ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

യിരുന്നു. അനൎഹങ്ങളായ വിഷയങ്ങളിൽ മനസ്സിനെ സഞ്ചരിപ്പാന
യക്കുന്നത കഷ്ടമാണെല്ലൊ എന്ന വെച്ച, കുന്ദലത തന്റെ ആ വികാ
രങ്ങളെ ധിക്കരിച്ച, ഒട്ടും പ്രകാശിപ്പിക്കാതെ കഴിച്ച പൊന്നിരുന്നു.
ആ വികാരങ്ങൾ രാമകിശൊരന്ന ൟ ആപത്തവന്നപ്പൊൾ താനെ
വെളിപ്പെട്ടു. രാമകിശൊരനെ പരിപാലിപ്പാൻ, യൊഗീശ്വരൻ കുന്ദല
തയെ ഏല്പിച്ചതിനാൽ ആ വികാരങ്ങളെ പ്രദൎശിപ്പിപ്പാൻ നല്ല ഒരു
വഴിയും ആയി. രാമകിശൊരനെക്കുറിച്ച കുന്ദലതക്ക ഒന്നാമതായി ഒരു
ആശ്ചൎയ്യമാണ ഉണ്ടായത. അതിൽനിന്ന താമസിയാതെ, ദൃഢമായ ഒരു
സ്നെഹവും ഉളവായിരുന്നു. അത ഹെതുവായിട്ട രാമകിശൊരന്റെ ആ
അവശസ്ഥിതിയിൽ കുന്ദലത തന്റെ സ്നെഹത്തെ സ്പഷ്ടമായി കാണിച്ചു.
രൊഗികളെ ശുശ്രൂഷചെയ്വാൻ വശമുണ്ടായിരുന്നില്ലെങ്കിലും, രാമകി
ശൊരന്ന വെണ്ടുന്നതിനെ പ്രവൃത്തിപ്പാൻ വെഗത്തിൽ ശീലമായി. ബു
ദ്ധിയുള്ളവർ താല്പൎയ്യത്തൊടുകൂടി മനസ്സിരുത്തിയാൽ എന്തൊന്നാണ
വശമാക്കുവാൻ കഴിയാത്തത? അവൾ എപ്പൊഴും രാമകിശൊരന്റെ
സമീപത്ത തന്നെ വിട്ട പൊകാതെ നിക്കും. ഇഷ്ടം അറിഞ്ഞ പ്രവൃ
ത്തിക്കും. അനിഷ്ടമായിട്ടുള്ളതിനെ നിവാരണം ചെയ്യും. പക്ഷെ ശരീര
സ്ഥിതിയെക്കുറിച്ചൊ മറ്റൊ രാമകിശൊരനൊട വല്ലതും ചൊദിക്കെണ
മെങ്കിൽ അതപൊറ്റമ്മയൊട സ്വകാൎയ്യമായി പറഞ്ഞ ചൊദിപ്പിക്കുകയ
ല്ലാതെ, താൻ ചൊദിച്ചൂ എന്നൊ ചൊദീപ്പിച്ചൂ എന്നൊ രാമകിശൊര
നറിവാൻ സംഗതി വെക്കുകയുമില്ല. ഇങ്ങിനെ വൎദ്ധിച്ചിരിക്കുന്ന സ്നെ
ഹത്തിന്ന പുറമെ, കുന്ദലതയുടെ ഹൃദയത്തിന്ന സഹജമായിട്ടുള്ളതും,
രാമകിശൊരന്റെ ആ ദൈന്യാവസ്ഥയാൽ വെളിപ്പെടുത്തപ്പെട്ടതുമായ
കരുണാരസവും ഉണ്ടായിരുന്നു. സ്നെഹത്തെ പ്രബലപ്പെടുത്തുവാൻ ഇത്ര
നന്നായിട്ട കരുണയെപ്പൊലെ മറ്റൊന്നും തന്നെയില്ലെല്ലൊ. വഹ്നിനിമാ
രുതനെക്കൊണ്ട എന്ന പൊലെ കാരുണ്യത്തൊട സമ്മിശ്രമായിരിക്കുന്ന
കുന്ദലതയുടെ സ്നെഹം വളരെ മുഴുത്ത വശമായി. തന്റെ ആ അവസ്ഥ
യെക്കുറിച്ച ചിലപ്പൊൾ കുന്ദലത തന്നെ വിചാരിക്കും:-

"പണ്ട ഇദ്ദെഹത്തെ അറിവും പരിചയവും ലെശം പൊലും ഇല്ല-
എന്നൊട ഇതുവരെ ഒരു വാക്കെങ്കിലും സംസാരിച്ചിട്ടും ഇല്ല- എന്ന മാ
ത്രമല്ല, എന്നെക്കൊണ്ട ഇദ്ദെഹത്തിന്ന എന്ത തൊന്നീട്ടുണ്ടൊ എന്നും എ
നിക്ക നിശ്ചയമില്ല-അങ്ങിനെയിരിക്കുന്ന ൟ തരുണനൊട എനിക്ക
എങ്ങിനെ ഇത്ര ആൎദ്രത സംഭവിച്ചു?- ആശ്ചൎയ്യം! തന്നെപ്പൊലെ ഒരാൾ
കഷ്ടത്തിൽ അകപ്പെട്ടിരിക്കുന്നത കണ്ടാൽ, വ്യസനം തൊന്നുന്നതും

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/67&oldid=192839" എന്ന താളിൽനിന്ന് ശേഖരിച്ചത്