൧൪൬
ന്നതിനും എന്നെ പ്രാപ്തിപ്പെടുത്തേണമെന്ന അ
വൾ അപേക്ഷിക്കയും ചെയ്തു. കടശിയിൽ പോകു
ന്ന സമയത്ത നിന്റെ ദിവസേനയുള്ള നടപ്പിനെ
ക്രമപ്പെടുത്തുവാനായിട്ട ദൈവവചനത്തിൽനിന്ന
ഏതാനും വാക്യങ്ങളെ നിനക്ക എഴുതി തരെണമെ
ന്ന ശുദ്ധന്റെ അപ്പനോട പറയാമെന്നും അവൾ
എന്നോട പറഞ്ഞു. മദാമ്മേ! ആ വാക്യങ്ങൾ ഇതാ
എന്നും പറഞ്ഞ ഒരു നാൾ വിശേഷപ്പെട്ട കടലാസ
കോരുണ എന്റെ കയ്യിൽ തന്നു. ആ കടലാസിൽ
താഴെ വരുന്ന വേദവാക്യങ്ങളെ ഭംഗിയും വലിപ്പ
വുമായിട്ടുള്ള അക്ഷരങ്ങളിൽ ഭാഗ്യനാഥൻ എഴുതി
യിരുന്നു. അവ വേദത്തിൽനിന്ന തെരിഞ്ഞെടുക്ക
പ്പെട്ട നല്ല മുറകളും, നടപ്പുരീതികളും ആയിരുന്ന
തിനാൽ അവ ഇന്നിന്ന അദ്ധ്യായങ്ങളിലും വാ
ക്യങ്ങളിലും ആകുന്നു എന്ന ഞാൻ അന്നേരം കുറി
ച്ച കൊടുത്തു: അവ വായനക്കാരുടെ ഉപകാരത്തി
ന്നായിട്ട വിവരം വഴി താഴെ എഴുതുകയും ചെയ്യുന്നു.
വിവാഹം ചെയ്യപ്പെടുകയും, മക്കളെ പ്രസവി
ക്കയും ചെയ്തിട്ടുള്ള ഒരു ക്രിസ്ത്യാനിസ്ത്രീയുടെ
നടപ്പിനെ ക്രമപ്പെടുത്തുവാനുള്ള ചട്ടങ്ങൾ.
അവൾ ദൈവത്തോട ചെയ്വാനുള്ള മുറ.
൧മത. "യഹോവായെ എല്ലായ്പോഴും നിന്റെ മു
മ്പിൽ വെച്ചുകൊൾക." സങ്കീ. ൧൬. ൮.
൨മത. "ഇടവിടാതെ പ്രാൎത്ഥിക്ക" ൧ തെസ്സ. ൫
൧൭.
൩മത. "നിന്റെ പൂൎണ്ണഹൃദയത്തോടെ യഹോ
വായിൽ ആശ്രയിക്ക നിന്റെ സ്വന്ത ബുദ്ധിയി
ൽ ചാരുകയും അരുത. നിന്റെ എല്ലാ വഴികളിലും
അവനെ അറിച്ചുകൊൾക: അപ്പോൾ അവൻ