— 12 —
യാൽ മതി എന്നും മാത്രം ആശിച്ചവരായിരുന്നു" എന്നും താൻ തന്നേ
പറയുന്നു.
കൎത്താവിൻ സമ്മുഖത്തിൽനിന്നുള്ള ഈ തണുപ്പിന്റെ കാലം (അ
പൊ. പ്രവൃ. ൩, ൧൯) കഴിഞ്ഞശേഷം പലർ സന്തോറിസമാധാന
ങ്ങളിൽ സ്ഥിരായി നിന്നു. എങ്കിലും മറ്റുള്ളവർ ഓരോ വലിയ പരീക്ഷ
കളിൽ കൂടി കടക്കുമ്പോൾ ചിലർ പ്രയാസേന ജയം കൊൾകയും
ചിലർ തളൎന്നു വീഴുകയും ചെയ്തു കഷ്ടം! എന്നാൽ കൎത്താവു തനിക്കു
ള്ളവരെ ഈ സമയത്തിലും റിടാതെ തീയിൽകൂടി എന്ന പോലേ
രക്ഷിച്ചതു കാണുന്നു. വസൂരിദീനം കണ്ണൂരിൽ പ്രബലപ്പെടുമ്പോൾ
തളൎന്നുപോയ പലർ തങ്ങളുടെ കൎത്താവിനെ പുതുതായി അന്വേഷിച്ചു
രക്ഷ പ്രാപിച്ചവരായി ബഹുസന്തോഷത്തോടേ നിദ്രപ്രാപിക്കയും ചെ
യ്തതുകൂടാതെ മനന്തിരിഞ്ഞ നാലു ബാല്യക്കാർ അന്നേരം തങ്ങളെ ത
ന്നേ കൎത്തൃവേലെക്കായി ഭരമേല്പിച്ചതിനാലും ൧൮൪൮ ഒക്തോബർമാസം
൬-ാം൹ കണ്ണൂിൽവെച്ചു ൫൩ പേൎക്കു തിരുസ്നാനം കഴിപ്പാൻ സംഗതി
വന്നതിനാലും ൭-ാം൹ ചിറക്കല്ലിൽ ഉണ്ടായ മിശ്ശൻ ഉത്സവത്തിൽ ക
ൎത്താവിൻ സാമീപ്യത്തെ പ്രത്യേകം അനുഭവിച്ചതിനാലും സ്ഥിരതയോ
ടേ നില്ക്കുന്നവരുടെ സന്തോഷം വൎദ്ധിച്ചുവന്നു.
പിന്നേത്തതിൽ നമ്മുടെ യോസേഫ്ഉപദേശിയാൎക്കു തന്റെ ജ്യേ
ഷ്ഠനായ ജോൻ ഉപദേശിയോടു വിടവാങ്ങേണ്ടിവന്നതിനാൽ വലിയ സ
ങ്കടം പിണഞ്ഞു. അദ്ദേഹം ക്ഷയരോഗത്താൽ കുറേ കാലത്തോളം വല
ഞ്ഞിട്ടു മരണത്തോടടുത്തിരിക്കുമ്പോൾ അനുജനെ വരുത്തി അവനോടു:
"ഞാൻ കൎത്താവിന്റെ അടുക്കൽ പോവാറായതുകൊണ്ടു നമ്മുടെ വലി
യകുഡുംബത്തെ രക്ഷിപ്പാൻ നീ മാത്രം ശേഷിക്കും എന്നു ഞാൻ അറി
യുന്നു; എന്നാൽ യേശുവിനെ മുറുകപ്പിടിക്ക, അവൻ നിണക്കു സഹായി
ക്കും" എന്നു പറഞ്ഞു. ജ്യേഷ്ഠൻ തന്റെ ൨൪-ാംവയസ്സിൽ (൧൮൪൮)
ദൈവത്തോടുള്ള തികഞ്ഞ സമാധാനത്തിൽ ഉറങ്ങിപ്പോയതു; ശേഷിക്കു
ന്ന അമ്മയച്ഛന്മാൎക്കും മറ്റുള്ളവൎക്കും ഇതിനാലുള്ള സങ്കടം ഏറ വലുതാ
യിരുന്നു. എങ്കിലും ആശ്വാസത്തിന്റെ ഉറവായ പിതാവു അവരെ ധാ
രാളമായി തണുപ്പിക്കയും ചെയ്തപ്രകാരം കേൾക്കുന്നു.
൧൮൪൯-ാമതിൽ തലശ്ശേരിയിലുണ്ടായ പെണ്കുട്ടികളുടെ ശാല ഗുണ്ട
ൎത്ത് സായ്പും മതാമ്മയുമായി ചിറക്കല്ലിലേക്കു മാറിയതിനാൽ കണ്ണൂർ സ
ഭെക്കും വിശേഷിച്ചു പ്രിയ ഹേബീൿ സായ്പിന്നും സന്തോഷം വൎദ്ധിച്ചു
വന്നതുകൂടാതെ സുവിശേഷകരുടെ "ചെറുപട്ടാളം" പുതിയ ഉത്സാഹ
ത്തോടേ ജാതികളിൽ "ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തര
പ്പെടുവിൻ" എന്നു ഘോഷിച്ചുപോന്നു. ആ വൎഷത്തിലേ ഔഗസ്തുമാസ