച അന്ന്യായം തരികയും സാക്ഷികളെ
പെര പറയാതെയും ഹാജരാക്കാതെയും അഞ്ച ദിവസത്തൊളം
താമസിച്ച സാക്ഷികളെയും ഹാജരാക്കി വിസ്തരിച്ചതാകുന്നു.
ഇതിൽ ൩— വരെ സാക്ഷികളുടെ വാക്ക അന്ന്യായത്തിന്ന ശെ
രിയായും ശെഷം ചില സാക്ഷി വാക്കുകളിലും അന്ന്യായക്കാര
ൻ പറയുന്നതുമായി അല്പമായ വിത്ത്യാസങ്ങളും യൊജിപ്പില്ലാ
തെയും കാണുന്നുണ്ട. അന്ന്യായക്കാരനും രയിരുവും—ആദ്യം ക
ലശൽക്ക കൎത്താക്കന്മാര എന്നുള്ള അവസ്ഥ ശൊഭിക്കാതെ കഴി
വാൻ അന്ന്യായക്കാരന്റെയും സ്വാധീനക്കാരെയും വിചാരത്തി
ന്മെൽ ൟ വിത്യാസത്തിന്ന എടവന്നത എന്നും വിചാരിക്കാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/106&oldid=179674" എന്ന താളിൽനിന്ന് ശേഖരിച്ചത്