ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 THE MALAYALAM READER

ൾ വിസ്താരസമയം ൧ാം പ്രതിയെ കാണിച്ചു— അതിന്ന ഒരു വാദ
വും ൧ാം പ്രതി പറഞ്ഞീട്ടില്ലാ— ൧ാം പ്രതിയും ഞാനും ഒരാത്തി
യിൽ അല്ല പാൎക്കുന്നത— രണ്ട ദിക്കിൽ ആകുന്നു ആധാരങ്ങൾ
സകലവും അന്ന്യായക്കാരൻ കൈവശമാക്കി എന്ന ൧ാം പ്രതി വി
സ്താരത്തിൽ സമ്മതിച്ചിരിക്കുന്നു പിന്നെ രണ്ട ശീട്ട മാത്രം വി
സ്താരത്തിൽ കാണിപ്പാൻ എങ്ങിനെ ഉണ്ടായി എന്നാകുന്നു വി
ചാരിക്കെണ്ടത— ൪– ൟ നിലത്തിന്മെൽ കുടിക്കടം ഉണ്ടായിരുന്ന
ത താൻ കൊടുത്തു എന്ന ൧ാം പ്രതി പറയുന്നത വ്യാപ്തി തന്നെ
൧൦൧൨ൽ കാണത്തിന്ന വെച്ചു— അപ്പൊൾ തന്നെ ൩ാം കയ്യായി
നിലം ഞാൻ വാങ്ങി— മറുപാട്ടവും എഴുതി കൊടുത്തു— അത മുതൽ
ഇത വരെയും നിലം ഞാൻ തന്നെ നടന്ന പാട്ടത്തിൽ പലിശ
ക്കുള്ള നെല്ല കൊടുത്ത എന്റെ പെരിൽ വാങ്ങി പരുന്ന പുക്കു
വാറകളും— മെൽ പറഞ്ഞ മറുപാട്ടവും ഞാൻ വിസ്താരത്തിൽ കാ
ണിച്ചീട്ടുണ്ട. എന്റെ ബാപ്പ മരിക്കുമ്പൊൾ ഞാൻ കുട്ടിയാകു
ന്നു— ശെഷികുറയും അതുകൊണ്ടും ൧ാം പ്രതി എന്റെ കാരണ
വനും ആകകൊണ്ട അന്ന ൟ നിലം ൧ാം പ്രതി പാട്ടത്തിന്ന
ആക്കി നടത്തി വന്നതിൽ മരിച്ചപൊയ ഒരുവന്റെ അനുജനു
മായി യൊജിച്ച കളവായി രണ്ട ശീട്ട ഉണ്ടാക്കി കാണിച്ചതാകു
ന്നു ശീട്ടിൽ കാണുന്ന കൊല്ലങ്ങൾക്ക അധികം മുമ്പെ ആകുന്നു
അവൻ മരിച്ചത— ൫ അന്ന്യായപ്പെട്ട നിലത്തിന്മെൽ അന്ന്യായ
ക്കാരനും ൧ാം പ്രതിയും പ്രത്യെകമായി ചിലവ ചെയ്ത വിള എ
റക്കി ഇരുപൎഷയും പാൎക്കുന്ന കുടിയിൽ കൊയ്തിട്ട വരുന്ന പ്രകാ
രവും— ൧ാം പ്രതിക്ക കൂടി അവകാശമുള്ള ൟ നിലം വക ആധാ
രങ്ങൾ അന്ന്യായക്കാരന്റെ പെരിലായി ഒന്നാം പ്രതി എഴുതി
ച്ച വെച്ചതായും താസീൽദാരുടെ അഭിഃപ്രായമായി തീൎപ്പിൽകാ
ണുന്ന ഇത നെരായിരുന്നാൽ നിലം അന്ന്യായക്കാരൻ പ്രത്യെ
കം നടപ്പാനായി തീൎപ്പ ചെയ്തത എങ്ങിനെ ൟ നിലത്തിന്മെൽ
ഒന്നാം പ്രതിക്ക അവകാശമുണ്ടായാൽ അത സംബന്ധമായി
ഉണ്ടാവുന്ന ആധാരങ്ങൾ എന്റെ പെരിൽ പ്രതി പ്രത്യെകമാ
യി എഴുതിക്കുമൊ രണ്ടാൾക്കും കൂടി സമാവകാശമായാലും രണ്ടാ
ളെ പെരിൽ കൂടി എഴുതിക്കുന്നതിലെക്ക എന്തായിരുന്നു ദുൎബലത
ഉണ്ടായിരുന്നത ബാപ്പ മരിക്കയും അപ്പൊൾ ഞാൻകുട്ടിയും ആ
യ സമയം ജമ ൧ാം പ്രതി തന്റെ പെരിൽ തിരിച്ചതാണ ആ
ജമക്ക തന്നെ ആകുന്നു നികിതിയും കൊടുത്ത വരുന്നത.

൬ ൟ കഴിഞ്ഞ ൧൦൨൪ കന്നി വിള നികിതിയുടെ ഉറപ്പിന്നാ
യി അധികാരി വിരൊധിച്ചപ്പൊൾ എന്റെ അനുജൻ അംശം
കച്ചെരിയിൽ കച്ചീട്ട കൊടുത്തീട്ടുണ്ട അതുകൊണ്ടും എന്റെ ന
ടപ്പ തെളിയുന്നതാകുന്നു ൧൦൧൨ മുതൽക്ക ഞാനല്ലാതെ ൧ാ–ം പ്രതി
ൟ നിലം നടന്നീട്ടില്ലെന്ന വെച്ച ഇനിക്ക സത്യം ചെയ്യാം ൟ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/222&oldid=179800" എന്ന താളിൽനിന്ന് ശേഖരിച്ചത്