ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ൎത്തു ൧൫൦൦ വെള്ളക്കാരാകുന്ന പട്ടാളം കരെറ്റി കണ്ണന്നൂരിൽ ഒടി എത്തുകയും ചെയ്തു–
അവിടെ കുറയകാലം പാൎത്താറെഗൊവയിൽ തുൎക്കർ ൯൦൦൦ത്തൊളം ചെൎന്നു വന്നു എന്നുള്ള
വാൎത്ത കെട്ടാറെ പറങ്കികൾ ചിലർ മത്സരിച്ചു മറ്റവരെയും കലഹിപ്പിച്ചു ഞങ്ങൾ കൊ
ങ്കണത്തിൽ പൊകയില്ല എന്ന് ആണ ഇടുവിക്കയും ചെയ്തു– ആയതു താമൂതിരിയും അറി
ഞ്ഞു പെരിമ്പടപ്പിലവകാശിയായവനെ പടയൊടുകൂട അയച്ചു കൊലത്തിരിയെയുംവ
ശീകരിപ്പാൻ നൊക്കി എങ്കിലും അൾ്ബുകെൎക്ക പ്രത്യുല്പന്ന മനസ്സു വെണ്ടുവൊളം കാട്ടി നയം
കൊണ്ടും ഭയംകൊണ്ടും പറങ്കികളെ അമൎത്തു വീൎയ്യപ്രതാപത്താൽ മഹാലൊകരെയും വശീ
കരിച്ചു കൊലത്തിരിയുടെ മന്ത്രിയായ ചെണിച്ചെരിക്കുറുപ്പൊടു സ്നെഹം ഉറപ്പിച്ചു അവനും
൩൦൦നായരുമായി കൊങ്കണത്തിൽ ഒടുവാൻ ഒരുങ്ങി പറങ്കികൾ്ക്കു ധൈൎയ്യം വരുത്തുകയും
ചെയ്തു–

കൊച്ചിയിൽ നൂനൊ മൂപ്പൻ രാപ്പകൽ അതിർ കാത്തു കൊണ്ടിരിക്കുമ്പൊൾ മൂത്ത
അവകാശി ഒരിക്കൽ തൊണിയിൽ കയറി കൊച്ചിക്ക പതുക്കെ ചെല്ലുവാൻ മനസ്സായ
പ്രകാരം ഗ്രഹിച്ചു സൂക്ഷിച്ചു പാൎത്തു– ഒരു നാൾ രാത്രിയിൽ നാല ഒടം എത്രയും വെഗത്തി
ൽ തണ്ടു വലിച്ചു വിരഞ്ഞു ചെല്ലുന്നതു ഒറ്റുകാർ അറിയിച്ചാറെ നൂനൊ താൻ പിന്തുടൎന്നു
എത്തി പൊരുതുഒടങ്ങളെ പിടിച്ചു കയറുകയും ചെയ്തു– അകത്തു നൊക്കിയപ്പൊൾ അവ
കാശി ഇല്ല അവൻ ഒരു ചെറുതൊണിയിൽ കയറി കയ്യാൽ തുഴന്നു തെറ്റിപ്പൊയിരുന്നു–
വെങ്കൊറ്റക്കുട ആനക്കൊമ്പാൽ കാഹളം പെരിമ്പറ പൊൻപുടവ മുതലായ രാജ
വിരുതുകൾ പലതും ഒടങ്ങളിൽ കിട്ടിയതു നൂനൊ പെരിമ്പടപ്പിന്നുഅയച്ചു കാഴ്ച
വെപ്പിച്ചപ്പൊൾ അവൻ വളരെ പ്രസാദിച്ചു ഇനിശങ്കഒന്നും ഇല്ല എന്നുറച്ചു സുഖിച്ചു
വാണു–

*അവകാശിയൊ ആശാഭഗ്നനായി മടങ്ങി താമൂതിരിയെകണ്ടുവിധിബലം
ഉണൎത്തിച്ചു മരണപൎയ്യന്തം എറനാട്ടിൽ ചെകം എടുത്തുപാൎക്കയും ചെയ്തു– ഈ ഭാഗത്തുഇനി
പടഇല്ല എന്നു കണ്ടാറെ നൂനൊ താനും മറ്റും പല വീരന്മാരും ബദ്ധപ്പെട്ടു കണ്ണനൂരിലെക്ക
യാത്രയായി കൊങ്കണയുദ്ധത്തിന്നായി അൾ്ബുകെൎക്ക അനുസരിച്ചു പുറപ്പെടുകയും ചെയ്തു(അക്തമ്പ്ര)

*കെരളത്തിൽ തമ്പ്രാക്കന്മാർ വയസ്സു ചെന്നാൽ ക്ഷെത്രം പുക്കുസന്യാസം ദീക്ഷി
ക്കുന്ന മൎയ്യാദ അന്നു മുതൽ ക്രമത്താലെ ക്ഷയിച്ചുപൊയി എന്നു തൊന്നുന്നു–

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/84&oldid=189030" എന്ന താളിൽനിന്ന് ശേഖരിച്ചത്