ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ചൊരയുടെ ഒലിപ്പു ഉടനെ നിന്നു പൊകും– ൟ ഒന്നു കാണാതെ പൊയതിനാൽ സങ്ക
ടം തൊന്നി എന്നു കെൾ്ക്കുന്നു– (൧൫൧൨ ഫെബ്രു) കൊച്ചിയിൽ എത്തിയാറെ വളരെ
സന്തൊഷം ഉണ്ടായി നിങ്ങൾ മരിച്ച പ്രകാരം വൎത്തമാനം എത്തി എന്നു മരക്കാർ എ
ല്ലാവരും ശ്രുതി പൊങ്ങിച്ചിരുന്നു താമൂതിരി പുതിയ പടവുകളെ ഉണ്ടാക്കിച്ചു പല ദി
ക്കിലും ആളെഅയച്ചു കലക്കത്തിന്നു വട്ടം കൂട്ടിയിരുന്നു എന്നു കെട്ടത് ഒഴികെ പ
റങ്കികൾ മാപ്പിള്ളമാരും നാട്ടുകാരുമായി കൂടിപാൎക്കയാൽ കളവുവ്യഭിചാരാദിദൊ
ഷങ്ങൾ അതിക്രമിച്ചതു കണ്ടു ദുഃഖിച്ചു കൊട്ടെക്കും നഗരത്തിന്നും അതിർ ഇട്ടുക്രിസ്ത്യാ
നർ അല്ലാത്തവർ ആരും അതിർ കടന്നാൽ മരിക്കെണം എന്നു വ്യവസ്ഥ വരുത്തി
അതുകൊണ്ടു ൪൦൦റ്റിൽപരം കൊച്ചിക്കാരും ചില നായന്മാരും രണ്ടു മൂന്നുപണിക്ക
ന്മാരും സ്നാനം എറ്റു കൊട്ടയുടെ അകത്തു പാൎപ്പാൻ അനുവാദം വാങ്ങുകയും ചെയ്തു*

പിന്നെ മാലിലെ രാജാവ് അയച്ച ദൂതർ കൊച്ചിയിൽ വന്നു അൾ്ബുക്കെൎക്കെ കണ്ടു
ഞങ്ങളും മാനുവെൽ രാജാവെ ആശ്രയിക്കെ ഉള്ളൂ കാലത്താലെകയറു മുതലായ കാഴ്ച
വെക്കാം നമ്മുടെ സങ്കടത്തെ മാറ്റെണം മമ്മാലി മരക്കാർ നമ്മുടെ ദ്വീപുകളിൽവന്നു അതി
ക്രമിച്ചു പത്തിൽ ചില്വാനം എടുത്തിരിക്കുന്നു ആയവ ഇങ്ങൊട്ടു കൊടുപ്പിക്കയും വെണം
എന്നു യാചിച്ചപ്പൊൾ അൾ്ബുകെൎക്ക വിസ്തരിച്ചു വാസ്തവം കണ്ടു നല്ല ഉത്തരം പറഞ്ഞു വി
ടകൊടുക്കയും ചെയ്തു– പിന്നെ കണ്ണനൂരിൽ വന്നാറെ മമ്മാലിവളരെ സങ്കടപ്പെട്ടു ദ്വീപുക
ൾ നമ്മുടെത് എന്നു വാദിച്ചിട്ടും അൾ്ബുക്കെൎക്ക വിധിച്ചതിന്നു ഇളക്കം വന്നില്ല– ആയവൻ അ
ത് ഒഴിപ്പിച്ചപ്പൊൾ പറങ്കികൾ ചിലർ മരക്കാരൊടു കൈക്കൂലി വാങ്ങി എന്നും മറ്റ
ചിലർ വ്യാപാരത്തിൽ മാപ്പിള്ളമാരെ തൊല്പിച്ചു എന്നും കെട്ടപ്പൊൾ– വളരെ കയൎത്തു
ക്രിസ്ത്യാനർ നിമിത്തം ക്രിസ്തു നാമത്തിന്നു വരുന്ന ദൂഷണം ചൊല്ലി ദുഃഖിച്ചു അവരവർ അ
വന്യായമായി എടുത്തതെല്ലാം ഉടയവൎക്ക മടക്കികൊടുപ്പിച്ചു തന്റെ സ്ഥാനികളി
ൽ അധികം പെരെ ശത്രുക്കളാക്കുകയും ചെയ്തു–

*മഴക്കാലത്തു കൊച്ചിയിൽ പല ബാല്യക്കാരും ക്രിസ്തീയ മാൎഗ്ഗത്തെ അവലംബിക്ക
കൊണ്ടു അൾ്ബുകെൎക്ക ഒരൊ എഴുത്തുപള്ളി ഉണ്ടാക്കി വായനയും സഭാപ്രമാണം മുതലായ
തും അഭ്യസിപ്പിക്കയും ചെയ്തു–

F Müller Editor

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/8&oldid=190744" എന്ന താളിൽനിന്ന് ശേഖരിച്ചത്