ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

ഷത്തൊടെ കൈക്കൊണ്ടു അവനും കാനാവിൽ അല്പം പാൎത്ത
പ്പൊൾ ശിഷ്യന്മാർ താന്താങ്ങടെ വീടുകളിൽ പൊയിരുന്നു എ
ന്നു തൊന്നുന്നു എന്നാറെ കഫൎന്നഹൂമിൽ ഹെരൊദാവിന്റെ
ഒരു കാൎയ്യസ്ഥൻ പുത്രന്റെ മഹാരൊഗം നിമിത്തം ബദ്ധ
പ്പെട്ടു വന്നു യെശുവെ വിളിച്ചു- മഹാജനങ്ങൾ്ക്കല്ല ദൈവത്തി
ന്നു സെവകനാകയാൽ യെശു അനങ്ങാതെ പാൎത്തു വിശ്വാസ
ക്കുറവിനെ ആക്ഷെപിച്ചു-പിന്നെ അച്ശൻ അധികം അഴിനി
ല കാട്ടി യാചിച്ചാറെ പൊക പുത്രൻ ജീവിക്കുന്നു എന്നരുളി
ച്ചെയ്തു- അച്ശൻ കാണാതെ വിശ്വസിച്ചു മടങ്ങി പൊയപ്പൊ
ൾ- പിറ്റെ നാൾ രാവിലെ പണിക്കാർ എതിരെറ്റു മകന്റെ
ജ്വരം നീങ്ങിയ നെരത്തെ അറിയിച്ചതിനാൽ അവൻ സകല
കുഡുംബത്തൊടും കൂടെ യെശുവിൽ വിശ്വസിച്ചു. (അതുകൂ
ജാ എന്നവനൊ. ലൂ. ൮, ൩)- മുമ്പെ കാനാവിൽ ചെയ്തതുപൊ
ലെ യഹൂദയിൽനിന്നു മടങ്ങി വന്ന നാളിൽ തന്നെ ഈ അതി
ശയവും സംഭവിച്ചു (യൊ. ൪, ൫൪).

൮.) കഫൎന്നഹൂമിലെ വാസം

(ലൂ. ൪, ൩൧. ൫, ൧൧. മത. ൪, ൧൨- ൨൨. ൮, ൧൪. ൧൭. മാ. ൧, ൧൪- ൩൮.
൩, ൯)

അനന്തരം യെശു (നഹൂമിൻഊർ- ആശ്വാസഗ്രാമം എന്ന) ക
ഫൎന്നഹൂമെ തന്റെ ഊരാക്കി (മത. ൯, ൧) താൻ വീടു വാങ്ങി
തെ (മത. ൮, ൨൦) കെഫാവൊടു കൂടെ പാൎത്തു എന്നു തൊന്നുന്നു (മാ.
൧, ൨൯ʃʃ. ലൂ. ൫, ൮)- അമ്മയും സഹൊദരന്മാരും പിന്നെ നചരത്തെ
വിട്ടു അവിടെ വന്നു വസിച്ചു- ദമഷ്കിൽ നിന്നു സമുദ്രത്തെക്കു ന
ടക്കുന്ന നിരത്തും ജാതികൾ പാൎക്കുന്ന ഗലീലയും യഹൂദൎക്ക എ
ത്രയും ഹീനമായി തൊന്നുന്ന ഭൂമി ആയിട്ടും (യശ. ൯, ൧ʃ.) ഇ
രുട്ടിൽ പാൎക്കുന്ന ആ ദെശസ്ഥന്മാൎക്കു തന്നെ ജീവന്റെ വെ

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/95&oldid=189796" എന്ന താളിൽനിന്ന് ശേഖരിച്ചത്