ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ധികമായിട്ട കൂടി, ഇളക്കങ്ങൾ ഉണ്ടാക്കുമ്പോൾ, ഇടിമിന്നൽ
ആയിട്ട ചിലപ്പോൾ രാത്രിയിൽ ആകാശ മണ്ഡലത്തിൽനി
ന്ന, വെടിക്കെട്ടിലെ തീപ്പൊരികൾ വീഴുന്നതപോലെ, നക്ഷ
ത്ര വീഴ്ചയായിട്ട നാം കാണുന്നു ൟ വ്യാപരിക്കുന്ന ശക്തി,
ഇടിമുഴക്കങ്ങൾ ഉണ്ടാക്കുകയും, ചിലപ്പോൾ പുരമുതലായിട്ടു
ള്ളതിനെ തീ പിടിപ്പിക്കുകയും ചെയ്യുന്ന കാരണത്താൽ, ഇ
ടിത്തീ എന്ന വിളിക്കപ്പെട്ടിരിക്കുന്നു. ഇടിത്തീ എന്ന പറയു
ന്നത, വായുവിനോട കൂടെ, സകല വസ്തുക്കളുടെ മേൽഭാഗ
ത്തിൽ ഉള്ള വിസ്താരത്തിൽ വിഭാഗിച്ചിരിക്കുന്നു. ഭാരം സം
ബന്ധിക്കുന്നില്ല. ഒരു ശരീരത്തിൽ അധികമായിട്ട കൂടി മ
റ്റൊന്നിലേക്ക പ്രവേശിക്കുമ്പോൾ, തീപ്പൊരിയായിട്ട പുറ
പ്പെടുന്നത, കണ്ണിനാൽ കാണുകയും; കുറഞ്ഞിരിക്കുമ്പോൾ അ
ല്പമായിട്ടുള്ള ചില ഒച്ചകളും; കൂടുമ്പോൾ ഇടിമുഴക്കമായിട്ടും കേ
ൾക്കുന്നു. ചൂടും ഉരവുംകൊണ്ട ഇടിത്തീ ചില വസ്തുക്കളിൽ
വേഗം കൂടി, മറ്റ അല്പസാധനങ്ങളെ അതിനോട ആകൎഷി
ച്ചിട്ട, തള്ളിക്കളകയും ചെയ്യും. മഴപെയ്യുന്ന കാലങ്ങളിലും, മ
ഞ്ഞുള്ളപ്പോഴും, ഭൂമി തണുപ്പിക്കപ്പെട്ട ഇടിത്തീ മേഘങ്ങളിലേ
ക്ക എടുക്കപ്പെടും. അധികം ചൂടും കാറ്റുമില്ലാത്ത സമയങ്ങളി
ൽ, ഇടിമുഴക്കം അധികമുണ്ടാകുന്നു; ഇടിയും മിന്നലും ഉണ്ടാ
കുന്നത, മേഘങ്ങളിൻ അധികമായത തിരികെ ഭൂമിയിലേക്ക
അയക്കുന്നതാകുന്നു, ചൂടുള്ള അയനങ്ങളിൽ, വൎഷം തുടങ്ങുന്ന
കാലത്തും, മാറുവാൻ ഉള്ള സമയത്തിലും, ഇടിമിന്നൽ അധി
കം ഉണ്ടാകും. ഇത ചൂടിന്റെ പെരുപ്പംകൊണ്ടും, കാലഭേദം
കൊണ്ടും വരുന്നതാകുന്നു, മിന്നൽ കാണുകയും, മുഴക്കം കേ
ൾക്കാതെയും ഇരിക്കുന്ന കാരണം, ഇടിത്തീയുടെ ഇളക്കം പ
ത്ത നാഴികക്കപ്പുറം ഉണ്ടാകുന്നതകൊണ്ടത്രെ കേൾക്കാത്തത:
ഇടിവാള പെട്ടന്ന മിന്നുകയും, ഒച്ച ഉടനെ കേൾക്കയും ചെ
യ്യുന്നത, തുലോം അടുത്തിരിക്കുന്ന കാരണവും, ഭയപ്പെടുവാ
നുള്ളതും ആകുന്നു.

അഞ്ചാം അദ്ധ്യായം
ചില വിശേഷ മൃഗങ്ങളുടെ ചരിത്രങ്ങളും,
കവിതക്കാരാൽ ഉണ്ടാക്കപ്പെട്ട കഥകളും ആന്തരാർത്ഥങ്ങളും

സിംഹം.

ഇവൻ എല്ലാ മൃഗങ്ങളുടെയും രാജാവ തന്നെ. തലയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/53&oldid=180264" എന്ന താളിൽനിന്ന് ശേഖരിച്ചത്