ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 121

യക്കാരനാലും സാക്ഷികളാലും സ്ഥാപിച്ചിരിക്കുന്നത കൂടാതെആ
സ്ഥലത്തുനിന്ന ഞാൻ മരം മുറിച്ചും കൊടുത്തും വന്നിരുന്നുഎന്നും
തീൎപ്പിനാലും സമ്മതിച്ചിരിക്കുന്നു. ൩–ാമത ആ സ്ഥലം ആരുടെ
കൈവശം എന്ന അന്ന്യെഷിച്ച അന്ന്യായക്കാരൻ കൈവശം
എന്ന കണ്ടാൽ മാത്രം അന്ന്യായപ്പെട്ട മരം വിരൊധിക്കെണ്ടത
എന്നാകുന്നു ഹരജിപ്രത്ത അധികാരിക്ക കല്പന ഉണ്ടായ്ത. അ
ന്ന്യായക്കാരൻ മെപ്പടി സ്ഥലത്തനിന്ന മരം മുറിച്ച എടുത്തും ഇ
ന്നിന്ന അനുഭവം എടുത്തും സ്ഥലം കൈവശമായീട്ടുണ്ടെന്ന യാ
തൊരു തെളിവിനാലും തീൎപ്പിലും കാണ്മാനില്ല. അധികാരി അ
ന്ന്യെഷിച്ച ചിത്രകടലാസ്സൊടു കൂടി ബൊധിപ്പിച്ചതിലും ൩–ാം
സാക്ഷി വാക്കിലും ചിത്രകടലാസ്സിൽ ൧ാം നമ്പ്രിട്ട സ്ഥലത്തി
ന്റെ തെക്കപുറം ഒര അതിര ഉണ്ടെന്നും അതിനാലും മറ്റും ആ
സ്ഥലം അന്ന്യായക്കാരന്റെ ജന്മവും കൈവശവും എന്ന നി
ശ്ചയിച്ച കൂടാ എന്നും ൨–ം ൩–ം നമ്പ്രിട്ട സ്ഥലം ചുഴലിപ്രത്ത
എന്നും ഇരിങ്ങാരപ്പള്ളി എന്നും ഇല്ലപ്പെര പറയുന്ന നമ്പൂതിരി
യുടെ ജന്മമാണെന്നും സ്ഥാപിച്ചിരിക്കുന്നു. ആ ചിത്രകടലാസ്സ
ശെരി അല്ലെന്നും ഹെഡപൊലീസാപ്സര ആ സ്ഥലം നൊക്കി
കണ്ടതിലും ഇടക്ക അതിര ഉണ്ടെന്നും തീൎപ്പിൽ കല്പിച്ചീട്ടില്ലാ. എ
ജമാനൻ അവർകൾ ചെന്ന നൊക്കിയാലും അതിരിന്റെ വി
വരം കാണാം. ൪ാമത— ൧൦൨൬ൽ അന്ന്യായക്കാരൻ ൧൦ാം സാ
ക്ഷിയൊട ജന്മം വാങ്ങിയ്തിന്റെ ശെഷം ൩–ാം സാക്ഷി അന്ന്യാ
യക്കാരനൊട പറമ്പ വാങ്ങി അതിൽ ഒര പുരകയറ്റി ഇരി
ക്കുന്നതാണെന്നും ആ സാക്ഷി എന്റെ മകനാകയാൽ അന്ന്യായ
യക്കാരന വിരൊധം പറഞ്ഞതാണെന്നും ആ സാക്ഷി വെറെ
ആളൊട ചാൎത്തി വാങ്ങിയ ആധാരം കാണിച്ചീട്ടില്ലെന്നും അ
ന്ന്യായക്കാരൻ ആ സാക്ഷിയൊട വാങ്ങിയ കച്ചിട്ട കാണിച്ചി
രിക്കുന്നു എന്നും ആ സാക്ഷിക്ക ഒര ദൂഷ്യം തീൎപ്പിൽ കാണിച്ചി
രിക്കുന്നു. ആ സാക്ഷി എന്റെ മകനല്ലാ— ൧൦൨൬ൽ മാത്രം അ
ന്ന്യായക്കാരനൊട ആധാരം ആ സാക്ഷി പൊയിലതൊടിക പ
റമ്പ വാങ്ങി പുരകയറ്റി ഇരുന്ന തുടങ്ങിയ്താണെങ്കിൽ അതിന്ന
മുമ്പെ ആ സാക്ഷിയുടെ പൂൎവ്വന്മാരപെരിൽ മരഫലത്തിന്നും
പുരക്കും നികുതി ഉണ്ടാവാൻ സംഗതി ഇല്ലല്ലൊ. ആയത കല്പ
നയയച്ച അന്ന്യെഷിച്ചാൽ അറിയാവുന്നതും പ്രബലനായ അ
ന്ന്യായക്കാരന്റെ ദുൎവ്വിവ്യവഹാരപ്രകാരം ഹെഡ പൊലീസാ
പ്സൎക്ക ഉണ്ടായ ദുൎബ്ബൊധനയാൽ മെൽപ്രകാരം തീൎപ്പ കല്പി
ച്ചതാണെന്നും ൩–ാം സാക്ഷി എന്റെ മകനല്ലെന്നും ആ സാ
ക്ഷി നെര പറഞ്ഞതാണെന്നും ആധാരം വെറെ ഒരാള വക്കൽ
പണയം വച്ചാൽ തൽക്കാലം കാണിക്കെണ്ടതിന്ന കിട്ടാൻ പ്ര
യാസമെന്നും ആധാരങ്ങളും ജന്മവാദങ്ങളും സ്തിതി വരുത്തെ

R

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/131&oldid=179699" എന്ന താളിൽനിന്ന് ശേഖരിച്ചത്