ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

ഓടിപ്പാനും തുടങ്ങി. കുതിരസ്സഭാരിക്ക തനിക്കവളരെ സാമൎത്ഥ്യമുള്ള വി
വരം യൊഗീശ്വരനെ കുറഞ്ഞൊന്ന മനസ്സിലാക്കെണമെന്നുള്ള വിചാര
ത്തൊടുകൂടി രാമകിശൊരൻ തന്റെ കുതിരയെ അപകടമുള്ള ഇറക്കു
കളിലും ചെരിവുകളിലും കൂടി പായിച്ചു. യൊഗീശ്വരനും ആ മാൎഗ്ഗങ്ങ
ളിൽ കൂടി തന്നെ തന്റെ കുതിരയെയും രാമകിശൊരന്റെ ഒരുമിച്ചത
ന്നെപായിപ്പിച്ചു. രണ്ടാളുകൾക്കും പരസ്പരമുണ്ടായ വിസ്മയം പറഞ്ഞാൽ
തീരുന്നതല്ല. അതിൽപിന്നെ പല ദിവസങ്ങളിലും രണ്ട പെരും കൂടി
സഭാരിക്ക പൊവുക പതിവായി. പക്ഷെ യൊഗീശ്വരൻ ധൎമ്മപുരി
യിലെക്കും അതിന്ന സമീപം ദിക്കുകളിലെക്കും മാത്രം കുതിരപ്പുറത്ത പൊ
വുകയില്ല. ഒരു ദിവസം രണ്ടുപെരും കൂടി മടങ്ങിവരുമ്പൊൾ, രാമ
കിശൊരൻ കയറിയിരുന്ന കുതിരയുടെ കാല ഒരു ഉരുണ്ട പാറപ്പുറ
ത്ത കൊണ്ട വഴുതി കുതിരയും രാമകിശൊരനും വീണു. യൊഗീശ്വരൻ
ഉടനെ രാമകിശൊരനെ എടുത്ത പൊങ്ങിച്ചപ്പൊൾ എടത്തെ തുട
യുടെ എടത്ത ഭാഗത്തനിന്ന രക്തം ധാരാളമായി ഒഴുകുന്നതകണ്ടു. ക്ഷതം
സാമാന്യം നല്ല ആഴമുണ്ടായിരുന്നു. ഉടനെ യൊഗീശ്വരൻ തന്റെ ഉ
ത്തരീയ വസ്ത്രം എടുത്ത രക്തം വരാതിരിക്കത്തക്കവണ്ണം മുറുക്കെ കെട്ടി.
അധികം രക്തം പൊവുകയാൽ രാമകിശൊരൻ മൊഹാലസ്യപ്പെട്ടു.
മെലാസകലം വിയൎത്തു യൊഗീശ്വരൻ ഒട്ടും പരിഭ്രമം കൂടാതെ കുതി
രകളെ ഒരു മരത്തൊടണച്ചകെട്ടി, രാമകിശൊരനെ എടുത്ത ചുമലി
ലിട്ട വെഗത്തിൽ ഭവനത്തിലെക്ക കൊണ്ടുവന്ന കാറ്റ നല്ലവണ്ണം കി
ട്ടുന്ന ഒരു സ്ഥലത്ത കിടത്തി. കുറെ തണുത്ത വെള്ളം മുഖത്ത തളിച്ച
വിശറി കൊണ്ട വീശിയപ്പൊൾ പതുക്കെ കണ്ണ മിഴിച്ചു, അപ്പൊഴാണ
എല്ലാവൎക്കും മനസ്സിന്ന കുറച്ച സമാധാനമായത. യൊഗീശ്വരൻ തൊ
പ്പിൽ നിന്ന ഒരു പച്ചില പറിച്ച അരക്കുവാൻ തുടങ്ങിയപ്പൊഴെക്ക കു
ന്ദലത അച്ശന്റെ സഹായത്തിന്ന ചെന്നു. അദ്ദെഹം അകത്ത പൊ
യി പതുക്കെ മുറി കെട്ടഴിച്ച കന്ദലത അരച്ചകൊണ്ടുവന്ന മരുന്ന മുറി
യിന്മെൽ പിരട്ടി വെറൊരു ശീലകൊണ്ട കെട്ടുകയും ചെയ്തു. കുറച്ച
വെള്ളം കുടിച്ചപ്പൊഴെക്ക നല്ലവണ്ണം സ്വമെധയുണ്ടായി. അടുക്കെ നിൽ
ക്കുന്നവരെ അറിയുമാറായി. യൊഗീശ്വരൻ. "ഒട്ടും ധൈൎയ്യക്കെട വെ
ണ്ട. താമസിയാതെ ആശ്വാസമാവും" എന്ന പറഞ്ഞ രാമകിശൊര
നെ ധൈൎയ്യപ്പെടുത്തി, അദ്ദെഹത്തിന്ന വെണ്ടത ഒക്കെയും അന്വെഷിക്കു
വാനായിട്ട പാൎവ്വതിയെയും കുന്ദലതയെയും പ്രത്യെകിച്ച പറഞ്ഞെല്പി
ക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/65&oldid=192837" എന്ന താളിൽനിന്ന് ശേഖരിച്ചത്