ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ത്ത ദൈവം നിന്നോട കൂടെ ഉണ്ടെന്ന ഞാൻ വി
ശ്വസിക്കുന്നു. ഇതിന്ന അവൻ പറഞ്ഞു, മദാമ്മേ!
അവൻ എന്നോട കൂടെ ഉണ്ടെങ്കിൽ ഭയം വേണ്ടാ
യല്ലോ. എന്നാൽ അവൻ എന്നോട കൂടെയില്ല. പി
ശാച എന്റെ അരികെയിരുന്ന നിന്റെ ദുഷ്പ്രവൃ
ത്തികൾക്ക തക്ക ഫലം ഇപ്പോൾ നിനക്ക കിട്ടുമെ
ന്ന എന്നോട മന്ത്രിക്കുന്ന പ്രകാരം തോന്നുന്നു. ഇ
തെ കേട്ട ഉടനെ അയൽകാൎക്ക ഭയം തോന്നിയ ഭാ
വം കണ്ടു. അവരിൽ വളരെ പേർ ഏകശബ്ദത്തോ
ട കൂടെ പറഞ്ഞത എന്തെന്നാൽ, ശീഘ്രത്തിൽ ഒ
രു ഇരുമ്പ നുറുക്ക കൊണ്ടുവന്ന അവന്റെ അരി
കെ വക്ക. ഒരു പിച്ചാങ്കത്തിയൊ ഒരു കത്രികയൊ
എന്തായാലും മോശമില്ല; ശീഘ്രത്തിൽ വേണമെ
ന്നെയുള്ളു. എന്നാൽ മൊശ കണ്ണു തിറന്ന പറഞ്ഞു,
സ്നേഹിതന്മാരെ, നിങ്ങൾ ക്രിസ്ത്യാനികളായിരുന്നും
കൊണ്ട ഇങ്ങിനത്ത കാൎയ്യങ്ങളെ ഇപ്പോഴും പ്രമാ
ണിക്കുന്നുണൊ? അതകൊണ്ട ഇനിക്ക ഒരു പ്ര
യോജനവും വരികയില്ല. അല്പം പോലുമില്ല. പി
ശാച ഇരിക്കുന്നത ഇവിടെയാകുന്നു: ഇവിടെ എ
ന്റെ ഹൃദയത്തിൽ തന്നെ. ഹാ!ഞാൻ ആയുസ്സോ
ടിരുന്നപ്പോൾ പിശാചിനെ സേവിക്കാതെ ദൈ
വത്തെ സേവിച്ചിരുന്നെങ്കിൽ ഇനിക്ക ഇപ്പോൾ
എത്ര ഭാഗ്യമായിരുന്നേനെ. ഇങ്ങിനെ പറഞ്ഞും
വെച്ച, അവൻ ബഹു വിന്മിഷ്ടത്തൊട കൂടെ കുറെ
വെള്ളം കൊണ്ടുവരെണമെന്ന ഉറക്കെ വിളിച്ച പ
റഞ്ഞു. വെള്ളം കൊടുത്താൽ വൈഷമ്മ്യം ഉണ്ടെ
ന്ന അയൽക്കാരൊക്കെ പറഞ്ഞു. എന്നാൽ അത വ
രികയില്ലെന്ന ഞാൻ നന്നായി അറിഞ്ഞുരുന്നതി
നാൽ നാട്ടു വൈദ്യനെ പറഞ്ഞ സമ്മതപ്പെടുത്തി.
അവനും ഇവൻ രക്ഷപ്പെടുമെന്ന ഒരു ആശ ഇ
ല്ലാഞ്ഞതകൊണ്ട അതിന്ന അനുവദിച്ചതിനാൽ ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/52&oldid=180038" എന്ന താളിൽനിന്ന് ശേഖരിച്ചത്