ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭ —

ഉ. "നിന്റെ കൂട്ടുകാരന്റെ ഭവനത്തെ മോഹി
"ക്കരുതു; കൂട്ടുകാരന്റെ ഭാൎയ്യയെയും ദാസീദാസന്മാ
"രെയും കാളകഴുതകളെയും കൂട്ടുകാരന്നുള്ള യാതൊ
"ന്നിനെയും മോഹിക്കരുതു."

൨൦.) ചോ. ഇതിന്റെ അൎത്ഥം എന്തു?
നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു
കൂട്ടുകാരന്റെ അവകാശത്തെയും ഭവനഭാൎയ്യാദിക
ളെയും ഉപായംകൊണ്ടും കള്ളഅന്യായംകൊണ്ടും വ
ശീകരിച്ചു കൈക്കൽ ആക്കരുതു. അവ എല്ലാം അവ
നിൽ ഉറപ്പിപ്പാൻ തുണക്കുകെ ആവു.

൨൧.) ചോ. ഈ കല്പനകളെകൊണ്ടു ദൈവം എന്തു അരുളി
ചെയ്തിരിക്കുന്നു?
ഉ. "നിന്റെ ദൈവമായ യഹോവയായ ഞാൻ
"എരിവുള്ള ദൈവമാകുന്നു. എന്നോടു പകക്കുന്നവ
"രിൽ മൂന്നാമത്തവരും നാലാമത്തവരും വരെ ഉള്ള
"മക്കളുടെ മേൽ പിതാക്കന്മാരുടെ ദോഷത്തെ കുറി
"ച്ചു ചോദിക്കയും, എന്റെ കല്പനകളെ പ്രമാണിക്കു
"ന്നവൎക്കു ആയിരം വരെയും കരുണ കാട്ടുകയും ചെ
"യുന്നു."

൨൨.) ചോ. ഇതിൻറെ അൎത്ഥം എന്തു?
ഉ. ദൈവം തി രു കല്പനകളെ ലംഘിക്കുന്നവരെ
ശിക്ഷിന്നപ്രകാരം അവയെ ചെയ്യുന്നവരിൽ കരു
ണ കാണിക്കുന്നത് കൊണ്ടു അവന്റെ കോപത്തെ
പേടിക്ക എന്നു തന്നെ അല്ല; അവനെ സ്നേഹിച്ചും
ആശ്രയിച്ചും മനസ്സോടെ തിരുകല്പനകളെ അനു
സരിക്കയും വേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_1.pdf/9&oldid=183133" എന്ന താളിൽനിന്ന് ശേഖരിച്ചത്