ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ബന്ധുവില്ലാത്ത പരദേശികളെപോലെ ആയിത്തീൎന്നവൎക്കു കാണിച്ച
പിതൃവാത്സല്യവും ചെയ്ത സഹായവും കണ്ടനുഭവിച്ചവർ ഇന്നോളം ന
ന്ദിയോടെ ഓൎക്കുന്നു. അപ്രകാരം തന്നേ സഭയിലും തളരാത്ത ശുഷ്കാ
ന്തിയോടെ വിരുദ്ധം സഹിക്കയും തെറ്റിപ്പോയവരെ വഴിക്കാക്കുവാൻ
നോക്കുകയും ആബാലവൃദ്ധത്തെ പ്രബോധിപ്പിക്കയും സഭാവൃദ്ധിക്കായി
ഉത്സാഹിക്കയും യുവാക്കളെ ബാലയോഗം മൂലം സദ്ഗുണമാൎഗ്ഗത്തിലേക്കു
നടത്തുകയും ചെറുപൈതങ്ങളെ ഞായറാഴ്ച ശാലമൂലം നല്ലിടയനെ
അറിവാൻ താല്പര്യപ്പെടുത്തുകയും ദീനക്കാരെ ആശ്വസിപ്പിക്കയും ദരിദ്ര
രെ സഹായിക്കയും മൃത്യുശയ്യയിൽ കിടക്കുന്നവൎക്കു ജയകിരീടത്തെ ചൂണ്ടി
ക്കാണിക്കയും കൎത്താവു ഒരു പുതു പെന്തെകോസ്തയാൽ സഭയെയും
മലയാളരാജ്യത്തെയും സന്ദൎശിക്കേണം എന്നതിന്നായി നിത്യപക്ഷവാദ
ത്താൽ യാചിക്കയും ചെയ്തു. റേൿസായ്പും മതാമ്മയും ദിനംഹേതുവാ
യി നീലഗിരിക്കുപോയ സമയത്തിൽ (൧൮൭൨,൭൩.) സകലഭാരത്തെ
താൻ തന്നേ വഹിക്കേണ്ടിവന്നു എങ്കിലും അന്നു മാസത്തിൽ ഒരിക്കൽ
കോഴിക്കോട്ടിൽനിന്നു വരുന്ന ഉപദേഷ്ടാവിനോടു ഓരോ സങ്കടങ്ങളെ
അറിയിപ്പാൻ ഉണ്ടായാലും "നിങ്ങളാലാവോളം എല്ലാമനുഷ്യരോടും സ
മാധാനം കോലുവിൻ" എന്ന വാക്കു തന്നേ ബോധകരുടെ ചട്ടമായി
രുന്നതുരുന്നതു നന്നായിക്കണ്ടിരിക്കുന്നു. പെരുമാറ്റത്തിൽ വാത്സല്യവും പ്രവൃ
ത്തിയിൽ കളങ്കമില്ലായ്മയും സ്വകാൎയ്യജീവനത്തിൽ സമാധാനസഞോ
ഷങ്ങളുടെ ആത്മാവിൻ അഭിഷേകവും വിളങ്ങുകയാൽ മേധാവികൾക്കും
കീഴ്പെട്ടവൎക്കും ഇവരോടുള്ള സംസൎഗ്ഗത്തിൽനിന്നു അനുഗ്രഹം ലഭിച്ചു
എന്നേപറയേണ്ടതു.

മുമ്പറഞ്ഞതു പോലെ അയ്യൻ ൧൮൭൬-ാം വൎഷത്തിലേ ഏപ്രിൽമാ
സത്തിൽ കമ്മറ്റിയാരുടെ കല്പനപ്രകാരം കോഴിക്കോട്ടിലേക്കു മാറ്റമാ
യിപ്പോയി. അന്നേരം പ്രിയ ശൌഫ്ലർസായ്പു വിലാത്തിക്കുപോകേണ്ടി
വന്നതു കൊണ്ടു ഈ സ്ഥലത്തിലേ സഭാശുശ്രൂഷയിലും ജാതികളോടുള്ള
സുവിശേഷഘോഷണത്തിലും ഒരു സഹായിയാൽ അത്യാവശ്യമുണ്ടായി
രുന്നു. ഈ മാറ്റത്താൽ ചുമന്നടുക്കേണ്ടുന്ന ഭാരവും ഉത്തരവാദത്വവും
ഓൎത്തിട്ടു തനിക്കു പ്രാപ്തിയും യോഗ്യതയും പോരാ എന്നു പറഞ്ഞാലും
കൎത്താവിന്റെ വിളിക്കനുസാരമായി ധൈൎയ്യത്തോടെ "കരുവിക്കുകൈവെ
ച്ചു" നല്ല സഹഭടനായി നിലെക്കു നില്ക്കയും ചെയ്തു. "താൻ കാണുന്ന
ഏവരോടും നാട്ടുകാരാകട്ടേ റിലാത്തിക്കാരാകട്ടേ താണവരാകട്ടേ ഉയൎന്ന
വരാകട്ടേ ദരിദ്രരാകട്ടേ ധനവാന്മാരാകട്ടേ താൻ എതിരേറ്റ ഏവരോടും
കൎത്താവിനെ കുറിച്ചു ഒന്നു രണ്ടു വാക്കു പറയാതെ ഇരിക്കയില്ല എന്നും,
വിശേഷിച്ചു രോഗികളെ ചെന്നു കണ്ടു അവരെ ആശ്വസിപ്പിക്കുന്നതി
4

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/27&oldid=192960" എന്ന താളിൽനിന്ന് ശേഖരിച്ചത്