ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

൧൧-ാം അദ്ധ്യായം.

ശുശ്രൂഷകി.

കുന്ദലതയും രാമകിശൊരനും ആറ ഏഴ മാസത്തൊളമായി, ഒരെ
ഗൃഹത്തിൽ തന്നെ പാൎത്തുവന്നിരുന്നു എങ്കിലും യൊഗീശ്വരൻ അവൎക്ക
സ്വൈരസല്ലാപത്തിന്ന ഒരിക്കലെങ്കിലും ഇട കൊടുത്തിട്ടുണ്ടായിരുന്നി
ല്ല. അവർ തമ്മിൽ കാണ്മാൻ ഇടവരുമ്പൊഴൊക്കെയും യൊഗീശ്വരൻ
കൂടെയുണ്ടാവാതിരുന്നിട്ടില്ല. അദ്ദെഹം വല്ലെടത്തെക്കും പൊകു
മ്പൊൾ രാമകിശൊരനെയും കൂടെ കൊണ്ടുപൊവുകയുമായിരുന്നു പതി
വ. ആകയാൽ രാമകിശൊരന്ന അതവരെ ഒരിക്കലെങ്കിലും കുന്ദലത
യൊട നെരിട്ട സംസാരിപ്പാൻ സംഗതി വരികയുണ്ടായിട്ടില്ല. അഥ
വാ സംഗതി വന്നിട്ടുണ്ടായിരുന്നുവെങ്കിൽ തന്നെ ആ ചെറുപ്പക്കാർ ത
മ്മിൽ സംസാരിക്കുന്നതല്ലായിരുന്നു. കുന്ദലത ഗുരുപുത്രിയാകയാൽ
അവളെക്കുറിച്ചുള്ള ബഹുമാനം ഹെതുവായിട്ടും താരുണ്യം കൊണ്ടുള്ള
ലജ്ജ ഹെതുവായിട്ടും രാമകിശൊരന്ന അവളൊട നെരിട്ട സംസാരി
പ്പാൻ വളരെ സങ്കൊചമുണ്ടായിരുന്നു. രാമകിശൊരൻ വിശിഷ്ടനാ
യ ഒരു ബ്രഹ്മചാരിയാണെന്നും, വിദ്യാസമ്പാദനമാകുന്ന ഏക കാൎയ്യ
ത്തിൽ മാത്രം നിരതനാണെന്നുമാണ കുന്ദലത ധരിച്ചിരുന്നത. യൊ
ഗീശ്വരനെയും രാമദാസനെയും അല്ലാതെ വെറെ യാതൊരു പുരുഷ
നെയും തന്റെടം വെച്ചതിന്റെ ശെഷം അവൾ കാണുകയുണ്ടായിട്ടി
ല്ല. സുഭഗനും ലക്ഷണയുക്തനുമായ രാമകിശൊരനെ, കുന്ദലത ഒ
ന്നാമത കണ്ടപ്പൊൾ വില്വാദ്രിയിൽ അധിവാസമുണ്ടെന്ന പറയുന്ന ഗ
ന്ധൎവ്വന്മാരാരെങ്കിലും അച്ശന്റെ കൂടെ വരികയൊ എന്നാണ ശങ്കിച്ച
ത. അച്ശൻ പറഞ്ഞതകൊണ്ട ഒരു മനുഷ്യൻ തന്നെയാണെ ന്ന തീൎച്ച
യാക്കി എങ്കിലും, രാമകിശൊരനെ വളരെ വണക്കത്തൊടും ആദരവൊ
ടും കൂടിയും തന്റെ ഒരു ഗുരുവിനെപ്പൊലെയുമാണ കുന്ദലത വിചാ
രിച്ചുവന്നിരുന്നത.

ആപത്തുണ്ടാവുന്ന സമയങ്ങളിൽ മനസ്സിന്ന കരുതൽ വിട്ട മറ്റ
സമയങ്ങളിൽ നമ്മെക്കൊണ്ട മറച്ച വെക്കുവാൻ കഴിയുന്ന ചിലവികാ
രങ്ങൾ നമ്മുടെ അറിവ കൂടാതെ പ്രകാശിക്കുന്നത അസാധാരണയല്ലെ
ല്ലൊ. രാമകിശൊരന്റെ പരമാൎത്ഥം മുഴുവനും കുന്ദലത അറിയുവാൻ
ഇടവന്നിട്ടുണ്ടായിരുന്നുവെങ്കിൽ അവളുടെ മനസ്സിൽ അവളുടെ അറി
വൊടു കൂടിത്തന്നെ ജനിച്ച യഥെഷ്ടം വളരുവാൻ അവൾ സമ്മതിച്ചി
രുന്ന ചില വികാരങ്ങൾ, അവളുടെ അറിവ കൂടാതെ ജനിച്ചിട്ടുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/66&oldid=192838" എന്ന താളിൽനിന്ന് ശേഖരിച്ചത്