ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

ഇപ്പൊൾ വെറെ പെരുകൾ പറഞ്ഞു പൊരുന്നതും ആയ രാജ്യങ്ങളിൽ
തന്നെയാണ സംഭവിച്ചത എന്ന വായനക്കാർ ധരിച്ചപൊകയും വെണ്ട.

ൟ പുസ്തകം ഇംഗ്ലീഷ പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും,
പ്രത്യെകിച്ച പിടിപ്പത പണിയില്ലാത്തതിനാൽ നെരം പൊകാതെ ബു
ദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദൊഷരഹിതമായ ഒരു വിനൊദത്തിന്ന
ഹെതുവായിതീൎന്നെക്കാമെന്നു ഞാൻ വിചാരിക്കുന്നുണ്ടു എന്നാൽ മലയാള
ക്കാരിൽ അധികപക്ഷക്കാരുടെ മെൽ പ്രസ്താവിച്ച കഷ്ടാവസ്ഥയെ ഭെത
പ്പെടുത്തിയാൽ കൊള്ളാമെന്ന എനിക്ക മൊഹമുണ്ടെങ്കിലും അപ്രകാരം
ഭെദം വരുത്തത്തക്ക യൊഗ്യത ഇതിന്നുണ്ടെന്നബൊദ്ധ്യമില്ലതാനും "പ്രാം
ശൂലംഘ്യെ ഫലെലൊഭാദുൽബാഹുരിവ വാമന:" എന്നാണ ൟ ആരംഭ
ത്തിൽ ഉദ്യൊഗിച്ചിരിക്കുന്ന എന്റെ അവസ്ഥ. എങ്കിലും എന്റെ ൟ പ്ര
യത്നം "പ്രാംശു"ക്കളായ ചിലരുടെ ദൃഷ്ടിയിൽ പെടുമ്പൊഴെങ്കിലും, മ
റ്റൊരൊ വിഷയങ്ങളിൽ പരിശ്രമിച്ചകൊണ്ടൊസ്വസ്ഥന്മാരായൊ കാല
ക്ഷെപം ചെയ്തുവരുന്നവരും, ഞാൻ കാംക്ഷിച്ചിരിക്കുന്ന "ഫല"ത്തി
ങ്കൽത്തന്നെ "ലുബ്ധ"ന്മാരായി തീൎന്ന അതിനെ "ലംഘി" ക്കുവാനായി
ട്ട "ഉൽബാഹു" ക്കളാവുകയും ചെയ്താൽ ആഫലം അനായാസെന ഹസ്ത
പ്രാപ്തമാകുന്നതൊടുകൂടി എന്റെ മൊഹവുംസാധിക്കുന്നതായിരുന്നു.

എന്ന, തലക്കൊടി മഠത്തിൽ അപ്പുനെടുങ്ങാടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/12&oldid=192753" എന്ന താളിൽനിന്ന് ശേഖരിച്ചത്