ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 THE MALAYALAM READER

ഇത്ര വെണ്ടാ നീ പടിച്ചപൊകുമെന്ന എന്നൊട പറഞ്ഞീട്ടുള്ള
തകൊണ്ടും അന്ന്യായക്കാരനും മറ്റും കൂടി മെൽ പ്രകാരം ചെ
യ്ത എന്നെയും എന്റെ ജെഷ്ഠന്മാരെയും കുടുക്കാനായി ഇങ്ങിനെ
ബൊധിപ്പിച്ചതാകുന്നു. വെറെ ഒന്നും ബൊധിപ്പിക്കാനില്ലാ.

യദാസ്ത— കുറ്റസ്ഥലത്തനിന്ന കിട്ടിയ രണ്ട ചൂട്ടയും ൟ
തടവകാരൻ അലക്കാൻ കൊടുത്തതായി മണ്ണാത്തി ചെന്മരത്തി
ഹാജരാക്കിയ രണ്ട മുണ്ടും ൟ തടവകാരനെ കാണിച്ചു.

നൊക്ക ൟ കാണിക്കുന്ന മു മുണ്ട രണ്ടും ചൂട്ട രണ്ടും കണ്ടു,
ണ്ടുകളും ചൂട്ടകളും ഏത. മുണ്ട രണ്ടും എന്റെതാകുന്നു.

ചൂട്ടയിൽ ൟ ചെറിയ ചൂട്ട ഞാൻ വീട്ടിൽനിന്ന പൊകുമ്പൊൾ ക
ത്തിച്ചകൊണ്ടപൊയ്താകുന്നു മുണ്ടിൽ ഒന്ന ചുറ്റിരുന്നു. ഒന്ന പു
തച്ചിരുന്നു. അങ്ങിനെ ആകുന്നു പൊയ്ത— ഞാനും രയിരുവും ത
ന്മിൽ പിടിച്ച മറിഞ്ഞ വീണ സമയം അന്ന്യായക്കാരൻ കുത്തി
മുറിച്ച ചൊര പൊയപ്പൊൾ എന്റെ മുണ്ടിലും ചൊരയയ്താകു
ന്നൂ. ആ മുണ്ടുകൾ രണ്ടും ഞാൻ അലക്കാൻ കൊടുത്തിട്ടില്ലാ സ്ത്രീ
കൾ ആണ കൊടുത്തത.

ൟ വായിച്ച കെട്ടത പറ
ഞ്ഞ പ്രകാരമൊ. പറഞ്ഞ പ്രകാരം തന്നെ.

യദാസ്ത— ൟ തടവകാരന്റെ ശരീരം നൊക്കി കണ്ടതിൽ എ
ടത്തെ കയ്യിന്റെ മടക്കിന കൈവിരൽക്ക രണ്ട വിരൽക്ക മിതെ
തുമര പരിപ്പ വട്ടത്തിൽ ഒരു ദിക്കിലും മടക്കിന്ന താഴെ അകം ത
ണ്ടക്ക ഒരു വെള്ളി പണത്തൊളം വട്ടത്തിൽ ഒരു ദിക്കിലും തീ
പൊള്ളിയും എടത്തെ കയ്യിന്റെ കയ്പിലക്ക താഴെ മുള്ളകൊണ്ട
പാറിയ പൊലെയും വലത്തെ വാരിക്ക അല്പം ഉരഞ്ഞ പൊട്ടിയും
കഴുത്തിൽ നഖം തട്ടി അല്പം മുറിഞ്ഞതായും വലത്തെ കാലിന്റെ
തുടക്കും മുട്ടിന താഴെയും മൂന്ന ദിക്കിൽ തൊല തരണ്ടി പൊട്ടി
യും കണ്ടു. ഇതകൾ എങ്ങിനെ ഉണ്ടായി എന്ന തടവകാരനൊ
ട ചൊതിച്ചതിൽ മരിച്ച രയിരുവും താനും തന്മിൽ പിടിച്ച മറി
ഞ്ഞ വീണ സമയം നഖം തട്ടിയും കല്ല മുള്ള മുതലായ്ത തട്ടിയും
ചൂട്ടയിലെ തീപൊരി തട്ടിയും ഉണ്ടായ്ത എന്ന പറഞ്ഞിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/116&oldid=179684" എന്ന താളിൽനിന്ന് ശേഖരിച്ചത്