ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ലഭിച്ചു (യശ. ൪൯, ൬) എന്നു സ്തുതിച്ചതല്ലാതെ- ഇസ്രയെലിൽ പ
ലരും മറുത്തു പറകയാൽ മശീഹാ മൂലമായി എഴുനീല്പു മാത്രമല്ല
പലൎക്കും വീഴ്ചയും ഉള്ളം വെളിപ്പെടുത്തുന്ന ന്യായവിധിയും സംഭ
വിക്കും എന്നും അമ്മയുടെ ഹൃദയത്തിൽ കൂടി ഒരു വാൾ കടക്കും എ
ന്നും (൨,൪൮.മാ. ൩, ൩൧. യൊ.൧൯, ൨൫) അറിയിച്ചു മറിയെക്കും
യൊസെഫിന്നും ആശ്ചൎയ്യം ജനിപ്പിക്കയും ചെയ്തു-

ശിമ്യൊൻ ആത്മനിയൊഗത്താൽ ദെവാലയത്തിൽ വന്ന
തല്ലാതെ ദിവസെന നൊറ്റും പ്രാൎത്ഥിച്ചും കൊണ്ട അതിൽ ചെ
ല്ലുന്ന ഹന്ന എന്ന വിധവ മശീഹയെ കണ്ടു സന്തൊഷിച്ചു വയസ്സു മ
റന്നു ബദ്ധപ്പെട്ടു യരുശലെമിൽ രക്ഷാഗ്രഹികളെ നൊക്കി നടന്നു
ഈ സുവിശെഷം അറിയിക്കയും ചെയ്തു

൧൦) ഗാലീല്യന ചരത്തിലെ വാസം (ലൂ ൨. മത ൨.)

എങ്കിലും യരുശലെമിലും യഹൂദയിലും ശിശുവിന്നു നിൎഭയമായ
സ്ഥലം ഇല്ലാഞ്ഞു- അൎഹലാവു പൊയ ഉടനെ കൈസരുടെ കാൎയ്യ
ക്കാർ ഒരു ലെഗ്യൊനൊടു കൂടെ (ഏകദെശം ൬൦൦൦ ചെകവർ)
വന്നു ഊരും നാടും കടന്നു എഴയും കൊഴയും വാങ്ങി പണം ഉണ്ടാക്കി
കൊള്ളുമ്പൊൾ- (ജൂൻ. ൧) പെന്തകൊസ്ത ദിനം യഹൂദർ ആ
യുധം എടുത്തു മത്സരിച്ചു- ഉടനെ രൊമചെകവർ കൊട്ടയിൽ നി
ന്ന് ഇറങ്ങി പൊരുതു പലരെയും ദെവാലയത്തിൻ ചുറ്റും വെച്ചു
കൊന്നു മഹാമണ്ഡപത്തിന്നു തീ കൊടുത്തു ഭയം ഉണ്ടാക്കി ഭണ്ഡാ
രത്തിൽ കണ്ട ൪൦൦ താലന്തിൽ അധികം ദ്രവ്യം കവൎന്നു കൊള്ളുക
യും ചെയ്തു- അതുകൊണ്ടു കലഹം വൎദ്ധിച്ചു കള്ളന്മാർ എങ്ങും നി
റഞ്ഞു കാൎയ്യക്കാർ പെടിച്ചു വാരനെ സഹായത്തിന്നായി വിളി
ക്കെണ്ടി വന്നു- ആയവൻ ശെഷിച്ച ൨ ലെഗ്യൊനുകളെയും
അറവി സുറിയ നാട്ടു ബലങ്ങളെയും കൂട്ടിക്കൊണ്ടു വന്നു ക
ലഹം അമൎത്തു പിടി കിട്ടിയ കലഹക്കാരിൽ ൨൦൦൦ പ്രധാനിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/33&oldid=189666" എന്ന താളിൽനിന്ന് ശേഖരിച്ചത്