ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൪) വില്വംപുരാണം

ജ്യങ്ങൾ നഗരങ്ങൾദെശങ്ങളുദ്യാനങ്ങൾ പൂജ്യങ്ങളായദെവക്ഷെത്രങ്ങ
ളെല്ലാം കണ്ടു സഞ്ചരിച്ചീടും നെരം പൈദാഹം വളൎന്നിതു കിഞ്ചനവസ്തുക
ണ്ടിലുപജീവിപ്പാനെങ്ങും തത്രതത്രൈവനടന്നന്വെഷിക്കുന്നനെരം മ
ത്തെഭ ശരീരത്തെ കാണായിവനാന്തരെ പഞ്ചാസാൻകൊൽകയാലെമരി
ച്ചകിടക്കുന്ന കുഞ്ജരശരീരവും കൊത്തികൊണ്ടുയരുമ്പൊൾ രണ്ടുപൎവ്വ
തം കൂടിപറന്നീടുന്നിതെന്നു കണ്ടവൎക്കുള്ളിൽതൊന്നുമാറതിവെഗത്തൊ
ടെ തുഹിനാദ്രീന്ദ്രനുടെ ശിഖരമടുത്തപ്പൊൾ സഹസാകണ്ടാനതുമറ്റൊ
രുപക്ഷിശ്രെഷ്ഠൻ വിക്രമമവെനൊളമ്മറ്റാൎക്കുമില്ലയെല്ലൊ വക്രതു
ണ്ഡാഖ്യാഞ്ജഗദ്ദ്വിഖാതാന്മഹാബലൻ വാരണദെഹത്തെയും ഭാരുണ്ഡ
പക്ഷിയൊടം ഘൊരനാം വക്രതുണ്ഡൻ കൊത്തികൊണ്ടുയൎന്നുപൊയ്പ
ൎവത ശിഖരത്തെപ്രാപിച്ചയഥാസുഖം ദുൎവാരബലത്തൊടും ഭക്ഷിച്ചുതുട
ങ്ങിനാൻ അന്നെരം നൃപശ്രെഷ്ഠന്തന്നുള്ളിൽ നിരൂപിച്ചാൻ എന്നെക
ഷ്ടമെമമദെഹവും മുടിഞ്ഞതാ യെന്നുടെശരീരവുന്ദുരത്തങ്ങകപ്പെട്ടു പി
ന്നെമറ്റൊരുദെഹംകണ്ടതുമില്ലയെങ്ങും മുന്നമെന്നൊടുമുനിമുഖ്യഞ്ചൊ
ന്നതുസത്യ മെന്നിനിക്കകതാരിലിന്നുബൊധവും വന്നു ദുഃഖമെന്തിയെ
യൊരുസൌഖ്യമില്ലെന്നുമുനി മുഖ്യഞ്ചൊന്നതു മിപ്പൊളിനിക്കു സംഭവിച്ചു
എന്തൊന്നുചെയ്യാവതെന്നൊരൊരൊതരമുള്ളിൽ ചിന്തിച്ചുനൊക്കുന്നെ
രംകാണായിതധൊൎഭാഗെ പൎവതവരനുടെതാഴ്വരയിങ്കലമ്മാ മുൎവ്വിയിൽ
കിടക്കുന്നമാമ്പെടയുടെദെഹം കെസരിനാദംകെട്ടുജീവൻപൊയ്ക്കിടക്കു
ന്നു പൊതമാമ്മാമ്പെടതൻ ദെഹത്തിൽ പ്രവെശിച്ചാൻ മറ്റുള്ളമാങ്കൂട്ട
ത്തൊടൊന്നിച്ചനടന്നുടൻ പറ്റാതചൊലതൊറും നല്ലപൂങ്കാവുതൊറും
കള്ളീവനന്തൊറും കളിച്ചനടന്നീടും മധുരമായിട്ടുള്ള കൊകിലാലാപങ്ങ
ളും മധുപനാദങ്ങളും കുസുമസൌരഭ്യവും കതുകളൊടും മന്മഭവിച്ചൂ നട
ന്നീടും അദൃഷ്ടപൂൎവങ്ങളാം ഭൊഗങ്ങൾ ഭുജിച്ചു കൊണ്ടതു പൂഗമനദെവ
ക്ഷെത്രങ്ങളെല്ലാം കണ്ടു മന്ദം പൊയ്വിദ്യാധര പൎവ്വതം കണ്ടുതത്ര സുന്ദരി വ
ൎഗ്ഗത്തിന്റെ നൃത്തഗീതങ്ങൾ കൊണ്ടും ആനന്ദിച്ചവിടെനിന്നുടനെസിദ്ധ
ഗിരി വാനുലകിനുസമം കണ്ടിരുന്നൊരുശെഷം കിന്നരഗിരിയെപ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/28&oldid=180556" എന്ന താളിൽനിന്ന് ശേഖരിച്ചത്