ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. 39

നിൎവ്വിചാരന്മാരായ് ചെന്നു ചാടീടിനാർ. || 296 ||
മ്ലേഛ്ശ-ഗണങ്ങളും വെട്ടു കൊണ്ട’ന്നേരം
പാച്ചിൽ പിടിച്ച-’തു-നേരത്തു, ചാണക്യൻ || 297 ||
വൻപട വേഗേന പായുന്ന-നേരത്തു.
മുമ്പിൽ കടന്നു തടുത്തു ചൊല്ലീടിനാൻ:- || 298 ||
“മണ്ടുന്നതി’പ്പോൾ എവിടെക്കു? നിങ്ങളെ
കൊണ്ടു വന്നോ-’രു-ഞാൻ കണ്ടി’ങ്ങിരിക്കുമൊ? || 299 ||
ഒമ്പതു-പേർ നൃപന്മാരെ ഇവർ ഉള്ളു;
കമ്പം കളഞ്ഞു പട‘യടുത്തീടുവിൻ! || 300 ||
ഓടി മരിപ്പാൻ അണഞ്ഞ-നൃപന്മാരെ
പേടി കളഞ്ഞു കുലചെയ്വാൻ വരുവിൻ.” || 301 ||
എന്നതു കേട്ട’വർ ആകെ‘ത്തിരിഞ്ഞി’ങ്ങു
നന്നായ’ണഞ്ഞു പോർ ചെയ്തു തുടങ്ങിനാർ. || 302 ||
പൎവ്വത-നാഥനും വൈരോധകൻ-താനും,
പൎവ്വത-പുത്രൻ മലയകേതു-താനും, || 303 ||
പഞ്ച-സേനാധിപന്മാരും, ഒരുമിച്ചു
ചഞ്ചലം എന്ന്യെ അടുത്താർ, അതു-നേരം. || 304 ||
കൂട്ടത്തിൽ ആശു കടന്നു കൊണ്ട’ന്നേരം
വെട്ടുകൾ തട്ടിച്ചു നന്ദ-ഭൂപന്മാരും. || 305 ||
വെട്ടുകൊണ്ട’ററ’റ്റു തെറ്റന്ന’തു-നേരം
പെട്ടിത’നേക-നൂറായിരം-മ്ലേഛ്ശരും. || 306 ||
തെറ്റന്നു നന്ദ-ഭൂപന്മാരെ‘യ-‘ന്നേരം
ചുറ്റും വളഞ്ഞു പോർ ചെയ്താർ, അരികളും || 307 ||
തങ്ങളെയും മറന്ന’പ്പോൾ അരചന്മാർ
മങ്ങാതെ നിന്നു പോർ ചെയ്യും-ദശാന്തരെ, || 308 ||
പൎവ്വതാദികൾ വെട്ടി‘ക്കുലചെയ്തു,
സൎവ്വ-നന്ദന്മാരെ എന്നെ പറയേ’ണ്ടു; || 309 ||
സ്വൎഗ്ഗലോകത്തിന്നു നന്ദ-ഭൂപന്മാരും
നിൎഗ്ഗമിച്ചീടിനാർ, പോരിൽ മരിക്കയാൽ. || 310 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/59&oldid=181908" എന്ന താളിൽനിന്ന് ശേഖരിച്ചത്