ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

നൂറ്റമ്പതും നാഴിക വഴി എളുപ്പത്തിൽ സഞ്ചരിക്കുന്നുണ്ട,
ചെന്നായും മനുഷ്യന്നും ഒഴികെ ഇവയ്ക ശത്രുക്കളല്ല. രൂപ
ത്തിൽ ഒരു വക പുല്പിച്ചെന്നാ, ൟ മാതിരി മാനൽ ചാടി
വീണ, കഴുത്തിലെ ചോര കുടിക്കുന്ന പ്രകാരത്തിൽ രൂപം കാ
ണിക്കുന്നു.

ദേവാങ്കം.

ചുട്ടിദേവാങ്കെന്നും ദേവാങ്കെന്നും ഇങ്ങിനെ രണ്ട പക
ചെറു മൃഗങ്ങൾ മലയാളത്തിലെ കാടുകളിൽ കാണുന്നുണ്ട
. ഇവയുടെ വലിപ്പം, ഏകദേശം പൂച്ച കുഞ്ഞോളളവും, തലയുരു
ണ്ട, താടി നീണ്ടതും, കൈകാലുകൾ നാലും കുരങ്ങിന്റെത
പോലെ നേൎത്ത നീണ്ടതും, പെരു വിരൽ അല്പവും, കണ്ണ ഉ
രുണ്ട, പോളകൾ കറുത്തും മുതുകത്ത ഒരു കറുത്ത വരയുള്ളതും
കൂടാതെ, ശേഷം ശരീരം മുഴുവനും ഇരുനിറമായിട്ടും, മൃദുവാ
യ കമ്പിളി രോമത്താൽ മൂടപ്പെട്ടതും ആകുന്നു, ചുട്ടി ദേവാങ്കി
ന്റെ നെറ്റിയിൽഗോപിക്കുറി പോലെ ഒരു ചാത്തും കാ
ണ്മാനുണ്ട, മന്ത്രവാദികൾ, ൟ അശക്തനായ മൃഗത്തെ കൊ
ണ്ട പ്രയോഗിക്കാമെന്ന, ഭോഷത്വം പറയുന്നു, എങ്കിലും ഇ
തിനെ കാണുന്ന ആളുകൾക്ക ദയ തോന്നുവാൻ മാത്രമെ ഉള്ളു.
ഇത രാത്രിയിൽ സഞ്ചരിച്ച ചെറിയ പക്ഷികളെയും വണ്ട,
നീറിൻ മൊട്ട മുതലായ മറ്റും ഉപായമായിട്ട പിടിച്ചു തിന്നു
കയും, മനുഷ്യൎക്ക ഇതിനാൽ യാതൊര ഉപദ്രവവും ഇല്ല.

മൊശെ എഴുതിയ ഒന്നാം പുസ്തകം

൧ ാം അദ്ധ്യായം ൨oാം വാക്യം മുതൽ

ജിവനുള്ള ഇഴജാതിയെയും, ഭൂമിയുടെ മീതെ ആകാശത്തി
ലെ തട്ടിന്റെ മുഖത്ത് പറക്കുവാൻ പക്ഷിയെയും വെള്ളങ്ങ
ൾ അധികമായിട്ട ജനിപ്പിക്കട്ടെ എന്ന ദെവം പറഞ്ഞു.
വെള്ളങ്ങൾ അധികമായിട്ട ജനിപ്പിച്ചിട്ടുള്ള വനിയ തി
മിംഗലങ്ങളെയും, അതാത വിധത്തിൽ സഞ്ചരിക്കുന്ന ജീവ
നുള്ളതിനെ ഒക്കെയും, അതാത വിധത്തിൽ ചിറകുള്ള പ
ക്ഷിയെയും ദൈവം സൃഷ്ടിച്ച: നല്ലത എന്നും ദൈവം ക
ണ്ടു.

നിങ്ങൾ വൎദ്ധിച്ച, പെരുകി, സമുദ്രങ്ങളിലുള്ള വെള്ളങ്ങ
ളിൽ നിറവിൻ എന്നും, പക്ഷി ഭൂമിയിൽ വൎദ്ധിക്കട്ടെ എ
ന്നും ദൈവം പറഞ്ഞ, അവയെ അനുഗ്രഹിച്ചു.
സന്ധ്യയും ഉഷസ്സും ഉണ്ടായി അഞ്ചാം ദിവസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/64&oldid=180275" എന്ന താളിൽനിന്ന് ശേഖരിച്ചത്