— 115 —
ഫലിക്കാത്തതും നമ്മുടെ കുലമഹിമ ഉജ്ജ്വലിക്കുന്നതും ൟ രണ്ട സൊദര
ന്മാരുടെ ബുദ്ധികൌശലം കൊണ്ടാണ. നമ്മുടെ രാജ്യത്തിൽ പുഷ്ടി
വൎദ്ധിച്ചതും ഇവരുടെ ദാക്ഷിണ്ഡ്യംകൊണ്ട. നമ്മുടെ പ്രജകളുടെ ആൎത്തി
യസ്തമിച്ചതും ഇവരുടെ ഉത്സാഹംകൊണ്ട. നമ്മുടെ കീൎത്തി വിസ്തരിച്ചതും
ഇവരുടെ ഓജസ്സു കൊണ്ട. ഇവർ നമ്മുടെ രാജ്യമാകുന്ന ഗൃഹത്തിൽ
രണ്ട പ്രധാനദീപങ്ങൾ. ഇവർ നമ്മുടെ രാജലക്ഷ്മിയുടെ അധിഷ്ടാന
മണ്ഡപങ്ങൾ. ഇവർ നമ്മുടെ പ്രതാപാനലന്റെ ബാഹുയുഗളങ്ങൾ.
എന്ത തന്നെ ചെയ്താലും ഇവർ നമുക്ക ചെയ്തതിന്ന ഒരു പ്രതിഫലമാ
വുകയില്ല.
കപിലനാഥൻ- സ്വാമിക്ക ഞങ്ങളെക്കുറിച്ചുള്ള കൃപതന്നെയാണ
ൟ വാഗ്ദ്ധൊരണിക്ക കാരണം. ഇവിടുത്തെ പിതാവ ഞങ്ങളെ കുട്ടി
യിൽതന്നെ വിദ്യാഭ്യാസം ചെയ്യിച്ച സന്മാൎഗ്ഗങ്ങളിൽ കൂടിത്തന്നെ നട
ത്തി വളരെ നിഷ്കൎഷയൊടുകൂടി വളൎത്തുകയാൽ ഇപ്പൊൾ ഞങ്ങൾ ഇ
വിടുത്തെക്ക ഉപകാരമായി തീൎന്നുവെങ്കിൽ ഇവിടുത്തെ പിതാവിന്റെ
പ്രയത്നം വളരെ നിഷ്ഫലമായില്ല എന്നല്ലാതെ എന്താണ പറവാനു
ള്ളത? ഞങ്ങൾ ഉത്തമസചിവന്മാർ ചെയ്യെണ്ടതിനെ ചെയ്വാൻ ഞങ്ങ
ളാൽ കഴിയുന്നെടത്തൊളം ശ്രമിച്ചിട്ടുണ്ട. അതിന്ന ഞങ്ങളുടെ സ്വാമി
യായ ഇവിടുത്തെ പ്രീതിയും ഞങ്ങളുടെ മനസ്സിന്നുണ്ടാകുന്ന സമാധാന
വുമല്ലാതെ എന്തൊരു പ്രതിഫലമാണ ഞങ്ങൾ കാംക്ഷിക്കുക? അത കൊ
ണ്ട ഇപ്പൊൾ സ്വാമിക്ക ഞങ്ങളുടെ മെലുള്ള പ്രീതി മെൽക്കുമെൽ വൎദ്ധി
ച്ചിരിക്കതക്കവണ്ണം ഓരൊ ക്രിയകൾ ഞങ്ങളെ കൊണ്ട മെലാലും ഞങ്ങളു
ടെ ദെഹപതനാവധിവരെക്കും, ചെയ്വാൻ സംഗതിവരുമാറാകട്ടെ എ
ന്നാണ ഞങ്ങൾ ൟശ്വരനെ പ്രാൎത്ഥിക്കുന്നത.
പ്രതാപചന്ദ്രൻ:- അച്ശാ! താരാനാഥന്റെ പരാക്രമവും അല്പമ
ല്ല. താരാനാഥൻ ഒരിക്കൽ കുന്തളെശനെ അയാളുടെ സൈന്യത്തിൽനി
ന്ന വെർതിരിച്ച ഒറ്റപ്പെടുത്തി ഭയങ്കരനായിരിക്കുന്ന ആയാളെക്കൂടി
ഒന്ന ഭയപ്പെടുത്തി. പിന്നെ എന്റെ കുതിരക്ക വെട്ടുകൊണ്ട ഞാൻ താ
ഴത്തവീണ തക്കത്തിലാണ കുന്തളെശൻ താരാനാഥന്റെ മുമ്പിൽ നിന്ന
ഒഴിച്ചത.
അഘൊരനാഥൻ:- അത താരാനാഥൻ ചെയ്തത കുറെ സാഹസ
മായ്പൊയി. ആ യവനൻ താരാനാഥനാണെന്ന ഞാൻ അപ്പൊൾ അറി
ഞ്ഞിരുന്നുവെങ്കിൽ അവനെ അതിന്ന സമ്മതിക്കുകയില്ലായിരുന്നു.
രാജാവ.—അച്ശന്റെ ഗുണങ്ങൾ മക്കളിൽ പ്രതിബിംബിക്കുന്നത
അത്ഭുതമല്ലെല്ലൊ, താരാനാഥാനെ ഇന്നമുതൽ നമ്മുടെ പ്രധാന സെനാ
15