ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൩

ഉണ്ടു– ൭൦ തിൽ കൂടിയവരായിരിക്കും –

ആയവർ ഈ സംഭവിച്ചത് എല്ലാം ചൊല്ലി സംസാരിക്കുമ്പൊൾ വഴി
യെ നടക്കുന്നവൻ ഒരുത്തൻ അവരൊടു എത്തി അതു യെശുവെന്നവർ
അറിഞ്ഞില്ല – അവരുടെ വിഷാദം നിമിത്തവും യേശുവിന്റെ രൂപം ജയ
മഹത്വത്താൽ മാറി ഇരിക്കകൊണ്ടും (മാ) അവരുടെ കണ്ണുകൾ്ക്ക നല്ല തിരിവി
ല്ലാതെ ഇരുന്നു - നിങ്ങൾ ദുഃഖിച്ചും സംഭാഷണത്താൽ ഖിന്നതയെ വൎദ്ധിപ്പി
ച്ചും നടക്കുന്നത് എന്ത എന്നു യവനഭാഷയിൽ (൧൮) ചൊദിച്ചപ്പൊൾ – യരുശ
ലെമിൽ ഈ നാളുകളിൽ ഉണ്ടായവ പരദേശികളിൽ വെച്ചും അറിയാതെ ഇരി
ക്കുന്നവൻ ഉണ്ടൊ എന്നു ഒരുവൻ പറഞ്ഞു – എന്തെല്ലാം എന്നു കെട്ടാറെ ഇ
രുവരും പറഞ്ഞു – ആ നചറക്കാരനായ യെശുവിന്റെ കാൎയ്യം ദൈവ
ത്തൊടും ലൊകരൊടും ക്രിയയാലും വചനത്താലും ശക്തിയുള്ളാരു പ്രവാ
ചകനെ തന്നെ മഹാചാൎയ്യരും വാഴുന്നവരും മരണം വിധിച്ചു കഴുവെറ്റി
യതു – ഞങ്ങളൊ ഇസ്രയെലെ ഉദ്ധരിപ്പവൻ അവന്തന്നെ എന്ന് ആശി
ച്ചിരുന്നു– വിശെഷാൽ ഇന്നു മൂന്നാം ദിവസം ആകുന്നു - കൂട്ടത്തിലെ സ്ത്രീ
കളും രാവിലെ ചെന്നു ശവം കാണാതെ ദൂതദൎശനം കണ്ടും അവൻ ജീവനൊ
ടിരിക്കുന്ന പ്രകാരം കെട്ടും കൊണ്ടു മടങ്ങി വന്നു ഞങ്ങളെ ഭ്രമിപ്പിച്ച ശെ
ഷം ചിലർ നൊക്കുവാൻ പൊയതിനാലും നല്ല നിശ്ചയം സാധിച്ചില്ല.

എന്നിങ്ങിനെ കെട്ടാറെ അയ്യൊ പ്രവാചകന്മാർ ചൊന്നതെല്ലാം
വിശ്വസിക്കയിൽ ബുദ്ധിയില്ലാത്ത മന്ദഹൃദയമുള്ളാരെ - മശീഹ ഈ വക
എല്ലാം കഷ്ടിച്ചെ സ്വതെജസ്സിൽ പ്രവേശിക്കെണ്ടതല്ലയൊ എന്നുരെച്ചു മൊ
ശമുതൽ സൎവ്വ പ്രവാചകന്മാരെ കൊണ്ടും കഷ്ടാനുഭവത്തൂടെ ജയപ്രവെ
ശപ്രകാരവും മറ്റും തന്നെ കുറിച്ചുള്ളവറ്റെ ഒക്ക വിസ്തരിച്ചു പറഞ്ഞു – ഇ
ങ്ങിനെ ക്രൂശുപദേശം കെട്ടു മനം കത്തി നടക്കുമ്പൊൾ നിനയാത വെഗത
യൊടെ ഊരിൽ എത്തിയാറെ അവനും അപ്പുറം പൊകുമ്പൊലെ നടിച്ചു-
അവരൊ പിരിഞ്ഞു കൂടാതെ സന്ധ്യയായല്ലൊ എന്നു ചൊല്ലി മുട്ടിച്ചപെ
ക്ഷിച്ചു മൂവരും അകത്തു ചെന്നിരുന്നു —


34

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/271&oldid=190152" എന്ന താളിൽനിന്ന് ശേഖരിച്ചത്