ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം സുവിശെഷം യൊഹനാന്റെ കൃതി തന്നെ- അ
വൻ ജബദി ശലൊമ എന്നവരുടെ മകനായി സ്നാപകന്നു ശി
ഷ്യനായി പാൎത്ത ശെഷം വെളിച്ചദാഹത്താൽ യെശുവിന്റെ
ശിഷ്യന്മാരിൽ ഏകദേശം ഒന്നാമനായ്തിൎന്നു (യൊ. ൧, ൩൫).
കൎത്താവു കെഫാവെയും അവനെയും സഹൊദരനൊടുകൂടെ പ്ര
ത്യെകം തെരിഞ്ഞെടുത്തു ഉറ്റ ചങ്ങാതിയെ പൊലെ സ്നെഹിച്ചു ഹൃ
ദയത്തിന്റെ ഉള്ളു അവന്റെ മുമ്പാകെ വികസിച്ചു കാട്ടി കെഫാ
വെ ക്രിയെക്കു പ്രമാണമാക്കി അയച്ചതു പൊലെ യൊഹനാനെ
ജ്ഞാനദൃഷ്ടിക്കു മുമ്പനാക്കി വെച്ചിരിക്കുന്നു-

അതുകൊണ്ടു സുവിശെഷകർ മൂവരും ഗലീല്യവൎത്തമാനങ്ങളെ
പ്രതെകം വൎണ്ണിച്ചതിന്റെ ശെഷം അവൻ പിതാവിന്റെ നിത്യ
പുത്രനും വെളിച്ചവും ആയ വചനം ഇരിട്ടിൽ വന്ന കാരണവും സ്വ
ന്തക്കാർ അവനെ യെരുശലെമിലും മറ്റും വെച്ചു വെറുത്തവാറും കൈ
കൊണ്ടവർ അവനാൽ ദെവപുത്രന്മാരും നിത്യജീവന്റെ അവകാ
ശികളും ആയവണ്ണവും മറ്റുള്ള ദിവ്യൊപദെശങ്ങളെയും സഭ
യുടെ ഉപകാരത്തിന്നായി എഴുതി വെച്ചതിനാൽ ഭൂമിയെ വിട്ടു
ജീവപ്രകാശത്തിന്റെ ഉറവെ അന്വെഷിക്കുന്ന കഴുവിന്റെ നാമം
അവന്നു ലഭിച്ചിരിക്കുന്നു-

ഇവ്വണ്ണം നാല്വരും വെവ്വെറെ എഴുതിയതു ഏകസുവിശെഷം ആ
കുന്നു താനും- നാലു കൊണ്ടും എകസംഗ്രഹം ആക്കി തീൎത്തവർ പ
ലരും മാനുഷവാക്കു ഒന്നും ചെൎക്കാതെ ദെവാത്മാവിന്റെ വാ
ക്കുകളെ മാത്രം ഒരൊരൊ പ്രകാരത്തിൽ കൊത്തു ഉത്തമ മാലക
ളെ ചമെച്ചിരിക്കുന്നു- ഞാൻ വ്യാഖ്യാനങ്ങൾ ചിലതും ചെൎപ്പാൻ
വിചാരിക്കകൊണ്ടു സുവിശെഷങ്ങളിൽ കാണുന്നത എല്ലാം
വിവരിച്ചു പറവാൻ സ്ഥലം പോരാ എന്നു വെച്ചു ഒരൊരൊ ക
ഥകളുടെ സന്ധികളെയും സംബന്ധത്തെയും പ്രത്യെകം സൂചിപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/12&oldid=189625" എന്ന താളിൽനിന്ന് ശേഖരിച്ചത്