ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

വർ മഹാസന്തോഷത്തോടും ചിരിയോടും കൂടേ ഭാൎയ്യാമക്കളോടും സ്നേഹി
തരോടും പറഞ്ഞു. അതിൽപിന്നേ മരണത്തോളം വിശേഷിച്ച ഒരു
പോരാട്ടം അയ്യനു ഉണ്ടായില്ല, എല്ലാം ആശ്വാസവും സന്തോഷവുമേ
ആയിരുന്നുള്ളൂ. ഇതിൽപിന്നേ വളരേ സാവധാനത്തോടും കൂടേ ഇരുന്നു
തന്നെ ശുശ്രഷിക്കുന്നവൎക്കു എപ്പോഴും നന്ദികാട്ടി, തനിക്കു വായിപ്പാൻ
കഴിവില്ലായ്കയാൽ ദൈവവചനത്തെ വായിപ്പിച്ചു കേൾക്കുന്നതിലും പ്രാ
ൎത്ഥിക്കുന്നതിലും ഇഷ്ടപ്പെട്ടു. ശരീരശക്തിയോടൊന്നിച്ച മനശ്ശക്തി പ്രാ
പ്തികളും ക്രമേണ കുറഞ്ഞു പോയിരുന്നിട്ടും ഈ വൎഷത്തിലേ ജനുവരിമാ
സത്തിൽ ബാസലിൽനിന്നു ഈ നാട്ടിലേക്കു വന്ന കമ്മിറ്റിയാരുടെ പ്ര
തിനിധികളായ (Rev. Th. Oehler & W. Preiswerk Esq.) ഏലർ ഉപദേ
ഷ്ടാവവർകളെയും പ്രൈസ്‌വർൿസായ്പവർകളെയും കാണാൻ സംഗ
തിവരികയാൽ വളരേ സന്തോഷത്തോടെ അവരെ അംഗീകരിക്കയും അ
നുഗ്രഹിക്കുയും ചെയ്തു. എന്നാൽ അവരോടു സംസാരിപ്പാൻ കഴിവില്ലാ
യ്കയാൽ കണ്ണുനീർ വാൎത്തു. പിന്നേ മേയിമാസത്തിൽ ഒരിക്കൽ കുഡുംബ
ക്കാരെ തൻ അരികത്തു വരുത്തി അവരോടു തന്റെ മരണശേഷം ആച
രിക്കേണ്ടുന്ന ക്രമങ്ങളെ മുന്നറിയിച്ചു. ജൂലായിമാസത്തിലേ ൧൭-ാം൹
വീണ്ടും അല്പം സൌഖ്യം അനുഭവിക്കയാൽ തന്നെ ഒരു കസാലയിൽ
ഇരുത്തേണം എന്നപേക്ഷിച്ചു താന്തന്നേ ആ ദിവസത്തിനു നിശ്ചയിച്ച
വേദവചനത്തെ (Text) വായിച്ച ശേഷം ൨ഠ; ൨൨: ൪൬; ൮൬; ൧൨൧;
൧൨൩ എന്നീ സങ്കീത്തനങ്ങളെയും യശായ ൫൩-ാം അദ്ധ്യായത്തെയും
വായിപ്പാൻ കല്പിച്ചു. ഇതെല്ലാം കേട്ടതിൽപിന്നേ ഞാൻ ഇനി മൂന്നു
ദിവസത്തിന്നകം മരിക്കും" എന്നു പറഞ്ഞു എങ്കിലും അന്നേരം ഉണ്ടായ
സുഖാവസ്ഥയെ കണ്ടവർ അപ്രകാരം വിചാരിച്ചില്ല; എന്നാൽ ചില
ദിവസം കഴിഞ്ഞിട്ടു അയ്യന്റെ ഇരുപാൎശ്വങ്ങളും വീണുപോയപ്രകാരം
അടുത്തുള്ളവർ കണ്ടാറേ "അച്ഛന്റെ യാത്ര അവസാനിപ്പാറായോ?"
എന്നു മരുമകൻ ചോദിച്ചതിനു "അതേ" എന്നുത്തരം പറഞ്ഞു എല്ലാ
വരെയും സന്തോഷത്തോടെ നോക്കി. പിറ്റേദിവസം (൨൨-ാം൹.)
വൈദ്യൻ "ഈ രോഗം മരണത്തിന്നായുള്ളതത്രേ" എന്നു തീച്ചപ്പെടുത്തി
യതിനാൽ ദൂരത്തുള്ള മക്കൾക്കും മറ്റും അറിവു കൊടുത്തു; മൂത്തമകൻ
കോഴിക്കോട്ടിൽനിന്നു വന്നതിനാൽ അച്ഛനു വളരേ ആശ്വാസമായി;
തനിക്കു തിരുവത്താഴം വേണം എന്നുള്ള ആശെക്കും ൨൪-ാം-൹ ഹോ
ലെഉപദേഷ്ടാവു ചോമ്പാലിൽനിന്നു വന്നതിനാൽ നിവൃത്തിവന്നു. അ
ന്നേരം കഴിച്ച ചോദ്യങ്ങൾക്കു സുബോധത്തോടെ ഉത്തരം കൊടുക്കയും
എല്ലാവരെയും തിരിച്ചറികയും ചെയ്തു. വ്യാഴാഴ്ച (൨൫-ാം൹) രാവിലേ
മുതൽ നല്ല സുബോധമില്ലാത്തതുപോലേ കിടന്നു എങ്കിലും അടുക്കേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/32&oldid=192965" എന്ന താളിൽനിന്ന് ശേഖരിച്ചത്