ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rev. JOSEPH JACOBY.

യോസേഫ് യാക്കോബി എന്ന സ്വദേശബോധകന്റെ

ജീവചരിത്രം.

Communicated by Rev. J. Knobloch.

"കൎത്താവു സകലവും നന്നായി ചെയ്തു"
എന്നുള്ള വിസ്മയശബ്ദത്തോടേ ഞങ്ങൾ ഈ കഴിഞ്ഞ ജൂലായി
മാസം ൨൫-ാം ൹ വൈകുന്നേരം ബാസൽമിശ്ശനോടു ചേൎന്നു ദീൎഘകാ
ലത്തോളം വിശ്വസ്തശുശ്രൂഷക്കാരനാായ യോസേഫ് യാക്കോബി എന്ന
ബോധകൻ വടകരയിൽനിന്നു നിദ്രപ്രാപിച്ചതിനെക്കുറിച്ചുള്ള കമ്പി
വാൎത്തയെ വായിച്ചു. വായനക്കാരിലും പലൎക്കും ആ വാൎത്ത കേൾ
ക്കുംസമയം ഇവ്വിധം പറവാൻ സംഗതിയായി എന്നു വിചാരിക്കുന്നു.
എന്തെന്നാൽ മൂന്നര വൎഷമായി കഠിനരോഗത്താൽ വലഞ്ഞും ബാധിക്ക
പ്പെട്ടും ഇരുന്ന സഹോദരന്നു ഇത്ര കൃപാഭിഷിക്തനായി മരണതാഴ്വരയി
ലേക്കു പ്രവേശിപ്പാനും ജയം കൊള്ളുവാനും മൺപാത്രമായ രോഗശരീര
ത്തിൽ അനുഭവിച്ച ദുഃഖാദിവേദനകളിൽനിന്നു അന്തമില്ലാത്ത സുഖാ
നുഭോഗത്തിൽ ചേരുവാനും കരുണയുള്ള ദൈവം കൃപ നല്കിയതിനാൽ
ഈ മരണസംഭവം ഹേതുവായി ദുഃഖിതരായി നില്ക്കുന്ന കുഡുംബക്കാരും
മറ്റനേകരും കൂടേ ഇരട്ട ആശ്വാസവും അനുഭവിക്കുന്നവരായി ജയവീര
നായ കൎത്താവിനെ സന്തോഷത്തോടു കൂടേ സ്തോത്രം ചെയ്യുന്നതു ന്യായം
തന്നേയല്ലോ.

എന്നാൽ തന്റെ ഓട്ടത്തെ തികെച്ച ഈ സഹോദരന്റെ ജീവചരി
ത്രത്തിൽനിന്നു കേരളോപകാരിപത്രാധിപരുടെ ക്ഷണനപ്രകാരം കുറ
ഞ്ഞൊരു വിവരം വായനക്കാരുടെ മുമ്പിൽ വെപ്പാൻ പോകുമ്പോൾ
"തന്നെ കുറിച്ചു നല്ലതൊന്നും പറവാനില്ല പറകയുമരുതു" എന്ന താഴ്മ
യുള്ള വാക്കു കഴിയുന്നേടത്തോളം പ്രമാണിക്കേണ്ടുന്നതാകുന്നതിൽ ബോ
ധകൻ താൻ തന്നേ എഴുതുകയും ചില സ്നേഹിതരുടെ കൈകളിൽനിന്നു
കിട്ടുകയും ചെയ്തതിനെ താഴേ പ്രസിദ്ധപ്പെടുത്തുന്നതേയുള്ളൂ.
1

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/3&oldid=192936" എന്ന താളിൽനിന്ന് ശേഖരിച്ചത്