ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

കണക്കല്ല. എന്റെ ദാസി എന്നൊട സ്വകാൎയ്യമായി രണ്ട ദിവസം മുമ്പെ
ചൊദിക്കയുണ്ടായി.

രാജകുമാരൻ:- അവളപ്പൊഴെക്ക അത എങ്ങിനെയറിഞ്ഞു? ൟ
വക വൎത്തമാനങ്ങൾ അറിവാൻ പെണ്ണുങ്ങൾക്ക വളരെ സാമൎത്ഥ്യമുണ്ട.

സ്വൎണ്ണമയി:- ആണുങ്ങൾക്കും ഒട്ടും കുറവില്ല. രാജധാനിയിൽ
നിന്ന ഇവിടുത്തെ കൂടെ വന്ന ഒരു സചിവൻ ഇവിടെ പാൎക്കുന്ന
വരൊട പ്രസ്താവിക്കുന്നത കെട്ടിട്ടാണത്രെ അവൾ മനസ്സിലാക്കിയത.

രാജകുമാരൻ- എന്നാൽ ഇനി ഒട്ടും താമസിക്കുകയല്ല നല്ലത.

സ്വൎണ്ണമയി- താമസിക്കുന്നത വെറുതെ. എന്നാൽ എളയച്ശ
നൊട ആരറിയിക്കും,"? എന്ന പറഞ്ഞലജ്ജയൊടു കൂടി മുഖം താഴ്ത്തി.

രാജകുമാരൻ— ദെവീ എന്തിന നാണിക്കുന്നു? ഞാൻ തന്നെ അ
ഘൊരനാഥനൊട പറഞ്ഞ സമ്മതം വാങ്ങി വരാമല്ലൊ, ദെവി യാ
തൊന്നും ചെയ്യെണ്ടതില്ല. അച്ശന്റെ സമ്മതം കിട്ടുവാൻ മാത്രമെ മ
റ്റൊരാളെ അയക്കെണ്ട ആവശ്യമുള്ളു.

സ്വൎണ്ണമയി :- അത ചൊദിക്കെണ്ടതാമസമെയുള്ളു കിട്ടുവാൻ. എ
ന്നെക്കുറിച്ച രാജാവിന്ന വളരെ വാത്സല്യമായിട്ടാണ. അവിടുത്തെക്ക
ഇത വളരെ സന്തൊഷകരമായി തീരുകയും ചെയ്യും.

ഇങ്ങിനെ രണ്ടാളു കളും കൂടി പറഞ്ഞ സന്തൊഷിച്ചകൊണ്ടിരിക്കെ
മെൽഭാഗത്തനിന്ന വൃക്ഷങ്ങളുടെ ഇല ഒച്ചപ്പെടുന്നത കെട്ട, കാരണ
മെന്തെന്ന നൊക്കുന്നതിന്ന മുമ്പായി വലിയ ഒരു കാട്ടകൊഴി അവരു
ടെ വളരെ അടുക്കെ മുൻഭാഗത്ത വീണു, ഉടനെ ചിറകിട്ട ഒന്ന രണ്ട ത
ച്ച, പിടച്ച ചാവുകയും ചെയ്തു. നൊക്കിയപ്പൊൾ അതിന്റെ കഴുത്തിൽ
ഒരു ശരം തറച്ച നിൽക്കുന്നതകണ്ട, ആ അപകടം പ്രവൃത്തിച്ചതാരെ
ന്ന രാജകുമാരൻ ദെഷ്യത്തൊടു കൂടി തിരയുമ്പൊൾ, കുറെ ദൂരത്തനിന്ന
ഹ, ഹ, ഹാ! എന്ന പൊട്ടിച്ചിരിക്കുന്നത കെട്ടു, താരാനാഥന്റെ ചിരി
യാണ. ആയാൾ വെഗത്തിൽ വില്ലുമായി അടുത്ത വന്നു. "അങ്ങിനെയാ
ണ ഏറെ നെരം സ്വകാൎയ്യം പറഞ്ഞാൽ. ഞാൻ പലഹാരം തരുവാനായി
ട്ട നിങ്ങളെ രണ്ടാളെയും എത്രനെരമായി തിരയുന്നു? ഇനിയും സംസാ
രം മതിയാക്കാറായില്ലെ?" എന്ന ചൊദിച്ചു.

രാജകുമാരൻ വിധം പകൎന്ന കുറഞ്ഞൊന്ന ദ്വെഷ്യപ്പെട്ട തന്റെ
അനിഷ്ടത്തെപ്രകാശിപ്പിച്ചു. സ്വൎണ്ണമയിയും ഒന്നും പറയാതെ നിന്നതി
നാൽ ആ പ്രവൃത്തി തനിക്കും ഒട്ടും രസിച്ചില്ലെന്ന താരാനാഥനെ മന
സ്സിലാക്കി. താരാനാഥൻ:- "ഞാൻ കളിയായിട്ട എയ്തതാണ. ആ

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/35&oldid=192793" എന്ന താളിൽനിന്ന് ശേഖരിച്ചത്